ഇസ്ലാമാബാദ്: കുല്‍ഭൂഷണ്‍ ജാദവിനുവേണ്ടി ഇന്ത്യന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാന്‍ തള്ളി. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കണമെങ്കില്‍ പാക്കിസ്ഥാന് അവരുടെ തദ്ദേശീയ നിയമങ്ങളില്‍ ഭേദഗതി വരുത്തേണ്ടി വരും.
കുല്‍ഭൂഷണ്‍ വിഷയത്തില്‍ അകാരണമായ ഒരാവശ്യവും അംഗീകരിക്കില്ലെന്നും പാക് കോടതിയോട് സഹകരിക്കുകയല്ലാതെ ഇന്ത്യയ്ക്ക് വേറെ വഴിയില്ലെന്നും പാക് വിദേശകാര്യ വക്താവ് സഹീദ് ഹഫീസ് അറിയിച്ചു.
കുല്‍ഭൂഷണ്‍ ജാദവിന് വേണ്ടി അഭിഭാഷകനെ നിയമിക്കാന്‍ ഇന്ത്യയ്ക്ക് അവസരം നല്‍ണമെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി ഈ മാസം ആദ്യം പാക് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. കേസില്‍ വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ മൂന്ന് വരെ നീട്ടിവയ്ക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇന്ത്യയുടെ ആവശ്യം തള്ളിക്കൊണ്ട് തീരുമാനം വന്നത്.
അതേസമയം കുല്‍ഭൂഷന്‍ ജാദവിനെ പുറത്ത് കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചിട്ടുണ്ട്.
2016 മാര്‍ച്ച് മൂന്നിനാണ് ചാരവൃത്തി, ഭീകരവാദം എന്നിവ ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ ബലൂചിസ്ഥിന്‍ പ്രവിശ്യയില്‍ നിന്ന് പാക് സേന അറസ്റ്റ് ചെയ്തത്. പിന്നീട് 2017 ഏപ്രിലില്‍ പാക്കിസ്ഥാന്‍ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.