Breaking News

‘ഓര്‍മ’യില്‍ ഭരതന്റെ സമീപം അന്ത്യവിശ്രമം ; മലയാളത്തിന്റെ മഹാനടി കെപിഎസി ലളിത ഇനി ഓര്‍മ

മലയാളത്തിന്റെ മഹാനടിക്ക് കേരളത്തിന്റെ യാത്രാമൊഴി.വടക്കാഞ്ചേരിയിലെ വീട്ടുവ ളപ്പില്‍ ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി. ഔദ്യോഗിക ബഹുമതികളോ ടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍

തൃശൂര്‍ : മലയാളത്തിന്റെ മഹാനടി കെപിഎസി ലളിതയ്ക്ക് കേരളത്തിന്റെ യാ ത്രാ മൊഴി. വടക്കാഞ്ചേരിയി ലെ എങ്കക്കാട്ടെ വീട്ടുവളപ്പില്‍ മൃതദേഹം ഔദ്യോ ഗിക ബഹുമതികളോടെ സംസ്‌കരിച്ചു. ഭര്‍ത്താവ് ഭരതന്റെ അടുത്തായാണ് ലളിതയ്ക്ക് അന്ത്യവിശ്രമം. മകന്‍ സിദ്ധാര്‍ഥ് ഭരത് ചിതയ്ക്ക് തിരികൊളുത്തി.

അഞ്ചുപതിറ്റാണ്ടായി മലയാളിയെ തന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കൊണ്ട് വിസ്മയിപ്പിച്ച താരത്തിന് അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ചലച്ചിത്ര, സാംസ്‌കാരിക, രാഷ്ട്രീയമേഖലകളിലെ പ്രമുഖര്‍ ഉള്‍പ്പടെ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്.വടക്കാഞ്ചേരിയില്‍ രണ്ടു സ്ഥലത്താണ് പൊതു ദര്‍ശനം നടന്നത്. മുന്‍സി പ്പല്‍ ഹാളിലും വടക്കാഞ്ചേരിയിലെ വീട്ടിലും പൊതുദര്‍ശനത്തിന് വെച്ചു. തൃശൂരില്‍ ഇന്നസെന്റ് ഇടവേള ബാബു ഉള്‍പ്പെടെ എത്തിയിരുന്നു. ഫുട്ബോള്‍ താരം ഐ എം വിജയനും അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.

കെപിഎസി ലളിതയുടെ ചിതയ്ക്ക് മകന്‍ തീ കൊളുത്തുന്നു

കരള്‍രോഗം കാരണം ദീര്‍ഘനാളായി ചികിത്സയിലായിരുന്ന കെപിഎസി ലളിത എറണാകുളം തൃപ്പു ണി ത്തുറയിലെ വീട്ടില്‍ ചൊവ്വാഴ്ച രാത്രി പത്തേമുക്കാലോടെയാണ് അന്തരിച്ചത്. സിനമ യിലെ സഹപ്രവര്‍ ത്തകര്‍ ഓരോരുത്തരായി രാത്രി ലളിതയുടെ വീട്ടിലും രാവിലെ ലായം ഓഡിറ്റോറിയത്തിലും എത്തി. അഭ്രപാ ളിയില്‍ അമ്മയായും ഭാര്യായായുമെല്ലാം ഒപ്പമഭിനയിച്ച  ലളിത യുടെ ഓര്‍മകളുമായി മമ്മൂട്ടി പുലര്‍ച്ചെ വീട്ടിലെത്തിയിരുന്നു.

അഞ്ചു പതിറ്റാണ്ടിലെ അഭിനയജീവിതത്തില്‍ അറിഞ്ഞ പല രും പിന്നാലെയെത്തി. നടന്മാരായ മോഹന്‍ലാല്‍, ഫഹദ് ഫാസി ല്‍, ദിലീപ്, കാവ്യ മാധവന്‍, മഞ്ജു പിള്ള, ടിനി ടോം, ബാബു രാജ് തുടങ്ങിയവര്‍ ഇന്നലെത്തന്നെ വീട്ടിലെത്തി അന്ത്യാഞ്ജലിയര്‍ പ്പിച്ചു. പ്രിഥ്വിരാജ്,മനേജ്.കെ ജയന്‍ ജയസൂര്യ മല്ലികാ സുകുമാ രന്‍ തുടങ്ങിയവരെ ല്ലാം ഓഡിറ്റോറയത്തില്‍ എത്തിയിരുന്നു.

ആലപ്പുഴയിലെ കായംകുളം എന്ന സ്ഥലത്താണ് ലളിത ജനി ച്ചത്. മഹേശ്വരി അമ്മ എന്നാണ് യഥാര്‍ഥ പേര്.പിതാവ് – കടയ്ക്ക ത്തറല്‍ വീട്ടില്‍ കെ. അനന്തന്‍ നായര്‍, മാ താവ് – ഭാര്‍ഗവി അമ്മ. ഒരു സഹോദരന്‍ – കൃഷ്ണകുമാര്‍, സഹോ ദരി-ശ്യാമള. വളരെ ചെറുപ്പ കാലത്ത് തന്നെ കലാമണ്ഡലം ഗംഗാധരനില്‍ നിന്ന് നൃത്തം പഠിച്ചു. 10 വയ സ്സുള്ളപ്പോള്‍ തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.