കെ.അരവിന്ദ്
പോളിസി ഉടമയുടെ മരണത്തിനുശേഷം കുടുംബാംഗങ്ങളുടെ സാമ്പത്തികമായ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനു വേണ്ടിയാണ് ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നത്. എന്നാല്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നോമിനിക്ക് സം അഷ്വേര്‍ഡ് ലഭിക്കുമോ? ജീവിതത്തില്‍ ഉണ്ടാകാവുന്ന അനിശ്ചിത സംഭവങ്ങള്‍ക്കുള്ള കവറേജാണ് ഇന്‍ഷുറന്‍സിലൂടെ ലഭിക്കുന്നത്. ആത്മഹത്യയെ അനിശ്ചിത സംഭവമായി പരിഗണിക്കാനാകില്ലെന്നിരിക്കെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയില്‍ ആത്മഹത്യക്ക് കവറേജ് ലഭിക്കുമോ?
പോളിസി എടുത്തതിനു ശേഷമുള്ള കാലയളവ് അനുസരിച്ചാണ് ആത്മഹത്യക്ക് കവറേജ് നല്‍കുന്നതു സംബന്ധിച്ച് ഇന്‍ഷുറന്‍സ് കമ്പനി തീരുമാനമെടുക്കുന്നത്. സാധാരണ നിലയില്‍ പോളിസി എടുത്തതിനു ശേഷം 12 മാസങ്ങള്‍ കഴിഞ്ഞാണ് ആത്മഹത്യ നടക്കുന്നതെങ്കില്‍ നോമിനിക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കുന്നതാണ്. അതേ സമയം ആത്മഹത്യക്ക് കവറേജ് സംബന്ധിച്ച് പോളിസി രേഖയില്‍ എന്താണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പരിശോധിക്കേണ്ടതുണ്ട്.
പോളിസി എടുത്ത് 12 മാസത്തിനുള്ളില്‍ ആത്മഹത്യ ചെയ്‌താല്‍ നോമിനിക്ക് സം അഷ്വേര്‍ഡ് തുക ലഭിക്കില്ല എന്ന വ്യവസ്ഥ വെച്ചിരിക്കുന്നത് ഇന്‍ഷുറന്‍സ് കമ്പനികളുടെ റിസ്‌ക് ഒഴിവാക്കാനാണ്. കനത്ത കടബാധ്യത പോലുള്ള പ്രശ്‌നങ്ങളില്‍ പെട്ടിരിക്കുന്ന ഒരാള്‍ പോളിസി എടുത്ത് ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നതു പോലുള്ള സാഹചര്യങ്ങളു ണ്ടായാല്‍ ഇന്‍ഷുറന്‍സ് കമ്പനിക്ക് വരാവുന്ന ബാധ്യത ഒഴിവാക്കാനാണ് ഇത്.
2014ന് ശേഷം വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ അതുവരെ അടച്ച പ്രീമിയത്തിന്റെ 80 ശതമാനമോ സറണ്ടര്‍ വാല്യുവോ ഏതാണോ ഉയര്‍ന്ന തുക അത് നോമിനിക്ക് നല്‍കുമെന്ന വ്യവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേ സമയം 2014ന് മുമ്പ് വാങ്ങിയ പോളിസികളില്‍ 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ ഒരു തുകയും ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളില്‍ യൂണിറ്റ് ലിങ്ക്‌ഡ് പോളിസികളില്‍ ഫണ്ട് വാല്യുവിന്റെ അടിസ്ഥാനത്തിലായിരിക്കും തിരികെ നല്‍കുന്ന തുകയെത്രയെന്ന് തീരുമാനിക്കുക.
മിക്കവാറും എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളിലും 12 മാസത്തിനു ശേഷം ആത്മഹത്യയ്‌ക്ക് കവറേജ് ലഭ്യമാണ്. ടേം ഇന്‍ഷുറന്‍സ്, യുലിപ്, എന്‍ഡോവ്‌മെന്റ് പോളിസികള്‍ തുടങ്ങിയ വിവിധ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ഇത് ബാധകമാണ്.
ഒരു തവണ `ലാപ്‌സ്’ ആയ പോളിസി വീണ്ടും ആവശ്യമായ പ്രീമിയം തുക അടച്ച് സജീവമാക്കുകയാണെങ്കില്‍ 12 മാസം സംബന്ധിച്ച ചട്ടം ബാധകമാണ്. അതായത് ലാപ്‌സ് ആയ പോളിസി വീണ്ടും സജീവമാക്കിയതിനു ശേഷം 12 മാസത്തിനുള്ളില്‍ പോളിസി ഉടമ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ കവറേജ് ലഭ്യമാകില്ല. പോളിസി ഉടമ എന്തെങ്കിലും തെറ്റായ വിവരം പോളിസി എടുക്കുന്ന സമയത്ത് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അത് ക്ലെയിം റദ്ദാക്കപ്പെടുന്നതിന് കാരണമാകാം.
ചില കമ്പനികള്‍ ജീവനക്കാര്‍ക്ക് ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സ് കവറേജ് നല്‍കാറുണ്ട്. ഗ്രൂപ്പ് ലൈഫ് ഇന്‍ഷുറന്‍സില്‍ ആത്മഹത്യയ്‌ക്ക് കവറേജ് ലഭിക്കില്ല. കാരണം ഇത്തരം പോളിസികളുടെ കാലയളവ് ഒരു വര്‍ഷമാണ്. പോളിസിയെടുത്ത് ഒരു വര്‍ഷത്തിനു ശേഷം മാത്രമേ ആത്മഹത്യക്ക് പരിരക്ഷ ലഭിക്കുകയുള്ളൂവെന്നതിനാല്‍ ഇത്തരം പോളിസികളില്‍ കവറേജ് ലഭ്യമാകില്ല.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.