Editorial

റിസര്‍വ് ബാങ്കിന്റെ ഇടപെടലുകള്‍ സമയോചിതം

 

ഒരിക്കല്‍ കൂടി റിസര്‍വ് ബാങ്ക് സമയോചിതമായ ഇടപെടലുകള്‍ക്ക് തയാറായി. പ്രതിസന്ധിയുടെ കാലത്ത് സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം പകരാന്‍ ഉപകരിക്കുന്ന നടപടികളുമായി റിസര്‍വ് ബാങ്ക് മുന്നോട്ടുപോകുന്നതാണ് ധന നയ അവലോകന യോഗത്തിനു ശേഷമുണ്ടായ പ്രഖ്യാപനങ്ങളില്‍ വ്യക്തമായത്.

പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. റെപ്പോ നിരക്ക് നാല് ശതമാനമായും റിവേഴ്‌സ് റെപ്പോ നിരക്ക് 3.75 ശതമാനമായും തുടരാനാണ് തീരുമാനം. പണപ്പെരുപ്പം ഉയര്‍ന്ന നിലവാരത്തിലായതിനാല്‍ പലിശനിരക്ക് കുറക്കാന്‍ റിസര്‍വ് ബാങ്കിന് നിര്‍വാഹമില്ല. നേരത്തെ പണപ്പെരുപ്പം അനുകൂലമായ സാഹചര്യത്തില്‍ തുടര്‍ച്ചയായി റെപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നു. റെപ്പോ നിരക്കില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തിനകം 2.50 ശതമാനം കുറവാണ് വരുത്തിയത്. 6.50 ശതമാനത്തില്‍ നിന്നും 4 ശതമാനമായി റെപ്പോ നിരക്ക് കുറച്ചുകൊണ്ടു വന്നപ്പോള്‍ ഒന്‍പത് വര്‍ഷത്തെ താഴ്ന്ന നിലവാരത്തിലാണ് എത്തിയത്.

റിസര്‍വ് ബാങ്ക് ലക്ഷ്യമാക്കിയിരിക്കുന്ന നിലവാരത്തില്‍ നിന്നും ഉയര്‍ന്നു നില്‍ക്കുകയാണ് ഇപ്പോള്‍ പണപ്പെരുപ്പം. സാധാരണ നിലയില്‍ പണപ്പെരുപ്പം നിയന്ത്രണാധീനമാക്കാനായി ഇത്തരം സാഹചര്യങ്ങളില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുറക്കുകയാണ് ചെയ്യുക. ഇപ്പോള്‍ അങ്ങനെ ചെയ്താല്‍ പ്രതിസന്ധിയില്‍ തുടരുന്ന സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ടാണ് റിസര്‍വ് ബാങ്ക് ഭബാലന്‍സ്ഡ്’ ആയ സമീപനം കൈകൊള്ളുന്നത്. പലിശ നിരക്ക് കുറക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ സമ്പദ്ഘടനയിലെ ധനലഭ്യത ഉയര്‍ത്താന്‍ ആര്‍ബിഐ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു.

ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ധനലഭ്യത ഉയര്‍ത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ വിപണിയിലെ ഉപഭോഗം ഉയര്‍ത്താന്‍ സഹായകമാകും. ഇത് സമ്പദ്ഘടനക്ക് ശക്തിപകരാന്‍ സഹായകമാകുന്ന സുപ്രധാന നടപടിയാണ്. ബാങ്കുകളുടെ വായ്പാ യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ സാധിക്കാത്ത വലിയൊരു വിഭാഗം ജനങ്ങള്‍ വസിക്കുന്ന നമ്മുടെ രാജ്യത്ത് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ സാന്നിധ്യം വായ്പാ ലഭ്യത ഉയര്‍ത്തുന്നതില്‍ ഒഴിച്ചുകൂടാനാകാത്തതാണ്. അതുകൊണ്ടുതന്നെ അവയുടെ ധനലഭ്യത മെച്ചപ്പെടുത്താനുള്ള നടപടി സ്വാഗതാര്‍ഹമാണ്. സമ്പദ്ഘടനയില്‍ ധനലഭ്യത സൃഷ്ടിക്കുന്ന നയങ്ങളുമായി തുടര്‍ന്നും മുന്നോട്ടുപോകുമെന്നാണ് ധന നയ സമിതിയുടെ യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്തദാസ് പറഞ്ഞത്.

ഉപഭോഗം സുഗമമാക്കുന്നതിനായി നടപടികള്‍ ഉദാരമാക്കുന്ന രീതി റിസര്‍വ് ബാങ്ക് കൈകൊണ്ടു. കോണ്‍ടാക്ട്‌ലെസ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാട് 2000 രൂപയില്‍ നിന്ന് 5000 രൂപയായി ഉയര്‍ത്തി. ആര്‍ടിജിഎസ് സംവിധാനം വഴിയുള്ള ഇടപാടുകള്‍ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചു.

സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കരകയറുന്നതിന്റെ സൂചനകള്‍ ലഭിച്ചതു കൊണ്ടാണ് ആര്‍ബിഐ നടപ്പു സാമ്പത്തിക വര്‍ഷത്തെ ജിഡിപി സംബന്ധിച്ച അനുമാനങ്ങളില്‍ മാറ്റം വരുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം 7.5 ശതമാനം തളര്‍ച്ച ജിഡിപിയില്‍ ഉണ്ടാകുമെന്നാണ് ആര്‍ബിഐയുടെ പുതിയ പ്രവചനം. നേരത്തെ തളര്‍ച്ച 9.5 ശതമാനമാകുമെന്ന അനുമാനത്തിലായിരുന്നു.

സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയോടെ സമ്പദ്‌വ്യവസ്ഥ വളര്‍ച്ചയുടെ പാതയിലേക്ക് തിരികെയെത്തുമെന്ന ഒരു വിഭാഗം വിദഗ്ധരുടെ പ്രവചനങ്ങളെ പിന്തുണക്കുന്ന നിഗമനത്തിലാണ് ആര്‍ബിഐയും എത്തിയിരിക്കുന്നത്. ജനുവരിമാര്‍ച്ച് െ്രെതമാസത്തില്‍ 0.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. ഒക്‌ടോബര്‍െ്രെതമാസത്തില്‍ ഒരു ശതമാനം വളര്‍ച്ച നേടുമെന്നും ആര്‍ബിഐ വിലയിരുത്തുന്നു.

കേന്ദ്രസര്‍ക്കാരിനേക്കാള്‍ ഫലപ്രദമായി സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കാനായി ഇടപെടുന്നത് റിസര്‍വ് ബാങ്കാണ്. സമ്പദ്‌വ്യവസ്ഥയിലുണ്ടായ കരകയറ്റത്തില്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച ധനലഭ്യത ഉയര്‍ത്തുന്ന മുന്‍നടപടികള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.