Kerala

അയ്യപ്പ സന്നിധിയില്‍ ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയലക്ഷ്മി

ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായത്രി വിജയ ലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മ സാഫല്യമായി അയ്യപ്പന്റെ സന്നി ധിയില്‍ ഭരതനാട്യം അവ തരണം

ശബരിമല :ശബരിമല സന്നിധാനത്ത് ഭരതനാട്യമാടി റിട്ട.അദ്ധ്യാപിക ഗായ ത്രി വിജയലക്ഷ്മിക്ക് അപൂര്‍വ ഭാഗ്യം. വ്യതമെതുത്ത് കന്നിമല കയറി ദര്‍ശനം നടത്തിയ ശേഷമാണ് ജന്മസാഫല്യമായി അയ്യപ്പന്റെ സ ന്നിധിയില്‍ ഭരതനാ ട്യം അവതരണം.ശനിയാഴ്ച വൈകിട്ട് 7ന് വലിയ പന്തലിലാണ് മകര വിളക്കിന് മുന്നോ ടിയായി അയ്യനെ കാണാനെത്തിയ ആയിരക്കണക്കിന് ഭക്തരുടെ മു ന്നില്‍ ഭരതനാട്യമാടിയതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി.

ഗണപതി സ്തുതിയോടെയാണ് ഗായന്ത്രി നൃത്തമാരംഭിച്ചത്. തുടര്‍ന്ന് ശിവഭ ഗവാന്റെ സ്വഭാവവും സൗന്ദര്യ വും തോഴിയോട് പ്രകീര്‍ത്തിക്കുന്ന ശിവസ്തുതി യും മുരുകസ്തുതിയും ദേവീസ്തൂതിയും ശ്രീപത്മാഭ സ്തൂതിയും അവസാനമായി അയ്യപ്പസ്തുതിയും ഗായത്രി വിജയലക്ഷ്മി സന്നിധാനത്ത് നിറഞ്ഞ സദസിന് മുന്നില്‍ അവതരിപ്പി ക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ അറുപതു കാരി നര്‍ത്തകി.

കൊല്ലം ടി കെ എം എന്‍ജിനീയറിങ് കോളേജില്‍ നിന്ന് വിരമിക്കുന്നതിന് മുമ്പായി മിഥിലാലയ ഡാന്‍സ് അക്കാദമിയില്‍ ഗുരു വി.മൈഥിലിയുടെ ശിക്ഷണത്തിലാണ് വിജയലക്ഷമി വീണ്ടും ചിലങ്കകെട്ടിയത്. ആ യാത്രയാണ് ശനിയാഴ്ച അയ്യപ്പ സന്നിധിയിലെത്തിച്ചത്. പഠനകാലത്ത് നിരവധി വേദികളില്‍ നൃത്തം അവതരിപ്പിച്ച് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഗായത്രി വിജയലക്ഷമി 26-ാം വയസില്‍ ചിലങ്കയൂരി മാറ്റിവെച്ചച്ചാണു എന്‍ജിനീയറിങ് കോളേജിലെ അധ്യാപക ജീവിതത്തിരക്കുകളില്‍ മുഴുകയായിരുന്നു. ഒടുവില്‍ അടിത്തൂള്‍ പറ്റുന്നതിന് മുമ്പ് നൃത്തപരിശീലനം ആരംഭിച്ച അവര്‍ ഏഴുവര്‍ഷം കൊണ്ട് നൃത്ത വേദിയില്‍ സജീവസാന്നിധ്യമാവുകയായിരുന്നു. രണ്ടാം വരവിലെ നൂറാം വേദി സന്നിധാനത്ത് നൃത്തം അവതരിപ്പിക്കാന്‍ കഴിഞ്ഞിതിന്റെ ആഹ്ലാദത്തിലാണ് ഗായത്രി വിജയലക്ഷ്മി.

കഴിഞ്ഞ നാലു വര്‍ഷത്തിനിടെ 75 ഓളം നൃത്തപരിപാടികളാണ് ഈ കലാകാരി അവതരിപ്പിച്ചത്. അമ്മയ്ക്ക് എപ്പോഴും പിന്തുണയുമായി മക്കളായ ഉണ്ണിമായയും യദുകൃഷ്ണനും ഒപ്പമുണ്ട്.എല്ലാം ദൈവഹിതം, വീ ണ്ടും ചിലങ്കയണിയാന്‍ തീരുമാനിച്ചപ്പോള്‍ ഇത്തരത്തിലൊന്നും സംഭവിക്കുമെന്ന് ചിന്തിച്ചിട്ടില്ല. എല്ലാ ത്തിനും നന്ദി പറയാനുളള മക്കളോടും ദൈവത്തിനോടുമാണ് ഗായത്രി വിജയലക്ഷ്മി പറഞ്ഞു.

 

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.