റിയാദ്: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന വിവിധ കുറ്റകൃത്യങ്ങള്‍ക്ക് ഒരു വര്‍ഷം വരെ തടവും അമ്പതിനായിരം റിയാല്‍ പിഴയുമാണ് പരമാവധി ശിക്ഷയെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ശാരീരികമോ മാനസികമോ ലൈംഗികമോ ആയ ഏത് ആക്രമണങ്ങള്‍ക്കും കടുത്ത ശിക്ഷ തന്നെ നല്‍കുമെന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ചുരുങ്ങിയത് ഒരു മാസം തടവും അയ്യായിരം റിയാല്‍ പിഴയും ലഭിക്കും. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും.
സ്ത്രീകള്‍ക്കെതിരെയുള്ള ഭീഷണി, ആശ്രിതത്വം, സ്‌പോണ്‍സര്‍ഷിപ്പ്, ജോലി എന്നിവയടക്കമുള്ളവയുമായി ബന്ധപ്പെട്ട രക്ഷാകര്‍തൃ ബന്ധം, അധികാരം, ഉത്തരവാദിത്വം എന്നിവ പരിധി മറികടന്നുള്ള പ്രവര്‍ത്തനം തുടങ്ങിയവയും സ്ത്രീകള്‍ക്കെതിരെയുള്ള പ്രവര്‍ത്തനമായി കണക്കാക്കപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു. വിവിധ മേഖലകളില്‍ വനിതകളെ ഉയര്‍ത്തികൊണ്ട് വരാനുള്ള കഠിന ശ്രമത്തിലാണ് ഭരണകൂടം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.