ന്യൂഡല്‍ഹി: രാജ്യത്ത് വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് രക്ഷകരായി എത്തുന്നവരുടെ സംരക്ഷണം ഉറപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി.
വാഹനാപകടങ്ങളില്‍പ്പെട്ടവരെ സഹായിക്കുന്ന രക്ഷകര്‍ വ്യാപകമായി വേട്ടയാടപ്പെടുന്ന പശ്ചാത്തലത്തിലാണ് ഗതാഗത മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
വാഹനാപകടങ്ങളില്‍പ്പെട്ടവരെ രക്ഷിക്കുന്നവര്‍ക്ക് നേരെ യാതൊരു വിവേചനവും പാടില്ലെന്ന് മന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. ജാതി, മതം, ലിംഗം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തില്‍ രക്ഷകരെ മാറ്റിനിര്‍ത്തരുത്. തികഞ്ഞ ബഹുമാനത്തോടെ അവരോട് പെരുമാറണമെന്നും നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
അപകടത്തില്‍പ്പെട്ടവരുമായി ആശുപത്രിയില്‍ എത്തുന്നവരുടെ പേര്, വിലാസം, മുതലായ വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കരുത്. വ്യക്തിവിവരങ്ങള്‍ നല്‍കാന്‍ അവര്‍ തയ്യാറായാല്‍ മാത്രം വിവരങ്ങള്‍ ശേഖരിക്കാമെന്നും മന്ത്രാലയം നിര്‍ദ്ദേശിക്കുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.