ജനീവ: അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെമെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അസമിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിക്കുകയും ലക്ഷകണക്കിനാളുകള്‍ കുടിയൊഴിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. അസമില്‍ ഇപ്പോളും പ്രളയകെടുതി അവസാനിച്ചിട്ടില്ല.
പ്രളയത്തെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ ഉയരുകയാണ്. സംസ്ഥാനത്ത് 36 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ചില പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. കോവിഡും പ്രളയവും ഒരേസമയത്താണ് അസമിനെ ബാധിച്ചിരിക്കുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.