രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എണ്ണം 13 ലക്ഷം വരെ ഉയരാന്‍ സാധ്യ തയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ്. ചുരുങ്ങിയ ദിവസ ത്തിനകം തന്നെ നൂറിലേറെ ഒമൈക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്കപ്പെടു ത്തുന്നതാണ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഒമൈക്രോണ്‍ വ്യാപനം അതിവേഗത്തിലാണെന്നും രൂക്ഷമാവാന്‍ സാധ്യതയു ണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. രാജ്യത്ത് പ്രതിദിനം രോഗബാധിതരുടെ എ ണ്ണം 13 ലക്ഷം വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കോവിഡ് ടാസ്‌ക് ഫോഴ്‌സ് അധ്യക്ഷന്‍ ഡോ. വി കെ പോള്‍ മുന്നറിയിപ്പ് നല്‍കി.
ചുരുങ്ങിയ ദിവസത്തിനകം തന്നെ നൂറിലേറെ ഒമൈക്രോണ്‍ ബാധിതരെ കണ്ടെത്തി എന്നത് ആശങ്ക പ്പെടുത്തുന്നതാണ്. എന്നാല്‍ രാജ്യമാകെ പുതിയ വകഭേദം പടര്‍ന്നിട്ടി ല്ല എന്നത് ആശ്വാസകരമാണ്. രാജ്യത്ത് സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. നിലവില്‍ 11 സംസ്ഥാനങ്ങളിലായി 101 ഒമൈക്രോണ്‍ കേസു കളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചി ട്ടുള്ളത്. ഇന്ത്യയുടെ ജനസംഖ്യ കണക്കിലെടുക്കുമ്പോള്‍ പ്രതിദിനം 13 ലക്ഷം കേസുകള്‍ വരെ ഉണ്ടാകും. ഫ്രാന്‍സില്‍ 65,000 കേസുകളാണ് ഉള്ളത്. 88,042 കേസുകളാണ് 24 മണിക്കൂറിനിടെ യുകെയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രോഗവ്യാപനം അതിവേഗം ഉയരുകയാണെന്നും മുന്ന റിയിപ്പില്‍ പറയുന്നു.
കോവിഡ് പോസിറ്റീവ് ആകുന്ന എല്ലാവരിലും ഒമൈക്രോണ്‍ വകഭേദം കണ്ടെത്താനുള്ള ജനിതക പരി ശോധന നടത്താന്‍ കഴിയില്ലെങ്കിലും വേണ്ടത്ര പരിശോധന നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂ റില്‍പ്പരം കേസുകളേ കണ്ടെത്തിയിട്ടുള്ളൂ എങ്കിലും ജാഗ്രത കര്‍ശനമായി തുടരണമെന്നും ആവശ്യപ്പെ ട്ടു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഒമൈക്രോണ്‍ കേസുകള്‍ മഹാരാഷ്ട്രയിലാണ്. 32 പേര്‍ രോഗബാധി തരാ യ മുംബൈയിലാണ് സ്ഥിതി രൂക്ഷം. ഡല്‍ഹിയില്‍ പത്ത് പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. കര്‍ ണാടക,ഗുജറാത്ത്, കേരളം, തമിഴ്നാട്, പശ്ചിമബംഗാള്‍,ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും ഒമൈക്രോ ണ്‍ കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അനാവശ്യ യാത്രകള്‍,തിരക്ക്, പുതുവത്സര ആഘോഷങ്ങള്‍ എന്നിവയില്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഈ രീതിയില്‍ കടന്നുപോകുകയാണെങ്കില്‍ ഒമൈക്രോണ്‍ ഡെല്‍റ്റയെ മറി കടക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഡെല്‍റ്റ വ്യാപനം കുറവായിരുന്ന ദക്ഷിണാഫ്രിക്കയില്‍ അതി നേക്കാള്‍ വേഗതയിലാണ് ഒമൈ ക്രോണ്‍ വ്യാപനമുള്ളതെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാ ക്കുന്നത്.
കോവിഡ് ജാഗ്രതയില്‍ വീഴ്ച;
കേരളത്തിന് വിമര്‍ശനം
രാജ്യത്ത് ഏറ്റവുമധികം കോവിഡ് ബാധിച്ച് ചികിത്സയില്‍ തുടരുന്നത് കേരളത്തി ലാണെന്ന് ആരോഗ്യ മന്ത്രാലയം. 40.3 ശതമാനം പേരാണ് ചികിത്സയിലുള്ളത്. കോ വിഡ് ജാഗ്രതയുടെ കാര്യത്തില്‍ വീഴ്ചയു ണ്ടായാല്‍ കേസുകള്‍ ഉയരുമെന്നതിന് ഉദാ ഹരണമാണ് കേരളം ഉള്‍പ്പെ ടെയുള്ള സംസ്ഥാനങ്ങളെന്ന് ആരോഗ്യമന്ത്രാലയം ചൂ ണ്ടിക്കാട്ടുന്നു. കേരളത്തില്‍ 9 ജില്ലക ളില്‍ അഞ്ചു മുതല്‍ 10 ശതമാനത്തിന് ഇടയി ലാണ് സ്ഥിരീകരണ നിരക്ക്. കഴിഞ്ഞ ഒരുമാസ ത്തോളമായി ഇന്ത്യയില്‍ ഒരു ശതമാനത്തില്‍ താഴെ യാണ് കോവിഡ് സ്ഥിരീകരണ നിരക്ക്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.