ദോഹ: അറബ് ലോകത്തെ കവികൾക്കിടയിൽ ഏറെ പ്രശസ്തമായ കതാറ പ്രവാചക കാവ്യ പുരസ്കാരങ്ങൾക്കുള്ള നടപടികളാരംഭിച്ച് സംഘാടകർ. മേഖലയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കാവ്യമത്സരമെന്ന പ്രത്യേകത കൂടി കതാറ പ്രവാചക കവിത മത്സരത്തിനുണ്ട്.
ക്ലാസിക്, നബാതി വിഭാഗങ്ങളിലായി ആദ്യ മൂന്ന് സ്ഥാനക്കാർക്ക് 38 ലക്ഷം റിയാൽ (8.75 കോടി രൂപ) സമ്മാനത്തുകയുള്ള കവിത മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറബിക് കവികളാണ് മാറ്റുരക്കുന്നത്. 2015ൽ ആരംഭിച്ച പുരസ്കാരത്തിന്റെ ഏഴാം പതിപ്പിലേക്കുള്ള മത്സരങ്ങൾക്ക് തുടക്കം കുറിച്ചതായി കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. പ്രവാചക പ്രകീർത്തനങ്ങൾ പ്രമേ യമായ കവിതകൾ നവംബർ 30ന് മുമ്പ് മത്സരത്തിനായി സമർപ്പിക്കാവുന്നതാണ്.
തുടർന്ന് വിദഗ്ധർ അടങ്ങിയ ജഡ്ജിങ് കമ്മിറ്റി 30 കവിതകൾ ഇരു വിഭാഗങ്ങളിലുമായി ആദ്യ റൗണ്ടിലേക്ക് തിരഞ്ഞെടുക്കും. ക്ലാസിക് വിഭാഗത്തിൽ 15ഉം, നബാതി വിഭാഗത്തിൽ 15ഉം കവിതകളാണ് തിരഞ്ഞടുക്കപ്പെടുന്നത്. ഈ ഘട്ടത്തിൽ ഓരോ വിഭാഗത്തിൽ നിന്നും അഞ്ച് കവിതകൾ വീതം ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഇവരിൽനിന്നാണ് അവസാന റൗണ്ടിലേക്കുള്ള മൂന്ന് കവിതകൾ വീതം പരിഗണിക്കുന്നത്.
ഇവരിൽനിന്ന് പുരസ്കാര വിജയികളെ പ്രഖ്യാപിക്കും. ഒന്നാം സ്ഥാനക്കാർക്ക് 10 ലക്ഷം റിയാലാണ് (2.30 കോടി രൂപ) സമ്മാനത്തുക. മികച്ച രണ്ടാമത്തെ കവിതക്ക് ആറുലക്ഷം റിയാലും, മൂന്നാം സ്ഥാനത്തിന് മൂന്ന് ലക്ഷം റിയാലും സമ്മാനമായി നൽകും. ക്ലാസിക്, നബാതി വിഭാഗങ്ങളിലെ മൂന്ന് വിഭാഗക്കാർക്കുമായി ആകെ 38 ലക്ഷം റിയാൽ സമ്മാനമായി നൽകും.
പ്രവാചക പ്രകീർത്തനങ്ങൾ ഉള്ളടക്കമായ കവിതരചനയുടെ പ്രോത്സാഹനത്തിനൊപ്പം അറബി ഭാഷയുടെ പ്രാധാന്യം കൂടി ഉയർത്തിയാണ് അവാർഡ് ഏർപ്പെടുത്തിയത്. മുസ്ലിം ലോകത്തെ ഐക്യവും ഇതിലൂടെ വിളംബരം ചെയ്യുന്നു. അറബ് വിലാസത്തോടൊപ്പം യുവാക്കളെയും സമൂഹത്തെയും സാംസ്കാരികമായി ഉണർത്തുക എന്ന കതാറയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അവാ ർഡും അനുബന്ധ പരിപാടികളും ഒരുക്കുന്നത്. വിജയിക്കുന്ന കവിതകൾ കതാറ അച്ചടിയിലും ആലാപനത്തോടെ സി.ഡി ഫോർമാറ്റിലും പ്രസിദ്ധീകരിക്കും. എല്ലാ വർഷങ്ങളിലുമായി വിവിധ അറബ് രാജ്യങ്ങളിൽ നിന്നുൾപ്പെടെ നൂറുകണക്കിന് കവികളാണ് മത്സത്തിൽ പങ്കെടുക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.