മുംബൈ: മാർക്സിസ്റ്റ് ചിന്തകനും സാംസ്കാരിക വിമർശകനും കവിയുമായ ഇ.ഐ.എസ് തിലകൻ (83) അന്തരിച്ചു. ഭാണ്ഡുപ്പിലെ ആശുപത്രിയിൽ ആയിരുന്നു മരണം. അരനൂറ്റാണ്ടായി മുംബൈയിലെ സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യമായിരുന്നു. കേന്ദ്ര സർക്കാർ സ്ഥാപനമായ ടെക്സ്റ്റയിൽ കോർപ്പറേഷനിലെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു
ഡെക്കൊറ എന്ന ഇടതുപക്ഷ സാംസ്കാരിക മുന്നേറ്റത്തിന്റെ പ്രധാന പ്രവർത്തകനായിരുന്നു. വിശാല കേരളം, സംഘഗാനം, നഗരകവിത എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.
പ്രവാസി എഴുത്തുകാരുടെ കവിതാ സമാഹാരങ്ങൾ എഡിറ്റ് ചെയ്തിട്ടുണ്ട്. ശവനിലം എന്ന കവിതാ സമാഹാരവും, ഇ.ഐ.എസ് തിലകന്റെ കവിതകൾ എന്നീ പുസ്തവും പുറത്തിറക്കിയിട്ടുണ്ട്.
വി.ടി. ഗോപാലകൃഷ്ണൻ സാഹിത്യവേദി പുരസ്ക്കാരം, അബുദാബി കൾച്ചറൽ സെന്റർ പുരസകാരം, മുളുണ്ട് കേരളസമാജം കെ.എം.മാത്യു പുരസ്കാരം, ജനശക്തി ഡോംബിവ്ലി പുരസ്ക്കാരം ഉൾപ്പെടെ നിരവധി ചെറുതും വലുതുമായ പുരസ്ക്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
ജനനം തൃശൂരിലെ പെരിങ്ങാട്ടുകരയിൽ. ഭാര്യ: വിജയലക്ഷ്മി. മക്കൾ: ദീപ്ത, സ്നിഗ്ദ, സീമ, സർഗ.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.