കുവൈറ്റ് സിറ്റി: കുവൈത്തില്‍ വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി. വിദേശികള്‍ കമ്പനി വിസയിലേക്ക് മാറി കുവൈത്തില്‍ തന്നെ തുടരുന്നതു തടയാനാണ് വിസ മാറ്റം വിലക്കിയത്. പൊതുമേഖലയിലെ 50 ശതമാനം വിദേശി ജീവനക്കാരെ പിരിച്ചുവിടാനാണ് സര്‍ക്കാരിന്റെ നീക്കം. പുതിയ പരിഷ്‌കാരത്തോടെ നിരവധി തൊഴിലാളിള്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാധ്യതയുണ്ട് .
പൊതുമേഖലയില്‍ 100 ശതമാനം സ്വകാര്യവത്കരണമാണ് ലക്ഷ്യമെങ്കിലും വിദ്യാഭ്യാസ മന്ത്രാലയംപോലെ ചില വകുപ്പുകളില്‍ പെട്ടെന്നുള്ള പിരിച്ചു വിടലിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം ഉള്‍പ്പെടെ ചില മേഖലകളില്‍ ഭാഗികമായി വിദേശിവത്ക്കരണം തുടരും.
സര്‍ക്കാര്‍ വകുപ്പുകളില്‍നിന്ന് സ്വകാര്യ മേഖലയിലേക്ക് വിസ മാറ്റം വിലക്കി നേരത്തേ മാന്‍പവര്‍ അതോറിറ്റിയുടെ പൊതുവായ ഉത്തരവുണ്ടായിരുന്നു. ഫലസ്തീന്‍ പൗരന്മാര്‍, കുവൈത്തി വനിതകളുടെ വിദേശിയായ ഭര്‍ത്താവും മക്കളും, കുവൈത്ത് പൗരന്മാരുടെ വിദേശിയായ ഭാര്യ, ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ ആരോഗ്യ ജീവനക്കാര്‍ എന്നിവരെ വിലക്കില്‍നിന്ന് ഒഴിവാക്കിയിരുന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.