കസ്റ്റംസ് സഭക്ക് നല്‍കിയ മറുപടിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സഭയോടുള്ള അവഹേളനമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു
തിരുവനന്തപുരം: സഭാ ചട്ടങ്ങളെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കാണിച്ച് കസ്റ്റംസിന് നിയമസ ഭയുടെ നോട്ടീസ്. നിയമസഭ എത്തിക്‌സ് ആന്‍ഡ് പ്രിവിലിജ് കമ്മിറ്റിയാണു കസ്റ്റസിന് നോട്ടീസ് നല്‍കിയത്.
ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് സഭയ്ക്ക് മറുപടി നല്‍കിയിരുന്നു. എന്നാല്‍ ഈ മറുപടി കത്തിലെ പരാമര്‍ശങ്ങള്‍ സഭയെ അവഹേളിക്കുന്നതാണെന്ന് നോട്ടീസില്‍ പറയുന്നു. കസ്റ്റംസ് സഭക്ക് നല്‍കിയ മറുപടിയിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് സഭയോടുള്ള അവഹേളനമായി നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനോട് ഹാജരാകാന്‍ ആവശ്യ പ്പെട്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു അയ്യപ്പനോട് ആവശ്യപ്പെട്ടത്. ആദ്യം നല്‍കിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്റ്റംസിന്റെ ശ്രദ്ധയില്‍ പെടുത്തി. ഇതിന് നല്‍കിയ മറുപടിയാണ് പ്രിവിലേജ് നോട്ടീസിന് ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്റ്റംസ് തെറ്റായി വ്യാഖ്യാനിച്ചുവെന്നാണു നിയമസഭ നോട്ടീസില്‍ പറയുന്നത്.
കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ വസന്ത ഗോപനാണ് നോട്ടീസ് നല്‍കിയിരുന്നത്. രാജു എബ്രഹാം നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നട പടി. നിയമസഭയുടെ നോട്ടീസ് ലഭിച്ചതിനെ തുടര്‍ ന്ന് ബംഗാളില്‍ തെരെഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ മറുപടിക്ക് സമയം നീട്ടി നല്‍കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടു.
സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സരിത്തിനും തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍വെച്ച് ഡോളര്‍ അടങ്ങിയ ബാഗ് സ്പീക്കര്‍ വിദേശത്തേക്ക് അയക്കാന്‍ കൈമാറി എന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. ഈ ബാഗ് കോണ്‍സുലേറ്റ് ജനറല്‍ ഓഫീസില്‍ നല്‍കാനായിരുന്നു സ്പീക്കര്‍ നിര്‍ദ്ദേശിച്ചതെന്നും അതനുസരിച്ച് ബാഗ് കോണ്‍സുലേറ്റ് ഓഫീസില്‍ നല്‍കി എന്നു മാ യിരുന്നു സ്വപ്നയും സരിത്തും നല്‍കിയ മൊഴി. ഇതിന് പിന്നാലെയാണ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയോട് ഹാജരാകാന്‍ കസ്റ്റംസ് നിര്‍ദ്ദേശിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.