തിരുവനന്തപുരം: ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. 50 പേര്‍ക്ക് മാത്രമേ ഒപിയില്‍ പരിശോധന അനുവദിക്കൂ. അധികമായി വരുന്ന രോഗികള്‍ക്ക് ഫോണ്‍ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്ന് 12 മണിയാക്കി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉള്‍പ്പെടെ എണ്‍പതിലേറെ പേര്‍ക്കാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെ 17, 19 വാര്‍ഡുകള്‍ അടച്ചു. മെഡിക്കല്‍ കോളേജ് ഓഫീസില്‍ വരുന്നതിനും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നഴ്‌സിനും കോവിഡിതര വാര്‍ഡിലെ രണ്ടു രോഗികള്‍ക്കും കോവിഡ് സ്ഥിരീകരിച്ചതിനു പിറകെ ആശുപത്രിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍. ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ യാത്രാവിവരങ്ങളെ കുറിച്ച് വ്യക്തതയില്ലാത്തതിനാല്‍ രോഗികളെ കര്‍ശനമായി നിയന്ത്രിക്കാനാണ് തീരുമാനം. അടിയന്തര പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മാത്രം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ചികിത്സക്ക് വന്നാല്‍ മതിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. രോഗികള്‍ക്ക് റഫറന്‍സ് ലെറ്റര്‍ നിര്‍ബന്ധമാണ്. ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമേ അഡ്മിറ്റാക്കുകയുള്ളൂ.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.