In this handout photo taken and released by Indian Press Information Bureau (PIB) on April 14, 2020, India's Prime Minister Narendra Modi addresses to the nation during a government-imposed nationwide lockdown as a preventive measure against the COVID-19 coronavirus, in New Delhi. - India's nationwide coronavirus lockdown, the biggest in the world covering 1.3 billion people, will be extended until May 3, Prime Minister Narendra Modi said on April 14. (Photo by Handout / PIB / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO / INDIAN PRESS INFORMATION BUREAU " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
ഡല്‍ഹി: കോവിഡാനന്തര ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ഉപഭോഗ രീതികള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. അവയുടെ പാരിസ്ഥിതിക ആഘാതം എങ്ങനെ കുറയ്ക്കാമെന്നും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചോദിച്ചു. ഇക്കാര്യത്തില്‍ നമ്മുടെ പല വെല്ലുവിളികളും പരിഹരിക്കുന്നതിനുള്ള പ്രധാന നടപടിയാണ് സുസ്ഥിര സമ്പദ്ഘടന എന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യാ-ഓസ്ട്രേലിയ സര്‍ക്കുലര്‍ ഇക്കോണമി ഹാക്കത്തോണിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
വസ്തുക്കള്‍ പുതുക്കി ഉപയോഗിക്കുകയും പുനരുപയോഗിക്കുകയും ചെയ്യുക, മാലിന്യങ്ങള്‍ നീക്കം ചെയ്യുക, വിഭവ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുക എന്നിവ നമ്മുടെ ജീവിതശൈലിയുടെ ഭാഗമാകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹാക്കത്തോണില്‍ പ്രദര്‍ശിപ്പിച്ച നവീനാശയങ്ങള്‍ സുസ്ഥിര സാമ്പത്തിക പരിഹാരങ്ങള്‍ക്ക് മുന്‍കൈയെടുക്കാന്‍ ഇരു രാജ്യങ്ങളെയും പ്രചോദിപ്പിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഈ ആശയങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാനും ഇന്‍കുബേറ്റ് ചെയ്യുന്നതിനുമുള്ള വഴികള്‍ കണ്ടെത്താനും അദ്ദേഹം ആവശ്യപ്പെട്ടു. ”നാം ഒരിക്കലും മറക്കരുത്, ഭൂമി വാഗ്ദാനം ചെയ്യുന്ന എല്ലാറ്റിന്റെയും ഉടമകളല്ല നാം, മറിച്ച് ഭാവിതലമുറകള്‍ക്കായുള്ള അതിന്റെ രക്ഷാധികാരികളാണ് ‘, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മുന്നോട്ടുള്ള പങ്കാളിത്തത്തിന്റെ പ്രതീകമാണ് ഹാക്കത്തോണിലെ ഇന്നത്തെ യുവാക്കളുടെ ഊര്‍ജ്ജവും ഉത്സാഹവും എന്ന് പ്രധാനമന്ത്രി പറഞ്ഞു. കോവിഡിനു ശേഷമുള്ള ലോകത്തെ രൂപപ്പെടുത്തുന്നതില്‍ ശക്തമായ ഇന്ത്യ-ഓസ്ട്രേലിയ പങ്കാളിത്തം ഒരു പ്രധാന പങ്ക് വഹിക്കും. നമ്മുടെ യുവാക്കള്‍, നമ്മുടെ നവീനാശയക്കാര്‍, നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ ഈ പങ്കാളിത്തത്തിന്റെ മുന്‍പന്തിയിലായിരിക്കും ”പ്രധാനമന്ത്രി പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.