കെ.അരവിന്ദ്
പോയവാരം കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി കടന്നു പോയത്. പൊതുവെ വില്‍പ്പന സമ്മര്‍ദമാണ് വിപണിയില്‍ കണ്ടത്. അടുത്തയാഴ്‌ച നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം എന്താകുമെന്ന അനിശ്ചിതത്വം ഓഹരി വിപണിയിലും പ്രതിഫലിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്നോടിയായി ലാഭമെടുക്കാനുള്ള ശ്രമം വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചു.
പൊതുവെ നഷ്‌ടത്തിലാണ് പോയവാരം വിപണിയുടെ വ്യാപാരം കലാശിച്ചത്. അതേസമയം കടുത്ത ചാഞ്ചാട്ടം ഒരേ ദിവസം തന്നെ ഇരു ദിശയിലേക്കും ശക്തമായി വ്യതിയാനം ഉണ്ടാകുന്നതിനും കാരണമായി. യൂറോപ്പില്‍ മഹാമാരി മൂലം രോഗികളുടെ എണ്ണം കൂടുന്നതും പ്രതികൂല ഘടകമായി. ഫ്രാന്‍സ് രണ്ടാം വ്യാപനത്തെ തടയാനായി വീണ്ടും ലോക്‌ഡൗണ്‍ ഏര്‍പ്പെടുത്തുകയാണ് ചെയ്‌തത്. മറ്റ് രാജ്യങ്ങളും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
അടുത്തയാഴ്‌ചയില്‍ ഓഹരി വിപണിയുടെ ഗതിയില്‍ നിര്‍ണായകമാകുന്നത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഫലം ആയിരിക്കും. ആര് ജയിക്കുമെന്നതിന്റെ അടിസ്ഥാനത്തില്‍ വിപണി മുകളിലേക്കോ താഴേക്കോ ശക്തമായി നീങ്ങാനുള്ള സാധ്യതയുണ്ട്. ഡൊണാള്‍ഡ് ട്രംപ് ജയിച്ചാല്‍ വിപണിയില്‍ കുതിപ്പ് പ്രതീക്ഷിക്കുന്നു. ബൈഡനാണ് ജയിക്കുന്നതെങ്കില്‍ വിപണിയില്‍ ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
വിപണിയുടെ നീക്കം ഏത് വശത്തേക്കാണെങ്കിലും അത് ശക്തമായിരിക്കും. നിഫ്‌റ്റിക്ക് 11,550ല്‍ താങ്ങും 11,800ല്‍ പ്രതിരോധവുമുണ്ട്. എന്നാല്‍ വിപണിയില്‍ ശക്തമായ വ്യതിയാനമുണ്ടായാല്‍ ഈ നിലവാരങ്ങള്‍ മറികടന്ന് പോകാന്‍ സാധ്യതയുണ്ട്. ഇപ്പോഴത്തെ നിലവാരത്തില്‍ നിന്നും വലിയ റേഞ്ചിലുള്ള വ്യതിയാനം പ്രതീക്ഷിക്കാം. വിപണി ഇടിയുകയാണെങ്കില്‍ 10,800 വരെയും ഉയരുകയാണെങ്കില്‍ 12,200 വരെയും നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
ഇത്തരമൊരു കടുത്ത വ്യതിയാനം പ്രതീക്ഷിച്ചുകൊണ്ടാകണം അടുത്തയാഴ്‌ചയിലെ വിപണിയെ സമീപിക്കേണ്ടത്. വിപണി ഇടിയുകയാണെങ്കില്‍ പോലും കരകയറ്റത്തിനുള്ള സാധ്യതയും നിലനില്‍ക്കുന്നു. ലിക്വിഡിറ്റിയാണ് വിപണിയെ നിയന്ത്രിക്കുന്നത് എന്നതാണ് കാരണം. അതിനാല്‍ തന്നെ ശക്തമായ ഇടിവ് ഉണ്ടാവുകയാണെങ്കില്‍ അത് വാങ്ങുന്നതിനുള്ള അവസരമായി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്.
ഇന്ത്യയില്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ആണ് ഒരു പ്രധാന സംഭവം. എന്നാല്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിപണിയില്‍ കാര്യമായ പ്രതിഫലനം ഉണ്ടാക്കാനിടയില്ല. ഇന്ത്യയില്‍ കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിലെ വര്‍ധനയും ഉത്സവ സീസണും അനുകുല ഘടകങ്ങളാണ്. എന്നാല്‍ യുഎസ് തെരഞ്ഞെടുപ്പ് ഫലം തന്നെയായിരിക്കും ആത്യന്തികമായി വിപണിയുടെ ഗതി നിര്‍ണയിക്കുന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.