Web Desk
സംസ്ഥാനത്തെ കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പ്രസിദ്ധമായ ഓച്ചിറ വേലകളി ചടങ്ങുകള്‍ മാത്രമാക്കി ചുരുക്കി.
ചരിത്രത്തിലെ വേലകളി
അമ്പലപ്പുഴ വേലകളി എന്നപോലെ ഓച്ചിറവേലകളിയും വളരെ പ്രസിദ്ധമാണ്. ദക്ഷിണകാശി എന്നറിയപ്പെടുന്ന ഓച്ചിറയുടെ പ്രത്യേകതയും ഓച്ചിറവേലകളി തന്നെയാണ്. ചരിത്രപ്രസിദ്ധമായ കായംകുളം വേണാട് യുദ്ധങ്ങളുടെ സ്മരണ നിലനിര്‍ത്തുന്നതിനാണ് എല്ലാ വര്‍ഷവും മിഥുനം 1, 2 തീയ്യതികളില്‍ ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിന്റെ പടനിലത്തില്‍ വേലകളി നടത്തിവരുന്നത്.
ഓണാട്ടുകരയിലെ കാര്‍ത്തികപ്പിള്ളി, കരുനാഗപ്പിള്ളി മാവേലിക്കര എന്നീ മുന്ന് താലൂക്കുകളില്‍പെട്ട 52 കരകളില്‍ നിന്നുമായി മൂവായിരത്തോളം രണവീരന്മാരാണ് പടനിലത്ത് അംഗവെട്ടുക. ഭടന്മാരുടെ വേഷവിധാനങഅങളും പടച്ചട്ടയും മറ്റുമണിഞ്ഞ്, പരിചയും ചുരികക്കോലുമേന്തിയാണ് ഇവര്‍ വേലകളി അവതരിപ്പിക്കുന്നത്. കരഘോഷങ്ങളോടെ മലയാളക്കര നെഞ്ചിലേറ്റിയ ഈ കലാരൂപം ഇന്ന് വിരലില്‍ എണ്ണാവുന്ന ക്ഷേത്രങ്ങളില്‍ ഒരു ചടങ്ങ് എന്ന നിലയിലേക്ക് മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുകയാണ്. യുദ്ധസമാനമായ ആവേശം പകരുന്ന അംഗവിക്ഷേപം കൊണ്ടും, താളം കൊണ്ടും, ചുവടു വെപ്പുകളിലെ വൈവിദ്ധ്യം കൊണ്ടും സമൃദ്ധമായ ഒരു നാടന്‍കല ഇല്ലാതാകുന്നതിലൂടെ മലയാളനാടിന്‍റെ കാലാപാരമ്പര്യത്തിന്‍റെയും സംസ്‌ക്കാരത്തിന്‍റെയും ഒരു ഭാഗം തന്നെയാണ് വിസ്മൃതിയിലമരുന്നത്.
താളവും മേളവും ഒത്തിണങ്ങിയ വേലകളിയെ ഒരു അനുഷ്ഠാനകലയെന്നു വിളിക്കാമെങ്കിലും ഒരു കായിക കലാപ്രകടനം എന്നു പറയുന്നതാവും കൂടുതല്‍ ശരി. ‘അമ്പലപ്പുഴവേല’ എന്ന് കീര്‍ത്തികേട്ട വേലകളിയുടെ ഉദ്ഭവം പഴയ ചെമ്പകശ്ശേരി നാട്ടുരാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴയിലാണ് എന്ന് കരുതപ്പെടുന്നു. ചെമ്പകശ്ശേരി രാജാവിന്റെ കാലത്ത് അദ്ദേഹത്തിന്റെ സേനാധിപരായിരുന്ന മാത്തൂര്‍ പണിക്കരും, വെള്ളൂര്‍ കുറുപ്പും കളരിപ്പയറ്റിനെ പരിഷ്‌കരിച്ച് രാജാവിനും നാട്ടുകാര്‍ക്കും വേണ്ടി അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയെന്നാണ് ഐതിഹ്യം. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. അതേസമയം കൗരവ പാണ്ഡവയുദ്ധത്തിന്റെ അനുസ്മരണമാണിതിനു പിന്നിലെന്നും അതല്ല ദേവാസുരയുദ്ധത്തിന്റെ സങ്കല്പത്തിലാണിത് അവതരിപ്പിക്കുന്നതെന്നും രണ്ടു തരത്തിലുള്ള വിശ്വാസങ്ങളും നിലവിലുണ്ട്. പ്രാചീന കേരളത്തിന്റെ വീരസ്മരണയുണര്‍ത്തുന്ന വേലകളി നല്ല മെയ്‌വഴക്കവും ആയോധന കലയില്‍ പ്രാവീണ്യം സിദ്ധിച്ചവരുമായ കലാകാരന്മാരാണ് അവതരിപ്പിക്കാറുള്ളത്.
വരും വര്‍ഷങ്ങളില്‍ മികവാര്‍ന്ന രീതിയില്‍ വേലകളി സംഘടിപ്പിക്കാം എന്ന പ്രത്യാശയിലാണ് സംഘാടരും ഭക്തജനങ്ങളും.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.