ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതി നെതിരെ എറണാകുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ ശനവുമായി രംഗത്തുവന്നത്
കൊച്ചി: സഭയുടെ കീഴിലുള്ള ആശുപത്രിയില്‍ വെച്ച് തൃക്കാക്കര ഉപതെര ഞ്ഞെടുപ്പിലെ ഇടത് സ്ഥാനാര്‍ ത്ഥിയുടെ പ്രഖ്യാപനം നടത്തിയതിനെതിരെ എതിര്‍പ്പുമായി വൈദികര്‍. ലിസി ആശുപത്രിയില്‍ വെച്ച് ഡോ. ജോ ജോസ ഫിനെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച തിനെതിരെ എറണാ കുളം- അങ്കമാലി അതിരൂപതയിലെ വൈദികരാണ് വിമര്‍ശനവുമായി രംഗ ത്തുവന്നത്. കേരളത്തില്‍ ഇതാദ്യമായാണ് സഭ ഒരു രാഷ്ട്രീയപാര്‍ട്ടിക്കോ മു ന്നണിക്കോ തങ്ങളുടെ ഇടം ഇത്തര മൊരാവശ്യത്തിനായി തുറന്നു കൊടുക്കു ന്നത്. ഇത്തരം വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴയ്ക്കാതിരിക്കാന്‍ നേതൃത്വം ശ്രദ്ധിക്കേണ്ടതായിരു ന്നുവെന്നും വൈദികര്‍ പറയുന്നു.
വൈദികര്‍ക്ക് ഒപ്പം ഇടതു സ്ഥാനാര്‍ത്ഥിയെ അവതരിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് കെസിബിസി മു ന്‍ വക്താവ് ഫാദര്‍ വര്‍ഗീസ് വള്ളിക്കാട്ടില്‍ വിമര്‍ശിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ വി മര്‍ശനം. ജോ ജോസഫിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയ രീതിയാണ് വലിയ രീതിയില്‍ വിമര്‍ ശ നങ്ങള്‍ക്ക് ഇടയാക്കി യിരുന്നു. ഇത് തന്നെയാണ് സംശയങ്ങള്‍ക്ക് കാരണമായതെന്നാണ് ഫാദര്‍ വര്‍ഗീ സ് വള്ളിക്കാട്ടില്‍ പറയുന്നത്.
കെസിബിസിയേയും സഭയേയും മതമേലധ്യക്ഷന്‍മാരെയും വിവാദത്തിലേക്ക് വലിച്ചിഴക്കാന്‍ കാരണ മാ യത് സ്ഥാനാര്‍ത്ഥിയെ സിപിഎം അവതരിപ്പിച്ച രീതിയാണെന്ന് അദ്ദേഹം പറയുന്നു. സഭയുടെ കീഴിലു ള്ള സ്ഥാപനത്തില്‍ വൈദികരുടെ സാന്നിദ്ധ്യത്തില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത് ബ്രാന്‍ഡി ങ് ആണെന്ന് സംശയിക്കുന്നു. സിപിഎമ്മിന് അങ്ങനെ ഒരു ഉദ്ദേശം ഉണ്ടായിരുന്നില്ലെങ്കില്‍ അത് സിപിഎം വിശദീകരിക്കണമെന്നും ഫാദര്‍ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കു മി ല്ലെന്ന് സീറോ മലബാര്‍ സഭയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:
തെരഞ്ഞെടുപ്പടുക്കുമ്പോള്‍ ചില രാഷ്ട്രീയക്കാര്‍ സഭയേയും പുരോഹി തരെ യും സഭകള്‍ക്കുള്ളിലെ പടലപ്പിണക്കങ്ങളെയും കുറിച്ചു പറ ഞ്ഞുകൊണ്ടി രിക്കുന്നു. ജനങ്ങളു ടെ ജീവിത പ്രശ്‌നങ്ങളിലും വികസ ന സാധ്യതകളിലും തങ്ങള്‍ സ്വീകരിക്കാനുദ്ദേശിക്കുന്ന നിലപാടുകളും സമീപനങ്ങളും പരിപാടി കളുമല്ലേ യഥാര്‍ത്ഥത്തില്‍ അവര്‍ വിശദീക രിക്കേണ്ടത് ?.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നിര്‍വഹിക്കേണ്ട പങ്ക് ജാ തി മത സമുദായ ശക്തികളെ ഏല്‍പ്പിക്കുന്ന ഏര്‍പ്പാട്, എളുപ്പവഴിയി ല്‍ ക്രിയ ചെയ്യാനുള്ള രാഷ്ട്രീയ പാര്‍ട്ടികളു ടെ ശ്രമത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ പാര്‍ട്ടികളില്‍ വന്നിട്ടുള്ള ഇത്തരം അപചയമാണ് സമൂഹത്തില്‍ വര്‍ ഗീയതയും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്നത്.
മതേതരത്വം പ്രസംഗിക്കുകയും മതം വച്ചു രാഷ്ട്രീയം കളിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തില്‍ നി ന്നുള്ള തിരിച്ചു പോക്കാണ്, പുരാതന പ്രാകൃത ഗോത്ര ജീവിതത്തിലേക്കും മതരാഷ്ട്ര ഫാസിസത്തിലേക്കു മുള്ള തിരിച്ചുപോക്ക്. മതത്തിനും സമുദായങ്ങള്‍ക്കുമുപരി, മനുഷ്യരുടെയും സമൂഹത്തിന്റെയും പൊ തുനന്മ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പു രാഷ്ട്രീയത്തെ രൂപപ്പെടുത്താന്‍ രാഷ്ട്രീയ പ്രസ്ഥാന ങ്ങള്‍ തയ്യാറാകണം. എളുപ്പ വഴിയില്‍ ക്രിയ ചെയ്യുന്നവരെ ഒഴിവാക്കി സമ്മതിദാന അവകാശം വിനി യോഗിക്കാനുള്ള പ്രബുദ്ധത കേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ട് എന്നത് എല്ലാവരും ഓര്‍ക്കണം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.