ചെന്നൈ: ഇന്ത്യയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് മദ്രാസ് ഹൈക്കോടതി. ഒരോ 15 മിനിറ്റിലും രാജ്യത്ത് ഒരു സ്ത്രീ മാനഭംഗത്തിന് ഇരയാകുന്നുവെന്നും ഈ സാഹചര്യം ദൗര്‍ഭാഗ്യകരമാണെന്നും മദ്രാസ് ഹൈക്കോടതി കുറ്റപ്പെടുത്തി. പുണ്യഭൂമിയായ ഇന്ത്യ ബലാത്സംഗം ചെയ്യുന്നവരുടെ നാടായി മാറിയെന്നും ജസ്റ്റിസ് കുരുഭകരന്‍ നിരീക്ഷിച്ചു.
തിരുപ്പൂരില്‍ അന്തര്‍ സംസ്ഥാന തൊഴിലാളിയായ പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായ കേസ് പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. പെണ്‍കുട്ടിക്ക് സൗജന്യ ചികിത്സയും, ഭക്ഷണവും താമസ സ്ഥലവും ഒരുക്കാന്‍ ഉത്തരവിട്ട കോടതി, കോയമ്പത്തൂര്‍ ഡി.ഐ.ജിയോട് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാനും നിര്‍ദേശിച്ചു.
മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കണമെന്നും കോയമ്പത്തൂര്‍ ഐജിയുടെ നേതൃത്വത്തില്‍ കേസന്വേഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ട് മുതിര്‍ന്ന അഭിഭാഷകന്‍ എ.പി സൂര്യപ്രകാശമാണ് കോടതിയെ സമീപിച്ചത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.