അബുദാബി : യു.എ.ഇ. – ഇസ്രയേല്‍ വിസരഹിത യാത്രാ ഉടമ്പടി ജൂലായ് ഒന്നുവരെ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് നടപടി. യു.എ.ഇയിലേക്ക് വിസയെടുത്ത് മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് വ്യക്തമാക്കി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇസ്രയേലിലേക്കുള്ള യാത്രാ വ്യവസ്ഥകള്‍ വെബ്സൈറ്റില്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
ഇസ്രയേലില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജനുവരി 21-നുശേഷം വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ച മുന്‍പാണ് ഇസ്രയേലുമായുള്ള വിസാരഹിത യാത്രാ ഉടമ്പടി യു.എ.ഇ. അംഗീകരിച്ചത്. 30 ദിവസം കഴിഞ്ഞ് പ്രാബല്യത്തില്‍ വരുമെന്ന തരത്തിലായിരുന്നു അത്. സെപ്റ്റംബറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനക്കരാറിനെത്തുടര്‍ന്നായിരുന്നു ഉടമ്പടി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.