ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ പ്രവർത്തിച്ചിരുന്ന കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രം 16 മുതൽ അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബിലാവും പ്രവർത്തിക്കുക. വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ നിന്ന് 96 മണിക്കൂർ സമയപരിധിയുള്ള പരിശോധനാ സർട്ടിഫിക്കറ്റ് ലഭിക്കും. അതേസമയം, പരിശോധന കേന്ദ്രം മാറ്റിയത് ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുമെന്ന് യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
മുൻപ് യാത്രയ്ക്ക് ഏതാനും മണിക്കൂർ മുൻപു ദുബായ് രാജ്യാന്തരവിമാനത്താവളത്തിൽ എത്തിയാൽ പരിശോധന നടത്തി സർട്ടിഫിക്കറ്റുമായി പോകാമായിരുന്നുവെന്ന് അവർ പറയുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇതിന് എന്തു ചെയ്യാൻ കഴിയുമെന്ന് ചർച്ച ചെയ്യുന്നുണ്ടെന്നും ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻപുരി വ്യക്തമാക്കി.
പരിശോധനാ കേന്ദ്രം: അൽനാദ റോഡിൽ അൽ മുല്ല പ്ലാസയ്ക്കു സമീപമുള്ള ഷബാബ് അൽ അഹ് ലി ഫുട്ബോൾ ക്ലബ്.
സമയം: വെള്ളി, ശനി ദിവസങ്ങളിൽ ഉൾപ്പെടെ രാവിലെ 8 മുതൽ ഉച്ചയ്ക്ക് ഒന്നുവരെ.
പരിശോധന: ടിക്കറ്റോ റിസർവേഷൻ രേഖകളോ ഹാജരാക്കണം. അല്ലാത്തവർക്ക് പരിശോധന നടത്താനാവില്ല. ഇവിടെ നിന്ന് പാസ്പോർട്ടിൽ ഫിറ്റ് ടു ട്രാവൽ സ്റ്റിക്കർ പതിച്ചു നൽകും. ഇതു കൊണ്ടു വേണം വിമാനത്താവളത്തിലെത്താൻ. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് പോകേണ്ടവർ 72 മണിക്കൂർ കാലാവധിയുള്ള സർട്ടിഫിക്കറ്റ് നേടിയിരിക്കണമെന്നും നിർദ്ദേശമുണ്ട്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.