Breaking News

കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടികളുമായി സൗദി ഭരണകൂടം

സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ കടുത്ത ശിക്ഷാ നടപടികളുമായി സൗദി ഭരണകൂടം

ജിദ്ദ  : ഭീകര പ്രവര്‍ത്തനം, കൊലപാതകം, ബലാല്‍സംഗം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ സൗദി ഭരണകൂടം കര്‍ശനമായ കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.

ഇതിന്റെ ഭാഗമായി ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്ത് വിചാരണ കാത്ത് ജയിലില്‍ കഴിഞ്ഞിരുന്നവര്‍ക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നടപ്പാക്കുകയാണ്.

എണ്‍പതോളം ഭീകരര്‍ക്ക് ഒരുമിച്ച് വധശിക്ഷ നടപ്പാക്കിയതിനു തൊട്ടുപിന്നാലെ ഹീനകൃത്യങ്ങള്‍ ചെയ്തവര്‍ക്കും സമാനമായ ശിക്ഷ വിധിച്ച് നടപ്പാക്കുകയാണ് സൗദി ഭരണകൂടം.

ഗര്‍ഭിണിയായ ഭാര്യയേയും ഗര്‍ഭസ്ഥ ശിശുവിനേയും കൊലപ്പെടുത്തിയ സ്വദേശി യുവാവിനും ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന യുവാവിനും ചൊവ്വാഴ്ച വധശിക്ഷ നടപ്പാക്കി.

അബ്ദുള്ള ബിന്‍ സാബിന്‍ ബിന്‍ മുസിം അല്‍ മുതൈരിയാണ് സിറിയന്‍ സ്വദേശിയായ ഭാര്യ ഖിതാം മുഹമദ് അല്‍ ബുസൈരിയെ കുത്തിക്കൊന്നത്. ഗര്‍ഭിണിയായിരുന്ന ഖിതാമിന്റെ വയറില്‍ കുത്തിയത്. ഗര്‍ഭസ്ഥശിശുവിനും കത്തികൊണ്ടുള്ള ആക്രമണത്തില്‍ മാരകമായി പരിക്കേറ്റു.

പ്രതിയെ അറസ്റ്റു ചെയ്യുകയും വിചാരണ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. തുടര്‍ന്ന് പ്രതി കുറ്റം സമ്മതിച്ചു. ഇയാളുടെ വധശിക്ഷയാണ് ഉനൈസ ഗവര്‍ണറേറ്റിലെ കോടതി നടപ്പാക്കിയത്.

തബൂക്ക് പ്രവിശ്യയില്‍ ഉറങ്ങിക്കിടന്ന മാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്ന സ്വദേശി യുവാവ് സുല്‍ത്താന്‍ ബിന്‍ അഹമദ് ബിന്‍ സുബെയ്താന്‍ ഉല്‍യാന്‍ ഷാമാന്റെ വധശിക്ഷയും ഇന്ന് നടപ്പാക്കി.

ഗുരുതരമായി പരിക്കേറ്റ മാതാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റു ചെയ്യുകയും വിചാരണകോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഹിനമായ കൊലപാതകം നടത്തിയ സ്വദേശി പൗരനായ അബ്ദുള്ള ബിന്‍ ഈദ് ബിന്‍ ബഖീത് അല്‍ ഹുസൈനിയുടെ വധശിക്ഷയും ഇന്ന് നടപ്പാക്കി.

ഹുസൈനി ഭാര്യ നജാഹ് ബിന്ത് ബഖിതാന്‍ബിന്‍ ബഖിത് അല്‍ സെയ്ദിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു.

ഇയാള്‍ വധശിക്ഷയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോയെങ്കിലും സുപ്രീം കോടതിയും വധശിക്ഷ ശരിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മദിനയിലെ കോടതി വധശിക്ഷ നടപ്പാക്കി.

കഴിഞ്ഞ ദിവസം മോഷണം നടത്തുന്നതിനിടെ വീട്ടമ്മയെ കൊലപ്പെടുത്തിയ രണ്ട് ഇന്തോനേഷ്യന്‍ യുവാക്കളുടെ വധശിക്ഷ ജിദ്ദ കോടതി നടപ്പാക്കിയിരുന്നു.

നവാലി ഹസ്സന്‍ എഹ്‌സാന്‍, അക്കോസ് അഹമദ് അന്തൂസി എന്നിവരുടെ വധശിക്ഷയാണ് നടപ്പാക്കിയത്.

ല്‍ അഹ്‌സ ഗവര്‍ണറേറ്റില്‍ പിതാവിനേയും സഹോദരനേയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സൗദി യുവാവിന്റെ വധശിക്ഷയും കഴിഞ്ഞ ദിവസം നടപ്പാക്കിയിരുന്നു. 2022 ല്‍ ഇതുവരെ 92 പേരുടെ വധശിക്ഷയാണ് സൗദി അറേബ്യയില്‍ നടപ്പാക്കിയത്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.