Home

‘അര്‍ബുദത്തോട് അസാമാന്യമായി പൊരുതിയ യോദ്ധാവ് ‘; കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ കുറിപ്പ്

അര്‍ബുദത്തോട് അവസാന ശ്വസം വരെ പോരാട്ടം നടത്തിയാണ് കോടിയേരി ബാലകൃഷ്ണന്‍ മരണത്തിന് കീഴടങ്ങിയതെന്ന് അദ്ദേഹത്തെ ചികിത്സിച്ച ഡോ.ബോബന്‍ തോമസ്. രണ്ടുവര്‍ഷക്കാലം പൂര്‍ണമായും കോടിയേരിയുടെ ചികിത്സാചുമതല നിര്‍വഹിച്ചത് ഡോ. ബോബനാണ്. ഓരോ തവണ കീമോ ചെയ്ത ശേഷ വും അദ്ദേഹം ചടങ്ങുകള്‍ക്കും യോഗങ്ങള്‍ക്കും പോകുമായിരുന്നു.യോഗങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹം ആവശ്യപ്രകാരം കീമോയ്ക്കുള്ള തീയതി മാറ്റി നല്‍കിയിട്ട് പോലുമുണ്ട്. എല്ലാ സാഹചര്യങ്ങളിലും ഒരു സാധാരണ അര്‍ബുദ ബാധിതനേക്കാള്‍ ധൈര്യം അദ്ദേഹത്തിനുണ്ടായിരുന്നു- കോടിയേരിയെ ചികിത്സിച്ച ഡോക്ടറുടെ ഫെയ്‌സ് ബുക്ക് കുറിപ്പ്

ഫെയ്‌സ് ബുക്ക് കുറിപ്പിലെ പൂര്‍ണ രൂപം

കോടിയേരി സഖാവിനെ ഓര്‍ക്കുമ്പോള്‍
തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു ആഗസ്റ്റ് 27ന് ശനിയാഴ്ച ഉച്ചയ്ക്ക് എനിക്ക് ആ ഫോണ്‍ കോള്‍ വന്നത്.
‘കൊടിയേരി സഖാവിനെ തിങ്കളാഴ്ച തന്നെ എയര്‍ ആംബുലന്‍സില്‍ ചെന്നൈ അപ്പോളോയിലേക്ക് ഷിഫ്റ്റ് ചെയ്യണം.!’
ഞാന്‍ ആ സമയത്ത് സുഹൃത്തും എറണാകുളം രാജഗിരി ആശുപത്രിയിലെ മെഡിക്കല്‍ ഓണ്‍കോളജിസ്റ്റുമായ ഡോ.സഞ്ജു സിറിയക്കിനോടൊപ്പം പൂവാര്‍ റിസോര്‍ട്ടി ലേക്കുള്ള ബോട്ട് യാത്രയിലായിരുന്നു.

പൂവാര്‍ ഐലന്‍ഡില്‍ നടക്കുന്ന ലിവര്‍ ക്യാന്‍സറിന്റെ മീറ്റിംഗി ല്‍ പങ്കെടുക്കുന്നതിന് വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ പോയി കൂട്ടിയതായിരുന്നു സഞ്ജുവിനെ.’തിങ്കളാഴ്ച സഖാവിനെ അനുഗ മിക്കണം’ എന്ന നിര്‍ദ്ദേശം കേട്ടയുടനെ ഞാനല്പം ടെന്‍സ്ഡ് ആ യി. കാരണം മറ്റൊന്നുമല്ല. എനിക്കന്ന് ഇവനിംഗില്‍ പ്രസന്റേ ഷന്‍ സെഷന്‍ ഉണ്ട്. മാത്രമല്ല പോകുന്നതിനു മുമ്പായി തീര്‍ ക്കേണ്ട ട്രീറ്റ്‌മെന്റ് സമ്മറി അടക്കമുള്ള ഒരുപാട് പേപ്പര്‍ വര്‍ക്കു കളും.! പിറ്റേന്ന് ഞായറാഴ്ചയാകട്ടെ അവധിയുമാണ്. സങ്കീര്‍ ണ്ണമാണെങ്കിലും വലിയ ഗൗരവത്തോടെയും, ജാഗ്രതയോ ടെയും ചെയ്തുതീര്‍ക്കേണ്ട കാര്യങ്ങളാണ്.

അപ്പോള്‍ തന്നെ അപ്പോളോയില്‍ നിന്ന് ഡോക്ടര്‍മാര്‍ ബന്ധപ്പെ ടുകയും അവര്‍ക്ക് സഖാവിന്റെ ചികിത്സയുടെ വിശദാംശങ്ങള്‍ എല്ലാം തന്നെ ഓരോന്നോരോന്നായി ബ്രീഫ് ചെയ്യുകയും ചെയ്തു. കഴിഞ്ഞ രണ്ടു വര്‍ഷമായി അദ്ദേഹത്തെ ചികിത്സിച്ചുകൊ ണ്ടി രുന്ന എനിക്ക് സഖാവിന്റെ ആരോഗ്യനിലയെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരുന്നു. പലപ്പോഴും അഡ്മിഷന്‍ വേണ്ടിവന്നി രുന്ന, കൂടിയും കുറഞ്ഞുമിരുന്ന രോഗാവസ്ഥയായിരുന്നു അദ്ദേഹത്തിന്റേത്.

ക്യാന്‍സര്‍ നല്ല രീതിയിലുള്ള കണ്‍ട്രോളിലായിരുന്നുവെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. ര ണ്ടോ മൂന്നോ ആഴ്ചയ്ക്ക് മുന്‍പ് തന്നെ അനുബന്ധമായ മറ്റ് ആ രോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്ന സഖാവിനെ മറ്റൊരു ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്ത് ഒരു സെക്കന്‍ഡ് ഒപ്പീനിയന്‍ എടുക്കണമെന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഞങ്ങള്‍.

തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ അമൃതയിലേക്ക് ഷിഫ്റ്റ് ചെയ്യണമെന്ന പ്ലാനില്‍ ആയിരുന്നുവെങ്കിലും പെട്ടെന്നാണ് ചെന്നൈയിലുള്ള അപ്പോളോയിലേക്ക് കൊണ്ടുപോകാ ന്‍ തീരുമാനിക്കുന്നത്.

എയര്‍ ആംബുലന്‍സില്‍ ഷിഫ്റ്റ് ചെയ്യുന്നതിനുള്ള സുദീര്‍ഘമായ എല്ലാ പേപ്പര്‍ വര്‍ക്കുകളും അടിയ ന്തരമായി ചെയ്തു തീര്‍ത്തു. ഞായറാഴ്ചയിലെ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാതെ സഖാവിനെ തിരുവന ന്തപുരത്തുള്ള വീട്ടില്‍ പോയി കണ്ടു.

വെള്ളിയാഴ്ച രാത്രി വളരെ വൈകിയാണ് കോട്ടയത്ത് നിന്ന് വേണാടിന് ഞാന്‍ തിരുവനന്തപുരത്ത് എ ത്തുന്നത്. എന്റെ ഫ്‌ളാറ്റില്‍ പോകുന്നതിന് മുമ്പ് തന്നെ സഖാവിനെ എ.കെ.ജി ഭവനടുത്തുള്ള അദ്ദേഹ ത്തിന്റെ ഫ്‌ളാറ്റില്‍ പോയി കണ്ട് ആരോഗ്യസ്ഥിതി മനസ്സിലാക്കിയിരുന്നു. കോണ്‍ഫറന്‍സിന് പോകുന്ന തിന് മുമ്പും അദ്ദേഹത്തെ കാണു കയും ചികിത്സയുടെ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുകയും ചെയ്തിരുന്നു. അതിനുശേഷം ഞായറാഴ്ച വീണ്ടും സഖാവിനെ കാണുകയും തിങ്കളാഴ്ചയിലെ യാത്രയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു.

പ്രയാസമുണ്ടാക്കിയ മറ്റൊരു കാര്യം കോട്ടയത്ത് ഞാന്‍ ജോലി ചെയ്യുന്ന കാരിത്താസ് ആശുപത്രിയുടെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ഡയമണ്ട് ജൂബിലിയുടെ സമാപന സമ്മേളനം 29ന് തിങ്കളാഴ്ചയായിരുന്നു എന്നതാണ്. ഇമൃശമേെ60 യുടെ ഓര്‍ഗനൈസിംഗ് സെക്രട്ടറിയായ എനിക്ക് ഒരു വര്‍ഷം ഞങ്ങള്‍ ഏറ്റെ ടുത്ത പ്രൗഢഗംഭീരമായ പരിപാടികളുടെ സമാപന ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ കഴിയുമോ.?.

മാത്രമല്ല സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ബഹുമാനപ്പെട്ട ഗവര്‍ണറില്‍ നിന്ന് ഫലകവും സ്വീകരിക്കേണ്ട തായിരുന്നു. എന്നാല്‍ ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് അനുമോദന സമ്മേളനമല്ല മുഖ്യമെന്നും ചികിത്സിക്കു ന്ന രോഗിയുടെ, പ്രത്യേകിച്ച് ഒരുപാട് സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടുന്ന ഒരു വലിയ നേതാ വിന്റെ ആരോഗ്യപരിപാല നത്തിന് തന്നെയാണ് പ്രൈമറി റെസ്‌പോണ്‍സിബിലിറ്റി കൊടുക്കേ ണ്ടതെന്നു ള്ള സുവ്യക്തമായ നിലപാടിലായിരുന്നു ഞാന്‍. അക്കാര്യം ഡയറക്ടര്‍ ഫാദര്‍ ബിനു കുന്നത്തിനെ അറിയി ക്കുകയും അദ്ദേഹം പൂര്‍ണ മനസ്സോടെ സമ്മതിക്കുകയും ചെയ്തു.

സഖാവിന്റെ സെക്രട്ടറിയും,എന്റെ നേഴ്‌സും,സഖാവിനെ ദീര്‍ഘനാളായി നോക്കിക്കൊണ്ടിരുന്ന അച്ചു ബ്രദറും തലേന്ന് ഞായറാഴ്ച തന്നെ അപ്പോളോയിലേക്ക് തിരിക്കു കയും അവിടെ വേണ്ട തയ്യാറെടുപ്പുക ളെല്ലാം പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

തിങ്കളാഴ്ച രാവിലെ എട്ടരയോടുകൂടി ഞാന്‍ അദ്ദേഹം താമസിക്കുന്ന വസതിയില്‍ എത്തുകയും പിന്നീട് ബഹുമാനപ്പെട്ട മുഖ്യമന്ത്രി സ:പിണറായി വിജയനും മറ്റ് മുതിര്‍ന്ന നേതാക്കളുടെയും സാന്നിധ്യത്തില്‍ പതിനൊന്നരയ്ക്ക് തീരുമാനിച്ചിരുന്ന യാത്ര ചെന്നൈയിലെ പ്രതികൂല കാലാവസ്ഥയുടെ അടിസ്ഥാനത്തി ല്‍ പത്തരയ്ക്ക് തന്നെ പുറപ്പെടാന്‍ തീരുമാനിക്കുകയും ചെയ്തു.

തലേന്ന് തന്നെ തിരുവനന്തപുരം ഡൊമസ്റ്റിക് എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന എയര്‍ ആംബുലന്‍സി ലേക്ക് അദ്ദേഹത്തെ ഷിഫ്റ്റ് ചെയ്തു. അദ്ദേഹത്തെ അനുഗമിക്കുവാന്‍ അപ്പോളോയില്‍ നിന്ന് ഒരു ഡോ ക്ടറും, ടെക്‌നീഷ്യനും ഉണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ തിരുവനന്തപുരത്ത് അതിശക്തമായി പെയ്ത മഴ ഭാഗ്യവശാല്‍ ഒഴിഞ്ഞ് നില്‍ക്കുകയും എയര്‍ ആംബുലന്‍സിലേക്കുള്ള അദ്ദേഹത്തിന്റെ ഷിഫ്റ്റിംഗ് സുഗമമാവുകയും ചെയ്തു.

പൈലറ്റ് ഉള്‍പ്പെടെ എട്ടുപേര്‍ക്ക് യാത്ര ചെയ്യാവുന്ന ചെറിയ വിമാനത്തിലായിരുന്നു യാത്ര. കൂടെ ഭാര്യ വി നോദിനിയും ഉണ്ടായിരുന്നു. സഖാവിന്റെ ആരോഗ്യ നിലയില്‍ വരുന്ന വ്യതിയാനം അദ്ദേഹത്തെ ട്രീറ്റ് ചെ യ്യുന്ന ഒരു ഡോക്ടര്‍ എന്ന നിലയില്‍ എനിക്ക് മാനസിക സംഘ ര്‍ഷമുണ്ടാക്കുന്ന ഒന്നായിരുന്നു. ഫ്‌ലൈറ്റ് ടേക്ക് ഓഫ് ചെയ്ത് പെട്ടെന്ന് തന്നെ സഖാവിന്റെ ഓക്‌സിജന്‍ നിലയില്‍ നേരിയ ഒരു കുറവ് സംഭവിച്ചുവെങ്കിലും അത് വളരെ പെട്ടെന്ന് തന്നെ തരണം ചെയ്യുവാന്‍ സാധിച്ചു. പിന്നീട് ഇടയ്ക്ക് ചുമ ഉണ്ടാകുന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ വളരെ കംഫര്‍ട്ടബിള്‍ ആയിരുന്നു അദ്ദേഹത്തിന്റെ ആരോഗ്യനില.

ഏകദേശം ഒന്നേകാലോടുകൂടി ചെന്നൈ എയര്‍പോര്‍ട്ടില്‍ എത്തുകയും അവിടെനിന്ന് അപ്പോളോയി ലെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് ഷിഫ്റ്റ് ചെയ്യുകയും ചെയ്തു. ഹോസ്പിറ്റലിലെ എമര്‍ജന്‍സി റൂ മില്‍ സ്റ്റെബിലൈസ് ചെയ്തതിനുശേഷം അദ്ദേഹത്തെ റൂമിലേക്ക് മാറ്റി. തുടര്‍ന്ന് അവിടെ അദ്ദേഹത്തെ ചികിത്സിക്കേണ്ട ഡോക്ടര്‍ മാരുടെ ടീമുമായി അദ്ദേഹത്തിന്റെ ചികിത്സാ വിവരങ്ങള്‍ വളരെ വിശദമായി സംസാരിക്കുകയും ചികില്‍സ ഹാന്‍ഡ് ഓവര്‍ ചെയ്യുകയും ചെയ്തു. അതിനുശേഷം വൈകീ ട്ട് 9 മണിക്ക് തിരിച്ചുള്ള ഫ്‌ലൈറ്റില്‍ നെടുമ്പാശ്ശേരിയില്‍ എത്തുകയും ഏകദേശം രാത്രി ഒരു മണിയോടെ കോട്ട യത്ത് തിരിച്ചെത്തുകയും ചെയ്തു.

ആംബുലന്‍സില്‍ തിരുവനന്തപുരത്തുനിന്ന് കയറുന്നതിന് മുമ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്.’ഡോക്ടറെ അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ’. ആ വാക്കു കളില്‍ എന്നില്‍ അര്‍പ്പിച്ച ഉത്തരവാദിത്വം മുഴുവന്‍ പ്രകടമായിരുന്നു. സഖാവിനെ ആരോഗ്യപ്രശ്‌ന ങ്ങള്‍ ഒന്നും ഇല്ലാതെ അപ്പോളോയില്‍ എത്തിക്കണം എന്ന വലിയ ഉത്തരവാദിത്വം.!

ഒരു ഡോക്ടര്‍ എന്ന നിലയ്ക്ക് ജീവിതത്തില്‍
ഒരിക്കലും മറക്കാന്‍ ആകാത്ത ഒരേട്
അപ്പോളോയില്‍ അഡ്മിറ്റ് ചെയ്തു തിരിച്ചുവന്നതിന് ശേഷവും അവിടുത്തെ ഡോക്ടര്‍മാരുടെ സംഘവുമായി സഖാവിന്റെ ആരോഗ്യ വിവരങ്ങളെ കുറിച്ച് ഇടയ്ക്കിടയ്ക്ക് ചര്‍ച്ചകള്‍ നടത്തിയിരുന്നു. ആരോഗ്യ സംബന്ധമായി നേരിയ പുരോഗതിയും ദൃശ്യമായിരുന്നു. ഒരു രോഗിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ചികിത്സ തന്നെയായിരുന്നു അപ്പോളോയില്‍ നിന്ന് ലഭ്യമായിരുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനായി തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഏകദേശം രണ്ടാഴ്ച മുന്‍പ് അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വീണ്ടും വഷളാകുന്നു എന്ന വിവരം ലഭിച്ചിരുന്നു. രണ്ടുദിവസം മുന്‍പ് ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. അവിടെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇന്‍ ചാര്‍ജ് ആയ ഡോ.പ്രമോദുമായി സംസാരിച്ചപ്പോള്‍ കൊടിയേരി സഖാവ് മരണപ്പെട്ടുവെന്നും മരണവാര്‍ത്ത ഡിക്ലയര്‍ ചെയ്യാന്‍ പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അസാമാന്യ ധൈര്യത്തോടുകൂടി
ക്യാന്‍സറിനെ നേരിട്ട വ്യക്തി
ഞാന്‍ ചികിത്സിച്ച രോഗികളില്‍ അസാമാന്യ ധൈര്യത്തോടുകൂടി ക്യാന്‍സറിനെ നേരിട്ട വ്യക്തിയായിരുന്നു കൊടിയേരി സഖാവ് എന്ന് പറയാതിരിക്കാന്‍ വയ്യ. പാന്‍ ക്രിയാസ് ക്യാന്‍സര്‍ അഡ്വാന്‍സ്ഡ് സ്റ്റേജില്‍ ആയിരുന്നിട്ടുകൂടി പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവാന്‍ അദ്ദേഹം കാണിച്ച ആര്‍ജ്ജവം അസാമാന്യമായിരുന്നു. ആരോഗ്യസ്ഥിതി മോശമായി ഇടയ്ക്കിടയ്ക്ക് ഐസിയുവില്‍ അഡ്മിറ്റ് ചെയ്യുമ്പോഴും തൊട്ടടുത്ത ദിവസം ആരോഗ്യസ്ഥിതിയില്‍ അല്പം പുരോഗതി കാണുമ്പോള്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചിരുന്നു. പലപ്പോഴും ചികിത്സിക്കുന്ന ഡോക്ടര്‍ എന്ന നിലയ്ക്ക് നമുക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും പുഞ്ചിരിച്ചുകൊണ്ട്ഒന്നും സംഭവിക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.

ഏത് പ്രതിബന്ധത്തിലും, ജീവിത പ്രയാസങ്ങളിലും സഖാവിന്റെ ജീവനും, ശ്വാസവും പാര്‍ട്ടി തന്നെയായിരുന്നു എന്ന് ചികിത്സിച്ച മൂന്നുവര്‍ഷംകൊണ്ട് എനിക്ക് വ്യക്തിപര മായി പറയുവാന്‍ സാധിക്കും. അദ്ദേഹത്തിന്റെ വിയോഗം കേരള രാഷ്ട്രീയത്തിനും വ്യക്തിപരമായി എനിക്കും ഒരു തീരാനഷ്ടം തന്നെയാണ്. സഖാവിന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമം അര്‍പ്പിക്കുന്നു.

-ഡോ.ബോബന്‍ തോമസ്.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.