കുവൈത്ത് സിറ്റി: അവധിക്ക് പോയി വിദേശത്ത് കുടുങ്ങിയ സ്‌പെഷലിസ്റ്റ് അധ്യാപകരെ കുവൈത്തിലേക്ക് തിരിച്ചെത്തിക്കാന്‍ ശ്രമം തുടങ്ങി. ഇവരില്‍ വിസ കാലാവധി കഴിഞ്ഞവര്‍ക്ക് പുതുക്കി നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം സന്നദ്ധമായിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, അറബിക്, ഇംഗ്ലീഷ് എന്നീ സ്‌പെഷലിസ്റ്റ് അധ്യാപകരെയാണ് വിമാന വിലക്ക് നിലവിലുള്ള രാജ്യങ്ങളില്‍നിന്ന് പ്രത്യേകമായി കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. 1000 അധ്യാപകരെ അടിയന്തരമായി എത്തിക്കും.
ചില സ്‌പെഷാലിറ്റികളില്‍ കുവൈത്തി, ജി.സി.സി അധ്യാപകരെ പകരം നിശ്ചയിക്കാന്‍ തീരുമാനമുണ്ട്. ഇസ്‌ലാമിക് സ്റ്റഡീസ്, സോഷ്യല്‍ സ്റ്റഡീസ് ഓഫ് ഇലക്ട്രിസിറ്റി, മെക്കാനിക്‌സ്, ഡെക്കറേഷന്‍, ജിയോളജി, ബയോളജി എന്നീ സ്‌പെഷാലിറ്റികളിലാണ് വിദേശികളെ ഒഴിവാക്കി കുവൈത്തികളെയും ജി.സി.സി രാജ്യക്കാരെയും നിയമിക്കാന്‍ ശ്രമിക്കുക. പ്രാപ്തരായ അധ്യാപകരുടെ ലഭ്യതയാണ് മാനദണ്ഡമാക്കിയത്. പരമാവധി വിദേശികളെ ഒഴിവാക്കുക എന്നതാണ് നയം.
എന്നാല്‍ യോഗ്യരായ അധ്യാപകരെ വേണ്ടത്ര ലഭ്യമല്ലാത്തത് തിരിച്ചടിയാകുന്നുണ്ട്. കോവിഡ് കാലത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആറ് മാസത്തിലധികമായി കുവൈത്തിന് പുറത്തുള്ളവരെയും തിരിച്ചുവരാന്‍ അനുവദിക്കുന്നുണ്ട്.എന്നാല്‍, വിസ കാലാവധി കഴിഞ്ഞവരെ പ്രവേശിപ്പിക്കുന്നില്ല. ലക്ഷത്തിലേറെ പേര്‍ക്ക് ഇങ്ങനെ കുവൈത്തിലേക്ക് വരാന്‍ കഴിയാതായിട്ടുണ്ട്. കുവൈത്തിന് സേവനം അത്യാവശ്യമുള്ളവര്‍ക്ക് മാത്രം പ്രത്യേക ഇളവ് നല്‍കാനാണ് തീരുമാനം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.