തായ്‌ലാന്‍ഡിലെ കോ സമുയി ദ്വീപിലെ വില്ലയിലാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് വോണിന്റെ മാനേജര്‍ അറിയിച്ചു.
ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണിന്റെ മരണം ക്രിക്കറ്റ് ലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. 52 കാരനായ വോണിന് ഏറെ ആരാധകരുള്ള ഇടമാണ് ഇന്ത്യ.
ടെസ്റ്റ് ക്രിക്കറ്റില്‍ രണ്ടാമത്തെ ഏറ്റവും കൂടുതല്‍ വിക്കറ്റ് വേട്ടക്കാരനാണ് വോണ്‍. 708 വിക്കറ്റുകളാണ് വോണിന്റെ പേരിലുള്ളത്.
മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് വോണ്‍ ട്വിറ്ററില്‍ കുറിച്ചത് ഒരു അനുശോചന സന്ദേശമായിരുന്നു. ഓസീസ് വിക്കറ്റ് കീപ്പറും ബാറ്റ്‌സ്മാനുമായ റോഡ്‌നി മാര്‍ഷിന്റെ ദേഹവിയോഗത്തില്‍ തന്റെ അഗാധമായ ദുഖം രേഖപ്പെടുത്തിയ ശേഷമാണ് വോണും ഈ ലോകത്തോട് വിടപറഞ്ഞത്.
74 വയസ്സായ മാര്‍ഷും മാര്‍ച്ച് 4 ന് രാവിലെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. ഒരാഴ്ച മുമ്പാണ് മാര്‍ഷിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 1969 സെപ്തംബറിലാണ് വോണ്‍ ജനിച്ചത്. 145 ടെസ്റ്റുകളും 194 ഏകദിനങ്ങളിലും വോണ്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ക്യാപ് ധരിച്ചു. ടെയില്‍ എന്‍ഡ് ബാറ്റ്‌സ്മാനായിരുന്നുവെങ്കിലും ഏകദിനത്തില് ആയിരത്തിലധികം റണ്‍സ് എടുത്തു.
1999 ല്‍ ലോകകപ്പ് കിരീടം ചൂടിയ ഓസ്‌ട്രേലിയന്‍ ടീമില്‍ അംഗമായിരുന്നു വോണ്‍. ഓസീസ് ടീമിന്റെ വൈസ് ക്യാപ്ടനായും ടീമിനെ നിര്‍ണായക ഘട്ടങ്ങളില്‍ നയിച്ചിട്ടുണ്ട്.
വിവാഹിതനും മുന്നു കുട്ടികളുടെ പിതാവുമായ വോണ്‍ 2005 ല്‍ ഭാര്യ സിമോണ്‍ കലഹനുമായി വിവാഹമോചനം നേടി. ആഷസ് പരമ്പര തുടങ്ങുന്നതിന് തൊട്ടുമുമ്പ് സിമോണ്‍ വോണിനെ ഉപേക്ഷിച്ച് ഓസ്‌ട്രേലിയയ്ക്ക് മടങ്ങുകയായിരുന്നു.
ഹോളിവുഡ് നടി എലിസബത് ഹര്‍ലിയുമായുള്ളത് ഉള്‍പ്പടെ ചില വിവാഹേതര ബന്ധങ്ങളില്‍ വോണ്‍ വീണിരുന്നു. ഓസീസ്, ബ്രിട്ടീഷ് ടാബ്ലോയിഡുകള്‍ക്ക് വോണിന്റെ രഹസ്യബാന്ധവം എന്നും ചര്‍ച്ചാ വിഷയമാക്കുന്നതിനുള്ള മത്സരത്തിലായിരുന്നു.
കോളേജ് വിദ്യാര്‍ത്ഥിനിയായ ലോറ സായേഴ്‌സും മൂന്നു മക്കളുടെ മാതാവായ കെരി കോലിമൂറുമായുമുള്ള ബന്ധവും അങ്ങാടിപ്പാട്ടാക്കിയത് ഇതേ ടാബ്ലോയ്ഡായിരുന്നു.
സിമോണും മുന്നു മക്കളുമായി ഓസീസില്‍ വേറെ താമസമായതോടെ ടാബ്ലോയിഡുകള്‍ വോണിനെ മറന്നു. പിന്നീട് ഗോസീപ്പുകള്‍ അവര്‍ എഴുതിയില്ല. ജീവിതത്തില്‍ ഒറ്റപ്പെട്ടു പോയ വോണ്‍ ഓസ്‌ട്രേലിയയെ ഒഴിവാക്കി തായ്‌ലാന്‍ഡിലെ ഒരു ദ്വീപില്‍ സ്വന്തമായ വില്ല വാങ്ങി അവിടേക്ക് താമസം മാറ്റുകയിയിരുന്നു.
2005 ല്‍ വോണും സിമോണും പിരിയുമ്പോള്‍ മക്കളായ ബ്രൂക് (8) സമ്മര്‍ (6) ജാക്‌സണ്‍ (4) എന്നിവര്‍ സിമോണിനൊപ്പമായിരുന്നു.
സിമോണിനൊപ്പം വളര്‍ന്ന ഇവര്‍ക്ക് ഇപ്പോള്‍ 24, 22, 20 വയസ്സ് പ്രായമായി. പഠനം പൂര്‍ത്തിയാക്കി.
ഇവരുമായി നല്ല ബന്ധം പുലര്‍ത്തുകയും കോ പേരന്റിംഗിലൂടെ പിതാവിന്റെ ഉത്തരവാദിത്തം നിറവേറ്റുകയും ചെയ്തു വരികയായിരുന്നു.
ജീവിതത്തില്‍ ഒറ്റപ്പെട്ടതോടെ ലഹരിയുടെ ലോകത്തേക്കായി വോണിന്റെ ശ്രദ്ധ. മദ്യത്തിന്റെ നിര്‍മാണത്തിലേക്കാണ് വോണ്‍ പിന്നീട് കടന്നത്. സെവന്‍സീറോഎയ്റ്റ് എന്ന ബ്രാന്‍ഡില്‍ ജിന്‍ പുറത്തിറക്കി. 23 മിഡ് സ്‌ട്രേഗ്ത് ജിന്‍ എന്ന ബ്രാന്‍ഡും ഇതിനൊപ്പം സ്ലിം ടോണികും വോണ്‍ പുറത്തിറക്കി. തന്റെ ടെസ്റ്റ് ജീവിതത്തിലെ ഇരകളുടെ എണ്ണത്തെ പ്രതിനിധീകരിച്ചാണ് ജിന്‍ ബ്രാന്‍ഡിന് 708 എന്ന് പെരിടാന്‍ കാരണം.
കോവിഡ് കാലത്ത് ജിന്‍ ഉത്പാദനം നിര്‍ത്തിവെച്ച് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കാന്‍ വോണ്‍ തീരുമാനിച്ചു. കിക്കറ്റ് ആരാധകര്‍ വോണിന് മികച്ച പിന്തുണയാണ് നല്‍കിയത്. വിമര്‍ശകരെ പോലും വോണ്‍ അന്ന് തനിക്കു വേണ്ടി കൈയ്യടിപ്പിച്ചു.
തന്റെ കമ്പനി ജിന്‍ ഉത്പാദനം നിര്‍ത്തിവെയ്ക്കുകയാണെന്നും പകരം 70 ശതമാനം ആള്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉത്പാദിപ്പിക്കുകയാണെന്നും വോണ്‍ അറിയിച്ചിരുന്നു.
വിവാദങ്ങളുടെ തോഴനായിരുന്ന വോണ്‍ കോവിഡ് കാലത്ത് മഹാമാരിയെ പ്രതിരോധിക്കുന്നതിനായി മദ്യം ഉത്പാദനം നിര്‍ത്തിവെയ്ക്കുകയും മെഡിക്കല്‍ ഗ്രേഡ് സാനിറ്റൈസറിന്റെ ഉത്പാദനം തുടര്‍ന്നു വരികയുമായിരുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.