കെ.അരവിന്ദ്
ഓഹരികളിലും സ്വര്‍ണത്തിലും റിയല്‍ എസ്റ്റേറ്റിലും നിശ്ചിത വരുമാന മാര്‍ഗങ്ങളിലും നിക്ഷേപിക്കുന്നതു പോലെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കുന്ന രീതി പൊതുവെ ഇന്ത്യയിലെ നിക്ഷേപകര്‍ക്കിടയില്‍ അത്ര സാധാരണമല്ല. കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള മാര്‍ഗങ്ങളുടെ ലഭ്യത കുറവാണ് ഇതിന് കാരണം. എന്നാല്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാനുള്ള അവസരം ഈയിടെയായി നിക്ഷേപകര്‍ക്ക് കൈവന്നിട്ടുണ്ട്.
നേരത്തെ കമ്മോഡിറ്റികളില്‍ നിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അനുയോജ്യമായ ഒരു നിക്ഷേപ മാര്‍ഗമുണ്ടായിരുന്നില്ല. ഫ്യൂച്ചേഴ്‌സ് വിപണി എന്ന മാര്‍ഗമുണ്ടെങ്കിലും സാധാരണ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം കമ്മോഡിറ്റി ഫ്യൂച്ചേ ഴ്‌സ് വിപണി സുപരിചിതമല്ല. ഫ്യൂച്ചേഴ്‌സ് വിപണിയില്‍ വ്യാപാരം ചെയ്യുന്നതിന് ചെറിയ മാര്‍ജിന്‍ തുക മതിയാകും. പക്ഷേ വിലയിലെ കയറ്റിറക്കം പ്രതികൂലമായാണ് സംഭവിക്കുന്നതെങ്കില്‍ കരാര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൂടുതല്‍ മാര്‍ജിന്‍ തുക കരുതേണ്ടതുണ്ട്. പ്രതികൂലമായി വില നീങ്ങുന്നതിനിടെ കരാര്‍ കാലയളവ് അവസാനിക്കുമ്പോള്‍ റോള്‍-ഓവര്‍ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ വലിയ നഷ്‌ടം സംഭവിക്കാവുന്നതുമാണ്.
കമ്മോഡിറ്റി നേരിട്ട് വാങ്ങുന്നതാണ് മ റ്റൊരു മാര്‍ഗം. പക്ഷേ സ്റ്റീലോ അലൂമിനിയ മോ പോലുള്ള കമ്മോഡിറ്റികള്‍ സംഭരിക്കുന്നതിന് സ്റ്റോറേജ് സൗകര്യം ആവശ്യമാണ്. ആവശ്യമുള്ളപ്പോള്‍ വില്‍ക്കണമെങ്കില്‍ വാ ങ്ങാന്‍ ആളെ കിട്ടണം. അത് എപ്പോഴും ലഭിക്കണമെന്നില്ല. ഒരു സാധാരണ നിക്ഷേപകന് ഇത്തരം വ്യാപാര രീതി ഒട്ടും എളുപ്പമില്ല.
മറ്റൊരു മാര്‍ഗം കമ്മോഡിറ്റി കമ്പനികളുടെ ഓഹരികള്‍ വാങ്ങുകയാണ്. കമ്മോഡിറ്റികള്‍ ഉല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ നിന്ന് വാങ്ങാം. കമ്മോഡിറ്റി വില ഉയര്‍ന്നാല്‍ ഈ കമ്പനികളുടെ ഓഹരി വില സ്വാഭാവികമായി ഉയരും. പക്ഷേ ഏത് കമ്മോഡിറ്റി മേഖലയിലാണ് മു ന്നേറ്റ സാധ്യതയെന്ന് തിരിച്ചറിഞ്ഞും ആ മേ ഖലയിലെ മികച്ച കമ്പനികള്‍ കണ്ടെത്തിയും നിക്ഷേപിച്ചാല്‍ മാത്രമേ ഈ രീതി ഫലപ്രദമാകുകയുള്ളൂ. സാധാരണ നിക്ഷേപകനെ സംബന്ധിച്ചിടത്തോളം ഓഹരികളുടെ തിരഞ്ഞെടുപ്പ് ഒട്ടും എളുപ്പമുള്ള കാര്യമല്ല. ഇതിനായി ഗവേഷണവും വിപണിയിലെ പ്രവണതയെ കുറിച്ചുള്ള പഠനവും ആവശ്യമാണ്.
കമ്മോഡിറ്റികളില്‍ നിക്ഷേപിച്ചാലുള്ള ഒരു ഗുണം പോര്‍ട്‌ഫോളിയോക്ക് സുസ്ഥിരത കൊണ്ടുവരാന്‍ സഹായകമാകുമെന്നതാണ്. അതുകൊണ്ടു തന്നെ മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാന്‍ അനുമതി ലഭിച്ചതോടെ സാധാരണ നിക്ഷേപകര്‍ക്ക് പുതിയൊരു അവസരമാണ് തുറന്നുകിട്ടിയത്.
മള്‍ട്ടി അസറ്റ് അലോക്കേഷന്‍ സ്‌കീമുകള്‍ക്കും ഹൈബ്രിഡ് സ്‌കീമുകള്‍ക്കും മാത്രമാണ് എക്‌സ്‌ചേഞ്ച് ട്രേഡഡ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാന്‍ അനുമതിയുള്ളത്. മള്‍ട്ടി അസറ്റ് അലോക്കേഷന്‍ സ്‌കീമുകള്‍ക്ക് 30 ശതമാനം വരെയും ഹൈബ്രിഡ് സ്‌കീമുകള്‍ക്കു 10 ശതമാനം വരെയുമാണ് കമ്മോഡിറ്റി ഡെറിവേറ്റീവുകളില്‍ നിക്ഷേപിക്കാവുന്നത്. ഇത് മ്യൂച്വല്‍ ഫണ്ടുകളുടെ പോര്‍ട്‌ഫോളിയോയില്‍ കൂടുതല്‍ വൈവിധ്യവല്‍ക്കരണം കൊണ്ടുവരാ ന്‍ സഹായകമാകും. കമ്മോഡിറ്റികളിലെ നി ക്ഷേപത്തിലൂടെ പോര്‍ട്‌ഫോളിയോക്ക് സുസ്ഥിരത നല്‍കണമെന്ന് ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഇത്തരം മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ പരിഗണിക്കാവുന്നതാണ്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.