കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപന ശേഷിയുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേ ഷ് ഭൂഷണ്‍ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്
ന്യൂഡല്‍ഹി: കോവിഡ് വൈറസ് വകഭേദമായ ഡെല്‍റ്റയേക്കാള്‍ ഒമിക്രോണിന് മൂന്നിരട്ടി വ്യാപനശേഷി യുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാനങ്ങ ള്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.പ്രാദേശികമായ സാഹചര്യങ്ങളും മാര്‍ഗനിര്‍ദേശ ങ്ങളും പരിഗണിച്ച് ഒമിക്രോണിനെ നേരിടാന്‍ സജ്ജമാകണമെന്ന് ആരോഗ്യമന്ത്രാലയ സെക്രട്ടറി സം സ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ഒമിക്രോണ്‍ വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികളെക്കുറി ച്ചും കത്തില്‍ അറിയിച്ചിട്ടുണ്ട്.ഡേറ്റ വിശകലനത്തിനുള്ള ഉള്‍പ്പെടെ യുള്ള കാര്യങ്ങള്‍ക്കായി സംസ്ഥാന ങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജമാക്കണം. കോവിഡ് പരിശോധന വര്‍ധിപ്പിക്കണം.രോഗവ്യാപനം തടയാന്‍ ആവശ്യമെങ്കില്‍ രാത്രി കര്‍ ഫ്യൂ,ആള്‍ക്കൂട്ടനിയന്ത്രണം തുടങ്ങിയ നടപടികള്‍ സ്വീകരിക്കാമെന്നും ക ത്തില്‍ വ്യക്തമാക്കി.
അപകടകരമായ നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാമെന്ന ദീര്‍ഘവീക്ഷണത്തോടെ തദ്ദേശ സ്ഥാപന ങ്ങളിലും ജില്ലകളിലും കര്‍ശന തയ്യാറെടുപ്പുകള്‍ നടത്തണം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെല്‍റ്റ വകഭേദത്തിന്റെ സാന്നിധ്യം ഇപ്പോഴുമുണ്ട്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ജില്ലാതല ങ്ങ ളിലും കരുതലോടെ വേ ഗത്തില്‍ തീരുമാനങ്ങളെടുക്കണം. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അല്ലെങ്കില്‍ ഐസിയു കിടക്കകളില്‍ 40 ശതമാനത്തി ല്‍ അധികം രോഗികള്‍ ഉള്ള സ്ഥലങ്ങളിലും കര്‍ശനനിയന്ത്രണം വേണം. കോവിഡ് പോസിറ്റീവ് ആകു ന്നവരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കണമെന്നും കത്തില്‍ പറയുന്നു.
ആശുപത്രികളില്‍ കിടക്കകള്‍, ആംബുലന്‍സുകള്‍, ഓക്‌സിജന്‍, മരുന്നുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആരോഗ്യ സംവിധാനങ്ങള്‍ ഉറപ്പാക്കണം.വാക്‌സിന്‍ വിതരണം എ ത്രയും പെട്ടെന്ന് 100 ശതമാനമാക്കാ നും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്.സമ്പര്‍ക്ക പട്ടികയിലുള്ള എല്ലാവരെയും കണ്ടെത്താനും ഒമിക്രോ ണ്‍ സാമ്പിള്‍ പരിശോധന ഉ റപ്പാക്കാനും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
കര്‍ണാടകത്തില്‍ രാത്രി കര്‍ഫ്യൂ,ആള്‍ക്കൂട്ടങ്ങള്‍ക്ക് നിയന്ത്രണം
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകത്തില്‍ ഡിസംബര്‍ 30 മുത ല്‍ ജനുവരി 2 വരെ പാര്‍ട്ടികളോ ബഹുജന സമ്മേളനങ്ങളോ അനുവദിക്കില്ലെ ന്ന് കര്‍ണാടക സര്‍ക്കാര്‍. ആരോഗ്യ വിദഗ്ധരുടെ ശുപാര്‍ശ പ്രകാരം നഗരങ്ങളിലും പൊതു ഇടങ്ങളിലും കൂട്ടംകൂടുന്നത് നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മു ഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. മുംബൈയില്‍ 200ലധികം ആളുകള്‍ ഒ ത്തുചേരുന്നതിന് മുന്‍സിപ്പല്‍ കമ്മീഷണര്‍മാരുടെ അനുമതി ആവശ്യമാണെന്ന് മും ബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അറിയിച്ചു
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.