തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നല്‍കി. മഞ്ചേരിയില്‍ നിന്നുള്ള മുസ്‌ലിം ലീഗ് എം എല്‍ എ. എം ഉമ്മറാണ് 65ാം ചട്ട പ്രകാരം നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതികളുമായി സ്പീക്കര്‍ക്കുള്ള ബന്ധം സംശയാസ്പദമാണെന്ന് നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. സ്പീക്കര്‍ പദവിയുടെ അന്തസ്സിനും പവിത്രതക്കും നിരക്കാത്ത പ്രവൃത്തിയാണ് ശ്രീരാമകൃഷ്ണനില്‍ നിന്നുണ്ടായിട്ടുള്ളതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതികളിലൊരാളുടെ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ സ്പീക്കര്‍ പോയതും സംശയകരമാണ്.
സഭ ചേരുന്നതിന് 14 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നാണ് ചട്ടം അനുശാസിക്കുന്നത്. 27 ന് ഒരു ദിവസത്തെ നിയമസഭാ സമ്മേളനം ചേരാന്‍നേരത്തെ നിശ്ചയിച്ചിട്ടുള്ളതിനാല്‍ ഈ ചട്ടം പാലിക്കാനാവില്ല. അതിനാല്‍, നിയമസഭാ സെക്രട്ടറി നോട്ടീസ് തള്ളാനുള്ള സാധ്യത കൂടുതലാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.