Business

വായ്‌പകള്‍ സാമ്പത്തിക നില അവതാളത്തിലാക്കരുത്‌

കെ.അരവിന്ദ്‌

തങ്ങളുടെ മക്കള്‍ ഭാവിയില്‍ മുതിര്‍ന്നു കഴിഞ്ഞാല്‍ അമിതമായി പണം ചെലവഴിക്കുന്നവരായിരിക്കും എന്ന തോന്നല്‍ മിക്ക മാതാപിതാക്കള്‍ക്കുമുണ്ടാകും. അങ്ങനെ തോന്നുന്നതിന്‌ പ്രധാന കാരണം മുന്‍തലമുറയെക്കാള്‍ കൂടുതലായി നാം ഇപ്പോള്‍ ചെലവഴിക്കുന്നുണ്ടാകുമെന്നതാണ്‌. മുന്‍കാലങ്ങളില്‍ ജീവിച്ചിരുന്നവര്‍ക്കുണ്ടായിരുന്ന സമ്പാദ്യശീലം ഇന്നുള്ളവര്‍ക്കില്ല എന്ന ആരോപണം സാധാരണമാണ്‌. അത്‌ ശരിയായിരിക്കാമെങ്കിലും വ്യത്യസ്‌ത തലമുറകളുടെ സമ്പാദ്യ, നിക്ഷേപ ശീലങ്ങളെ വ്യത്യസ്‌തമായ മറ്റൊരു കോണില്‍ നിന്നുകൂടി നോക്കികാണേണ്ടതുണ്ട്‌.

എഴുപതുകളിലും എണ്‍പതുകളിലും സുരക്ഷിതമായി ജോലി ചെയ്‌തിരുന്നവര്‍ മിക്കവാറും റിട്ടയര്‍മെന്റ്‌വരെ ഒരേ ജോലിയില്‍ തുടരുന്നതായിരുന്നു പതിവ്‌ എന്നതിനാല്‍ അവര്‍ക്ക്‌ ഒരു സ്ഥിരവരുമാനം ലഭിച്ചിരുന്നു. എന്നാല്‍ ഉയര്‍ന്ന വിലക്കയറ്റം മൂലം അക്കാലങ്ങളില്‍ വരുമാനത്തില്‍ നിന്നും സമ്പാദിക്കുക എന്നത്‌ ഏളുപ്പമായിരുന്നില്ല. റിട്ടയര്‍മെന്റിന്‌ മുന്‍പായി വീട്‌ വെയ്‌ക്കുകയെന്നത്‌ വിഷമകരമായ ലക്ഷ്യമായിരുന്നു. അവിചാരിതമായ ആവശ്യങ്ങള്‍ക്ക്‌ പണം കണ്ടെത്താന്‍ കൈവായ്‌പയെയോ സ്വര്‍ണ വായ്‌പയെയോ ആശ്രയിക്കേണ്ടി വന്നിരുന്നു. കൂടുതല്‍ പണം ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ പ്രോവിഡന്റ്‌ ഫണ്ടില്‍ നിന്നും വായ്‌പയെടുക്കുന്നത്‌ സാധാരണമായിരുന്നു.

കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനം വരെയും വ്യക്തികള്‍ക്ക്‌ വായ്‌പ കൊടുക്കുന്നത്‌ ബാങ്കുകള്‍ക്ക്‌ അത്രയൊന്നും താല്‍പര്യമുള്ള ബിസിനസ്സായിരുന്നില്ല. ക്രെഡിറ്റ്‌ കാര്‍ഡുകള്‍ നല്‍കിയിരുന്നത്‌ ധാരാളം വരുമാനമുള്ള ഒരു പ്രത്യേക വിഭാഗത്തിന്‌ മാത്രമായിരുന്നു. വിദ്യാഭ്യാസ വായ്‌പ ഒഴികെയുള്ള വ്യക്തിഗത വായ്‌പകള്‍ സാധാരണമായിരുന്നില്ല. സ്ഥിരമായ വരുമാനവും റിസ്‌ക്കില്ലാത്ത ജോലിയുമുണ്ടായിരുന്നെങ്കിലും വായ്‌പ ലഭിക്കാനുള്ള ബുദ്ധിമുട്ടുകള്‍ കാരണം വ്യക്തികള്‍ക്ക്‌ സ്വന്തമായ വാഹനം പോലുള്ള സൗകര്യങ്ങള്‍ കുറവായിരുന്നു.

ഇന്ന്‌ ജോലിയുടെ സുരക്ഷിതത്വം കുറഞ്ഞിട്ടുണ്ടെങ്കിലും വരുമാനത്തില്‍ മതിയായ വര്‍ധന ഉണ്ടാകുന്നുണ്ട്‌. ബാങ്കുകളില്‍ നിന്നും വായ്‌പ ലഭിക്കുന്നത്‌ കൂടുതല്‍ ഏളുപ്പമായത്‌ വരുമാനത്തിലെ വര്‍ധന കാരണമാണ്‌. ഒന്‍പത്‌ ശതമാനം പലിശയ്‌ക്ക്‌ വായ്‌പ ലഭിക്കുകയെന്നത്‌ മുന്‍കാലങ്ങളില്‍ സങ്കല്‍പ്പിക്കാല്‍ പോലും പറ്റുമായിരുന്നില്ല. 20 ശതമാനം പലിശയ്‌ക്ക്‌ ഭവനവായ്‌പയെന്നത്‌ നമുക്കിന്ന്‌ സങ്കല്‍പ്പിക്കാന്‍ പറ്റാത്തതുപോലെ. ഇന്ന്‌ ഒരു വ്യക്തി വരുമാനമുണ്ടാക്കി തുടങ്ങുമ്പോള്‍ തന്നെ വായ്‌പയും പ്രതിമാസ ഗഡു അടിസ്ഥാനത്തിലുള്ള ഉല്‍പ്പന്നങ്ങളും ലഭിക്കാനുള്ള യോഗ്യതയുണ്ട്‌. കുറഞ്ഞ പണപ്പെരുപ്പവും വളരുന്ന സമ്പദ്‌വ്യവസ്ഥയും മികച്ച തൊഴിലവസരങ്ങളും ഉയര്‍ന്ന വരുമാനവും സൃഷ്‌ടിക്കുമ്പോള്‍ സമ്പാദിക്കാനുള്ള കഴിവും വര്‍ധിക്കുന്നു.

ഇന്ന്‌ പല സാമ്പത്തിക തീരുമാനങ്ങളും സ്വന്തം നിലയില്‍ എടുക്കാന്‍ നമുക്ക്‌ സാധിക്കും. വായ്‌പാ ലഭ്യതക്കായി ബാങ്ക്‌ ഉദ്യോഗസ്ഥന്‍ കനിയുന്നതുവരെ കാത്തിരിക്കേണ്ട സ്ഥിതി ഇന്നത്തെ ഉയര്‍ന്ന വരുമാനക്കാര്‍ക്കില്ല. ബാങ്കുകള്‍ വായ്‌പാ യോഗ്യത കണക്കാക്കുന്നത്‌ നമ്മുടെ വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌. എന്നാല്‍ ഇതിനൊരു മറുവശവുമുണ്ട്‌. വായ്‌പ കിട്ടാനുള്ള സൗകര്യമേറുമ്പോള്‍ കൂടുതല്‍ വായ്‌പയെടുക്കാനുള്ള പ്രവണത ഉണ്ടാകുന്നത്‌ സ്വാഭാവികം.

ആ പ്രവണത‌ക്ക്‌ വഴങ്ങിക്കൊടുക്കുന്നത്‌ നമ്മെ കടക്കെണിയിലേക്ക്‌ നയിക്കാനുള്ള സാധ്യതയുണ്ട്‌. അതിനാല്‍ സാമ്പത്തിക ആസൂത്രണം ശ്രദ്ധയോടെ ചെയ്യുകയെന്ന ഉത്തരവാദിത്തം നാം നിറവേറ്റേണ്ടതുണ്ട്‌. പുതിയ കാലം നമുക്ക്‌ ഒരുക്കിത്തരുന്ന അവസരങ്ങളെ ഉപയോഗിക്കുന്നത്‌ ശരിയായ രീതിയില്‍ അല്ലെങ്കില്‍ അത്‌ നമ്മുടെ സാമ്പത്തിക നിലയില്‍ വിള്ളലുകള്‍ സൃഷ്‌ടിച്ചേക്കാമെന്ന കാര്യം ഓര്‍ത്തിരിക്കേണ്ടതുണ്ട്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.