Home

ആശ്രമം കത്തിച്ച കേസില്‍ പ്രതികളെ കണ്ടെത്താനായില്ല : കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്; തെളിവ് നശിപ്പിച്ചെന്ന് സന്ദീപാനന്ദഗിരി

സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനി പ്പിക്കാന്‍ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. മൂന്നരവര്‍ഷം പിന്നിട്ടിട്ടും ആശ്രമം കത്തിച്ച കേ സിലെ പ്രതികളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം അവ സാനിപ്പിക്കുന്നത്.

തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ അന്വേഷണം അവസാനി പ്പിക്കാന്‍ തയ്യാറെടുത്ത് ക്രൈംബ്രാഞ്ച്. മൂന്നരവര്‍ഷം പിന്നിട്ടിട്ടും ആ ശ്രമം കത്തിച്ച കേസിലെ പ്രതിക ളെ കണ്ടെത്താനാവാത്ത സാഹചര്യത്തിലാണ് അന്വേഷണം അവസാനിപ്പിക്കുന്നത്. മൂന്നര വര്‍ഷമായി കേസില്‍ അന്വേഷണം നടക്കുകയാണ്.

ആദ്യം സിറ്റി പൊലീസിന്റെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. കുണ്ടമണ്‍കടവിലെ ആശ്രമത്തിലുണ്ടായ തീപ്പിടിത്തത്തില്‍ രണ്ട് കാറടക്കം മൂന്ന് വാഹനങ്ങള്‍ കത്തിനശിക്കുകയും ആശ്രമത്തിന് കേടുപാടുണ്ടാവുകയും ചെയ്തിരുന്നു. പെട്രോള്‍ ഒഴി ച്ചാണ് തീ കത്തിച്ചത് എന്നല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ചില കാര്യ ങ്ങള്‍ കൂടി പരിശോധിച്ചതിന് ശേഷം അന്വേഷണം അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പി ക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ആദ്യഘട്ടത്തില്‍ അന്വേഷണത്തിന് വഴിതെറ്റിയെന്നും ക്രൈം ബ്രാഞ്ച് വിലയിരുത്തുന്നു.

അതേസമയം ക്രൈംബ്രാഞ്ച് നീക്കത്തോട് സ്വാമി സന്ദീപാനന്ദഗിരി പ്രതികരിച്ചു. പൊലീസ് തെളിവ് നശി പ്പിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. ചില ഉദ്യോഗസ്ഥര്‍ തനിക്കെതിരെ കേസ് തിരിക്കാനാണ് ശ്രമിച്ചത്. ആശ്രമം താനാണ് കത്തിച്ചതെന്ന് വരുത്തി തീര്‍ക്കാനായിരുന്നു ശ്രമം. അന്വേഷണം അവസാനിപ്പി ക്കുന്നത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.

2018 ഒക്ടോബര്‍ 27-ന് പുലര്‍ച്ചെയായിരുന്നു സംഭവം. തീകത്തിച്ചശേഷം ആശ്രമത്തിനുമുന്നില്‍ ആദരാ ഞ്ജലികള്‍ എന്നെഴുതിയ റീത്തും വെച്ചിരുന്നു. സംഭവം വലിയ വിവാദമായിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെ നേരിട്ട് സ്ഥലത്തെത്തി സംഭവത്തെ അപലപിച്ചിരുന്നു. അന്ന് ആര്‍എസ്എസ് ആണ് ഇതിനു പിന്നിലെ ന്നാണ് സര്‍ക്കാരും സന്ദീപാനന്ദഗിരിയും ഉള്‍പ്പെടെ ആരോപിച്ചിരുന്നത്. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ അനുകൂലിക്കുന്ന നിലപാടാണ് സന്ദീപാനന്ദഗിരി സ്വീകരിച്ചിരുന്നത്. ഇതില്‍ സംഘപരിവാര്‍ സംഘടനകളില്‍ നിന്നും ഭീഷണി ഉണ്ടായിരുന്നുവെന്നായിരുന്നു ഇതിന് കണ്ടെത്തിയ ന്യായീകരണം.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

10 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.