ഇന്ധനവില ഇരട്ടി നികുതി ചുമത്തി വന്‍ കൊള്ള: ഉമ്മന്‍ ചാണ്ടി

Oommen-Chandy

Web Desk

പെട്രോളിന് 24.69 രൂപയും ഡീസലിന് 26.10 രൂപയും മാത്രം അടിസ്ഥാന വിലയുള്ളപ്പോള്‍ അവയ്ക്ക് യഥാക്രമം 51.55 രൂപയും 46.19 രൂപയും നികുതി ചുമത്തി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ വന്‍കൊള്ള നടത്തുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ഉമ്മന്‍ ചാണ്ടി.ജനജീവിതത്തെ സാരമായി ബാധിക്കുന്ന പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് ഇരട്ടി നികുതി ചുമത്തുന്ന അപൂര്‍വ രാജ്യമാണ് ഇന്ത്യ. കോവിഡ് കാലത്ത് ജനങ്ങള്‍ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ അവരെ സഹായിക്കുന്നതിനു പകരം കണ്ണില്‍ച്ചോരയില്ലാതെ പിഴിയുന്നതിനെതിരേ കോണ്‍ഗ്രസ് ജൂണ്‍ 29ന് ദേശീയ പ്രക്ഷോഭം നടത്തും.

ഈ മാസം 18 ദിവസം തുടര്‍ച്ചയായി വില കേറ്റി ഡീസലിന് പത്തുരൂപയും പെട്രോൡ് എട്ടരരൂപയുമാണ് കൂട്ടിയത്. ഒരു മാസം ഇത്രയധികം വില കൂട്ടുന്നത് ചരിത്രത്തില്‍ ഇതാദ്യമാണ്. പെട്രോള്‍ വിലയ്ക്ക് അടുത്ത് ഡീസല്‍ വിലയെത്തിക്കുക എന്ന ലക്ഷ്യവും കൈവരിക്കുന്നു. ഡല്‍ഹിയില്‍ ഡീസലിന് പെട്രോളനേക്കാള്‍ വിലയായി. ചരക്ക്-ഗതാഗത വാഹനങ്ങളെല്ലാം തന്നെ ഡീസല്‍ അധിഷ്ഠിതമായതിനാല്‍ ഗുരുതരമായ പ്രത്യാഘാതമാണ് കാത്തിരിക്കുന്നത്.

Also read:  ആങ് സാന്‍ സൂചിയെ വിട്ടയച്ചില്ലെങ്കില്‍ കനത്ത തിരിച്ചടി; മുന്നറിയിപ്പുമായി അമേരിക്ക

കഴിഞ്ഞ ഏപ്രിലില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 19.9 ഡോളറായി കുത്തനേ ഇടിഞ്ഞിരുന്നു. അപ്പോള്‍ കേന്ദ്രം റോഡ്‌സെസും എക്‌സൈസ് തീരുവയുമായി പെട്രോളിന് 10 രൂപയും ഡീസലിന് 13 രൂപയും ഒറ്റയടിക്കു വര്‍ധിപ്പിച്ചു. അതോടെ അന്താരാഷ്ട്ര വിപണയിലെ വിലയിടിവിന്റെ പ്രയോജനം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിച്ചില്ല. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയുടെ അടിസ്ഥാനത്തിലുള്ള ദൈനംദിന വില നിര്‍ണയമില്ല. അസംസ്‌കൃത എണ്ണയുടെ വില മെല്ലെ കൂടുമ്പോള്‍ ദൈനംദിന വിലനിര്‍ണയത്തിന്റ പേരു പറഞ്ഞ് പെട്രോള്‍/ ഡീസല്‍ വില വന്‍തോതില്‍ കൂട്ടുകയാണു ചെയ്യുന്നതെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2014ല്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 112 ഡോളറായിരുന്നു. അന്ന് പെട്രോള്‍ വില 74.33 രൂപയും ഡീസല്‍ വില 60.77 രൂപയും. ഇപ്പോള്‍ അസംസ്‌കൃത എണ്ണയുടെ വില 40 ഡോളര്‍. എന്നാല്‍ പെട്രോള്‍ വില ഇപ്പോള്‍ 80 രൂപ കടന്നു. ഡീസല്‍ വില അതിനോട് അടുത്തെത്തി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഒരു ലിറ്റര്‍ പെട്രോളിന്റെ എക്‌സൈസ് നികുതി വെറും 9.48 രൂപയായിരുന്നത് ഇപ്പോള്‍ 32.98 രൂപയാണ്. ഡീസലിന് അന്ന് 3.65 രൂപയായിരുന്നത് ഇപ്പോള്‍ 31.83 രൂപയായി. എക്‌സൈസ് നികുതിയില്‍ പെട്രോളിന് മൂന്നര മടങ്ങും ഡീസലിന് 9 മടങ്ങും വര്‍ധന! ഇതാണ് പകല്‍ക്കൊള്ള.

Also read:  ഉദയ്പുര്‍ കൊലപാതകം എന്‍ഐഎ അന്വേഷിക്കും ; രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ നിര്‍ദേശം

യുപിഎ സര്‍ക്കാരിന്റെ കാലത്ത് എക്‌സൈസ് നികുതി ഇനത്തില്‍ ലഭിച്ചിരുന്നത് ഒരു വര്‍ഷം 77,982 കോടി രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് മൂന്നു ലക്ഷം കോടി രൂപയാണ്. കേന്ദ്രസര്‍ക്കാര്‍ കോവിഡ് പാക്കേജായി പ്രഖ്യാപിച്ച 20 ലക്ഷം കോടിയില്‍ ജനങ്ങള്‍ക്ക് നേരിട്ടു കിട്ടുന്നത് വെറും 3.2 ലക്ഷം കോടി രൂപയാണ്. ബാക്കിയുള്ളത് ബാങ്ക് വായ്പകളും മറ്റുമാണ്. ജനങ്ങള്‍ക്കു കോവിഡ് ധനസഹായത്തിനാണ് പെട്രോളിയം ഉല്പന്നങ്ങളുടെ വില കുത്തനെ കയറ്റുന്നതെന്ന് കേന്ദ്രം ന്യായീകരിക്കുമ്പോള്‍ അവര്‍ നല്കുന്ന തുക ഒരു വര്‍ഷംകൊണ്ടു തന്നെ തിരികെ കിട്ടുന്നുണ്ടെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Also read:  തിരുവനന്തപുരത്ത് മത്സ്യബന്ധന ബോട്ട് മറിഞ്ഞ് രണ്ടുമരണം; 8 പേരെ കാണാതായി

കേന്ദ്രസര്‍ക്കാരിന്റെ പെട്രോള്‍ കൊള്ളയ്‌ക്കെതിരേ പ്രതിഷേധിക്കുന്ന ഇടതുസര്‍ക്കാര്‍ ഉള്ളില്‍ സന്തോഷിക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങള്‍ക്ക് വില കൂടുന്നതിന് ആനുപാതികമായി സംസ്ഥാനത്തിന് അധിക നികുതി ലഭിക്കുന്നു. ഇത് ഉപേക്ഷിക്കാന്‍ പറ്റില്ലെന്ന് സംസ്ഥാന ധനമന്ത്രി വ്യക്തമാക്കുകയും ചെയ്തു. സംസ്ഥാന നികുതി നിലവില്‍ പെട്രോളിന് 17.39 രൂപയും ഡീസലിന് 14.36 രൂപയുമാണ്. പെട്രോള്‍/ ഡീസല്‍ വിലവര്‍ധനവിലൂടെ സംസ്ഥാന സര്‍ക്കാര്‍ 2052 കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു. കേന്ദ്രനികുതിക്കെതിരേ ഹാലിളകുന്നവര്‍ വര്‍ധിപ്പിച്ച വിലയുടെ അധിക നികുതിയെങ്കിലും വേണ്ടെന്നു വയ്ക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് 2008ല്‍ എണ്ണവില ബാരലിന് 150 ഡോളര്‍ വരെ എത്തിയിട്ടുണ്ട്. 1,25,000 കോടി രൂപ സബ്‌സിഡി നല്കിയാണ് പെട്രോള്‍ വില യുപിഎ സര്‍ക്കാര്‍ നിയന്ത്രിച്ചത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ നികുതി 4 തവണ വേണ്ടെന്നു വച്ച് 619.17 കോടി രൂപയുടെ ആശ്വാസമാണ് കേരളത്തിലെ ജനങ്ങള്‍ക്കു നല്കിയതെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Related ARTICLES

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »

POPULAR ARTICLES

പഹൽഗാം ഭീകരാക്രമണം; ശക്തമായ ഭാഷയിൽ അപലപിച്ച് ഒമാൻ

മസ്‌കത്ത്: ജമ്മു കാശ്മീരിലെ പഹൽഗാമിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തെ ഒമാൻ ശക്തമായി അപലപിച്ചു. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ ആക്രമണം അങ്ങേയറ്റം ഹീനമാണെന്ന് ഒമാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. സൗഹൃദ രാജ്യമായ ഇന്ത്യയിലെ

Read More »

നാല് പതിറ്റാണ്ടിന്റെ സൗഹൃദം; ഒമാനും റഷ്യയും സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി

മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്.

Read More »

സന്ദർശക വീസ കാലാവധി കഴിഞ്ഞവർക്ക് സൗദി വിടാൻ സമയമായി; അല്ലെങ്കിൽ കാത്തിരിക്കുന്നത് കനത്ത ശിക്ഷ.

റിയാദ് : സന്ദർശക, ഉംറ വീസകളുടെ കാലാവധി കഴിഞ്ഞിട്ടും സൗദി അറേബ്യ വിട്ടുപോകാത്ത വിദേശികൾക്ക് കനത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ രാജ്യത്ത് പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഈ

Read More »

ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ കലാസന്ധ്യ സംഘടിപ്പിക്കുന്നു

മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു.

Read More »

രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ല; അക്രമികളെ വെറുതെ വിടില്ല: അമിത് ഷാ

ന്യൂഡൽഹി: രാജ്യം ഭീകരാക്രമണത്തിന് മുന്നിൽ തലകുനിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അക്രമികളെ വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. ”പഹൽഗാം ഭീകരാക്രമണത്തിൽ മരിച്ചവർക്ക് ഹൃദയം നിറഞ്ഞ അന്ത്യാഞ്ജലി അർപ്പിച്ചു. ഭീകരതയ്ക്ക് മുന്നിൽ ഭാരതം വഴങ്ങില്ല.

Read More »

പഹൽഗാം ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം; പാക് ഹൈക്കമ്മീഷണറോട് പ്രതിഷേധം അറിയിക്കാൻ ഇന്ത്യ

ന്യൂ ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ശക്തമായ നിലപാട് അറിയിക്കാൻ ഇന്ത്യ. ആക്രമണത്തിൽ പാകിസ്താന്റെ പങ്കിനെക്കുറിച്ചുള്ള സൂചനകൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് ലഭിച്ചതിനെ തുടർന്നാണ് ഇന്ത്യയുടെ നീക്കം. ഭീകരാക്രമണത്തിൽ സർവകക്ഷി യോഗം

Read More »

സുഹാറിൽ ഇന്ത്യൻ എംബസി കോൺസുലാർ ക്യാംപ് 26ന്

മസ്‌കത്ത് : മസ്‌കത്ത് ഇന്ത്യൻ എംബസി, സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ്ബുമായി സഹകരിച്ച് കോൺസുലാർ ക്യാംപ് സംഘടിപ്പിക്കുന്നു. സുഹാറിലെ ജിൻഡാൾ ടൗൺഷിപ്പ് ഹാളിൽ ഈ മാസം 26 ന് രാവിലെ 10 മുതൽ ഉച്ചക്ക്

Read More »

പഹല്‍ഗാം ഭീകരാക്രമണം: സൗജന്യ റീഷെഡ്യൂളിങ്ങും റീഫണ്ടുമൊരുക്കി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

കൊച്ചി : ജമ്മു കശ്മീരിലെ പഹല്‍ഗാമിലുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് ഏപ്രില്‍ 30വരെ ശ്രീനഗറിലേക്കും തിരിച്ചും ടിക്കറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്ങിനും ക്യാന്‍സല്‍ ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മുഴുവന്‍ തുകയും റീഫണ്ടായി ലഭിക്കുന്നതിനും അവസരമൊരുക്കി എയര്‍

Read More »