മസ്കത്ത്: തിരുവനന്തപുരം മസ്കത്ത് എയർഇന്ത്യ എക്സ്പ്രസ് വിമാനം നാലു മണിക്കൂർ വൈകിയത് യാത്രക്കാർക്ക് ദുരിതമായി. തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ച രാവിലെ എട്ടരക്ക് പുറപ്പെടേണ്ട ഐ എക്സ് 549 വിമാനം ഉച്ചക്ക് 12.35നാണ് പുറപ്പെട്ടത്. സാങ്കേതിക തകരാറാണ് വൈകാൻ കാരണമെന്നാണ് അധികൃതർ പറഞ്ഞത്.
വിമാനത്താവളത്തിലെത്തിയ ശേഷമാണ് വിമാനം വൈകുമെന്ന കാര്യം അറിയുന്നതെന്ന് യാത്രക്കാർ പറയുന്നു. യാത്രക്ക് മൂന്ന് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യേണ്ടതിനാൽ യാത്രക്കാർ അധികവും പുലർച്ച അഞ്ചുമണിയോടെ വിമാനത്താവളത്തിൽ എത്തിയിരുന്നു. ഇതിൽ ബഹുഭൂരിപക്ഷം പേരും അർധരാത്രി വീടുകളിൽ നിന്ന് പുറപ്പെട്ടവരാണ്.
ഷെഡ്യൂൾ പ്രകാരം രാവിലെ 11ന് മസ്കത്തിൽ എത്തുമ്പോൾ പ്രഭാത ഭക്ഷണം കഴിക്കാമെന്ന കണക്കു കൂട്ടലിലായിരുന്നു യാത്രക്കാർ. ചെക്ക് ഇൻ കൗണ്ടറിലെത്തിയപ്പോഴാണ് വിമാനം 10.30 നാണ് പോവുകയെന്ന് ജീവനക്കാർ പറഞ്ഞത്. 10.30ന് വിമാനത്തിൽ യാത്രക്കാരെ കയറ്റിയെങ്കിലും വിമാനം പറന്നുയർന്നില്ല. 11 മണിയോടെ വിമാനം നീങ്ങിയെങ്കിലും മാറ്റിയിടുകയായിരുന്നുവെന്ന് യാത്രക്കാർ പറയുന്നു. ഇതോടെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും വിമാനം 12.35നായിരുന്നു പറന്നുയർന്നത്.
വീട്ടിൽനിന്ന് വെറും കട്ടൻചായ മാത്രം കുടിച്ച് പുലർച്ച മൂന്നുമണിക്ക് പോന്നതാണെന്ന് കരുനാഗപ്പള്ളിയിൽ നിന്നുള്ള ഒരു യാത്രക്കാരൻപറഞ്ഞു. വിമാനത്താവളത്തിലെത്തിയപ്പോഴാണ് വൈകുമെന്ന കാര്യം അറിയുന്നത്. വിവരം നേരത്തേ അറിഞ്ഞിരുന്നെങ്കിൽ ഭക്ഷണം കഴിച്ച് പുറപ്പെടാമായിരുന്നു. വിമാനത്തിൽ കയറിയ ശേഷം വൈകിയപ്പോൾ വെറും വെള്ളം മാത്രമാണ് ലഭിച്ചത്. പൈസ കൊടുത്താൽ പോലും നൽകാൻ ഭക്ഷണം വിമാനത്തിലുണ്ടായിരുന്നില്ല. ഇത് കുട്ടികളും പ്രായമായവരുമടക്കം യാത്രക്കാർക്ക് വലിയ പ്രയാസമാണുണ്ടാക്കിയത്.
വിമാനത്തിൽ തമിഴ്നാട്ടിൽ നിന്നുമുള്ള നിരവധി യാത്രക്കാരുമുണ്ടായിരുന്നു. ഇവരെല്ലാം ഏറെ നേരത്തെ വീട്ടിൽനിന്ന് പുറപ്പെട്ടവരാണ്. തിരുനൽവേലിയിൽ നിന്നുള്ള ചിലർ രാത്രി 10 മണിയോടെ വീട്ടിൽനിന്ന് പുറപ്പെട്ടവരാണ്. വൈകീട്ട് മൂന്നുമണിയോടെയാണ് വിമാനം മസ്കത്തിലെത്തിയത്. പിന്നെയും അരമണിക്കൂറിലധികം വൈകിയാണ് പുറത്തിറങ്ങിയത്. ഇതിന് ശേഷമാണ് യാത്രക്കാർ ഭക്ഷണം കഴിക്കുന്നത്.
അനിശ്ചിതമായി വിമാനം വൈകുമ്പോൾ പൈസ കൊടുത്താൽ പോലും ഭക്ഷണം ലഭിക്കാതിരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് യാത്രക്കാർ പറയുന്നു. എയർ ഇന്ത്യ ഇത്തരം ക്രൂര വിനോദങ്ങൾ അവസാനിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.