ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധിതര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച യുപിയിലെ സ്വകാ ര്യ ആശുപത്രി പൂട്ടി സീല്‍ വെച്ചു. ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടച്ചത്
ആഗ്ര : ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ച് മോക്ഡ്രില്‍ നടത്തിയതിനെ തുടര്‍ന്ന് കോവിഡ് ബാധി തര്‍ ഉള്‍പ്പെടെ 22 പേര്‍ മരിച്ച യുപിയിലെ സ്വകാ ര്യ ആശുപത്രി പൂട്ടി സീല്‍ വെച്ചു. ആഗ്രയിലെ ശ്രീ പരാസ് ആശുപത്രിയാണ് ജില്ലാ ഭരണകൂടം അടച്ചത്. ആശുപത്രി ഉടമ അരിഞ്ജയ് ജെയ്‌നെ ഉടനെ അറസ്റ്റ് ചെയ്‌തേക്കും. ഓക്‌സിജന്‍ മോക് ഡ്രില്ലിനിടെ 22 രോഗികള്‍ മരിച്ചെന്ന ആശുപത്രി ഉടമയു ടെ വെളിപ്പെടുത്തലിനെ തുടര്‍ ന്നാണ് നടപടി. ഇവിടുണ്ടായിരുന്ന 55 രോഗികളുടെ മറ്റു ആശുപത്രി കളിലേക്ക് മാറ്റി.
അത്യാസന്ന നിലയിലുള്ള രോഗികളുടെ ഓക്‌സിജന്‍ ബന്ധം വിച്ഛേദിച്ചുവെന്ന വെളിപ്പെടുത്തുന്ന ആശുപത്രി ഉടമയുടെ വിഡിയോ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിനെ തുടര്‍ ന്ന് വ്യാപക പ്രതിഷേധം ഉയരുകയും സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഉടമ വിഡിയോ നിഷേധിച്ച് രംഗത്തെത്തിയെങ്കിലും ആരോഗ്യവകു പ്പും അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു. ആഗ്ര ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.സി. പാണ്ഡെ കമ്മിറ്റി രൂപീകരിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് ആശുപത്രിക്കെതിരെ നടപടി ഉണ്ടായത്.
ഏപ്രില്‍ 26നായിരുന്നു രോഗികളുടെ ജീവന്‍വെച്ചുള്ള പരീക്ഷണം. മോക് ഡ്രില്ലിന്റെ ഭാഗമായി അഞ്ച് മിനുറ്റോളമാണ് ഓക്‌സിജന്‍ നിര്‍ത്തിവെ ച്ചത്. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന സാഹചര്യ ത്തിലാണ് ആശുപത്രിയില്‍ ഇത്തരമൊരു പരീക്ഷണം നടന്നതെന്നാണ് ആശുപത്രി ഉടമ അരി ഞ്ജയ് ജെയിന്റേതായി പുറത്തുവന്ന ശബ്ദരേഖകകളില്‍ നിന്ന് വ്യക്തമാകുന്നത്.
മതിയായ ഓക്‌സിജന്‍ ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് ചികിത്സയിലുള്ള രോഗികളെ മറ്റേതെങ്കി ലും ആശുപത്രികളിലേക്കു മാറ്റാന്‍ ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും തയ്യാറായി ല്ല. ഓക്‌സിജന്‍ അത്യാവശ്യമായി വേണ്ടതെന്ന് ആര്‍ക്കെന്ന് കണ്ടെത്താനാണ് രാവിലെ ഏഴിന് മോ ക് ഡ്രില്‍ നടത്തിയത്. അഞ്ച് മിനുറ്റോളം ഓക്‌സിജന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചപ്പോള്‍ 22 രോഗി കള്‍ക്ക് ശ്വാസതടസം നേരിടുകയും ശരീരം നീല നിറമാകുകയും ചെയ്തു. അവര്‍ മരിയ്ക്കുമെന്ന് ഞ ങ്ങള്‍ക്ക് മനസിലായി എന്നാണ് 1.5 മിനുറ്റ് ദൈര്‍ഘ്യമുള്ള ശബ്ദസന്ദേശത്തില്‍ അരിഞ്ജയ് പറയു ന്നത്.
22 പേരുടെയും മരണകാരണമായി ആശുപത്രി അധികൃതര്‍ വിശദീകരിച്ചത് ഓക്‌സിജന്‍ ക്ഷാമം കാരണമാണെന്നായിരുന്നു. അതേസമയം വിഡിയോ വൈറലാവുകയും വിവാദമാവുകയും ചെ യ്തതതോടെ വിശദീകരണവുമായി ജെയ്ന്‍ രംഗത്തെത്തി.അപകടനിലയിലുള്ള രോഗികളെ കണ്ടെത്തി മികച്ച ചികിത്സ ഉറപ്പാക്കാനാണ് മോക് ഡ്രില്‍ സംഘടിപ്പിച്ചതെന്നായിരുന്നു ഉടമയുടെ വിശദീകരണം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.