മുംബൈ: സെന്‍സെക്‌സ് 746 പോയിന്റും നിഫ്‌റ്റി 218 പോയിന്റും ഇടിവ് നേരിട്ട ഇന്ന് വിപണി കടുത്ത വില്‍പ്പന സമ്മര്‍ദത്തിന് വിധേയമായി. കടുത്ത ചാഞ്ചാട്ടത്തിലൂടെയാണ് ഓഹരി വിപണി ഇന്ന് വ്യാപാരത്തിലുടനീളം കടന്നുപോയത്. ഇന്നലെ റെക്കോഡ് നേട്ടം രേഖപ്പെടുത്തിയതിനു ശേഷം കുത്തനെയുള്ള തിരുത്തലാണ് വിപണിയില്‍ നടന്നത്. ഇന്ന് നിഫ്‌റ്റി ഒന്നര ശതമാനം നഷ്‌ടം നേരിട്ടു. ഒരു മാസത്തിനിടെ ഉണ്ടാകുന്ന ഏറ്റവും വലിയ പ്രതിദിന നഷ്‌ടമാണ് ഇത്.
ആഗോള വിപണികളിലെ വില്‍പ്പന സമ്മര്‍ദം ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചു. രാവിലെ 14,500 പോയിന്റ് നിലവാരത്തില്‍ വ്യാപാരം തുടങ്ങിയ നിഫ്‌റ്റി അതിനു ശേഷം തുടര്‍ച്ചയായ ഇടിവാണ് നേരിട്ടത്. ഇന്നത്തെ ഉയര്‍ന്ന നിലയില്‍ നിന്നും 260 പോയിന്റ് വരെ വ്യതിയാനം നിഫ്‌റ്റിയിലുണ്ടായി. 14,357 വരെ ഇടിഞ്ഞ നിഫ്‌റ്റി 14,371ലാണ് ക്ലോസ് ചെയ്‌തത്.
ബാങ്ക് നിഫ്‌റ്റി 31,200ലേക്ക് ഇടിഞ്ഞു. ഓട്ടോമൊബൈല്‍ ഒഴികെയുള്ള എല്ലാ മേഖലകളും ഇടിവ് നേരിട്ടു. മെറ്റല്‍, ബാങ്ക് ഓഹരികളാണ് ഏറ്റവും ശക്തമായ ഇടിവ് നേരിട്ടത്. നിഫ്‌റ്റി മെറ്റല്‍, ബാങ്ക് സൂചികകള്‍ മൂന്ന് ശതമാനത്തിലേറെ ഇടിഞ്ഞു.
നിഫ്‌റ്റിയിലെ ഭൂരിഭാഗം ഓഹരികളും നഷ്‌ടം നേരിട്ടു. നിഫ്‌റ്റിയിലെ 50 ഓഹരികളില്‍ 41ഉം ഇന്ന് നഷ്‌ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഓഹരികളില്‍ ബജാജ് ഓട്ടോ ആണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്. ബജാജ് ഓട്ടോയുടെ ഓഹരി വില 11.23 ശതമാനമാണ് ഉയര്‍ന്നത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.