തിരുവനന്തപുരം: ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത് കൊണ്ട് മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളക്കടത്ത് സംഘത്തിന് വേണ്ടി ഫ്‌ളാറ്റ് ബുക്ക് ചെയ്ത അരുണ്‍ ബാലചന്ദ്രന്‍ സിപിഐഎം സഹയാത്രികനെന്നും സുരേന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രി അറിഞ്ഞാണ് എല്ലാ നിയമനവും നടക്കുന്നത്. മുഖ്യമന്ത്രിക്ക് രാജിവെക്കേണ്ടി വരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
അതേസമയം, സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍തല അന്വേഷണത്തിന്റെ ചീഫ് സെക്രട്ടറിതല റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ എം. ശിവശങ്കറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യും. സിവില്‍സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ബന്ധങ്ങളില്‍ ജാഗ്രതക്കുറവുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ട്.
സ്വര്‍ണകടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം, സ്വപ്ന സുരേഷിന് സര്‍ക്കാര്‍ പദ്ധതിയില്‍ ഉയര്‍ന്ന ജോലിലഭിച്ചത്, വ്യാജരേഖ ചമക്കല്‍, ഫോണ്‍ രേഖകള്‍ എന്നിവ സംബന്ധിച്ചാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള അന്വേഷണം. എം. ശിവശങ്കറുമായി ബന്ധപ്പെട്ട് വന്‍വിവാദം ഉയര്‍ന്നതോടെയാണ് ചീഫ് സെക്രട്ടറിയെയും അഡിഷണല്‍ ചീഫ് സെക്രട്ടറിയേയും അന്വേഷണ ചുമതല ഏല്‍പ്പിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.