മസ്‌കത്ത് : ഒമാനിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി തൊഴിൽ മന്ത്രാലയം. തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച്, ജോലിക്ക് വൈകി എത്തുന്നതും നേരത്തെ മടങ്ങുന്നതും പോലുള്ള നിയമലംഘനങ്ങൾക്ക് കർശന നടപടികൾ സ്വീകരിക്കും.
25-ലധികം ജീവനക്കാരുള്ള സ്വകാര്യ കമ്പനികളാണ് ഈ പുതിയ നിയമത്തിന്‍റെ പരിധിയിൽ വരുന്നത്. കമ്പനികൾ തങ്ങളുടെ തൊഴിൽ സ്ഥലത്ത് ഈ നിയമങ്ങളും പിഴകളും അറബിയിലും ഇംഗ്ലിഷിലും പ്രദർശിപ്പിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
∙ വൈകി എത്തുന്നവർക്ക് പിഴ15 മിനിറ്റ് വരെ വൈകിയാൽ:
ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള മുന്നറിയിപ്പ്. പിന്നീട് ദിവസ വേതനത്തിന്‍റെ 5, 10, 15 ശതമാനം വീതം പിടിക്കും.
15 മുതൽ 30 മിനിറ്റ് വരെ: ദിവസ വേതനത്തിന്‍റെ 10, 15, 25 ശതമാനം വരെ പിടിക്കും.
30 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 15, 25, 50 ശതമാനം വരെ പിടിക്കും.
60 മിനിറ്റിൽ കൂടുതൽ: ദിവസ വേതനത്തിന്‍റെ 75 ശതമാനം വരെ പിടിക്കും.
അനുമതിയില്ലാത്ത അവധി, നേരത്തെ മടങ്ങൽ:
അനുമതിയില്ലാത്ത അവധി: അവധി ദിവസത്തെ വേതനം നഷ്ടപ്പെടും. കൂടാതെ ദിവസ വേതനത്തിന്‍റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.
നേരത്തെ മടങ്ങൽ: രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ വേതനത്തിന്‍റെ 50 ശതമാനം വരെ പിടിക്കുകയോ ഒരു ദിവസത്തെ സസ്‌പെൻഷനോ.
മറ്റ് നിയമലംഘനങ്ങൾ:
നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകുന്നവര്‍ക്ക് ദിവസ വേതനത്തിന്‍റെ 25 ശതമാനം വരെ പിഴയോ രണ്ട് ദിവസത്തെ സസ്‌പെൻഷനോ ലഭിക്കും. ജോലി സമയത്ത് ഭക്ഷണം കഴിക്കൽ, ഉറക്കം തുടങ്ങിയവയ്ക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലധികം ദിവസങ്ങളിലേക്ക് സസ്‌പെൻഷനാണ് ശിക്ഷ.കമ്പനി ഫോൺ ദുരുപയോഗം,ഹാജർ ലോഗ് മാറ്റൽ എന്നിവയ്ക്ക് പിഴയും തൊഴിലാളികളുടെ സുരക്ഷയ്ക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതല്‍ അഞ്ച് ദിവസം വരെ സസ്‌പെന്‍ഷനും ലഭിക്കും.
ജോലി സമയത്ത് മദ്യമോ ലഹരിമരുന്നോ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ നഷ്ടപരിഹാരം നല്‍കാതെ ഉടനടി പിരിച്ചുവിടും.മോശം അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയോ ചെറിയ കൈയാങ്കളിയോ ഗുരുതര പിഴക്ക് കാരണമാകും. നിരവധി ദിവസത്തെ സസ്‌പെന്‍ഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും. കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങള്‍ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവര്‍ത്തകര്‍ക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴയ്ക്കോ കാരണമാകും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.