Gulf

തിരുവനന്തപുരത്ത് പൊസിറ്റീവ്, കൊച്ചിയില്‍ നെഗറ്റീവ് ;റാപിഡ് പരിശോധനയില്‍ വ്യത്യസ്ത ഫലങ്ങള്‍ ; ദുരാനുഭവം വിവരിച്ച് പ്രവാസി സാമൂഹിക പ്രവര്‍ത്തകന്‍

കേരളത്തില്‍ പോയി അടിയന്തരമായി ഷാര്‍ജയ്ക്ക് മടങ്ങാന്‍ ശ്രമിക്കവേ നേരിട്ട അനുഭവങ്ങ ള്‍ വിവരിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാരിന്റെ പുരസ്‌കാര ജേതാവുമായ സാമൂഹിക  പ്ര വര്‍ത്ത കന്റെ സോഷ്യല്‍ മീഡിയ കുറിപ്പ് വൈറല്‍

ഷാര്‍ജ :  കേരളത്തിലെ വിമാനത്താവളങ്ങളിലെ സ്വകാര്യ ഏജന്‍സികള്‍ നടത്തുന്ന റാപിഡ് പരിശോ ധനകളുടെ പൊള്ളത്തരം പുറത്തുകാട്ടുന്ന അനുഭവമാണ് പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശേരി പറയുന്നത്. തിരുവനന്തപുരത്തു നിന്നും ഷാര്‍ജയിലേക്ക് യാത്ര ചെയ്യാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെ കോവിഡ് റാപിഡ് ടെസ്റ്റിന് രണ്ടായിരത്തിലേറെ നല്‍കി വിധേ യനാകുകയും മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം പൊസീറ്റാവുകയും ചെയ്തു.

എന്നാല്‍, 24 മണിക്കൂര്‍ മുമ്പുള്ള കോവിഡ് ഫലം നെഗറ്റീവായിരുന്നതിനാല്‍ സംശയം തോന്നിയ അഷ്‌റ ഫ് വീണ്ടും ടെസ്റ്റ് എടുക്കാനാകുമോ എന്ന് ആരാഞ്ഞു. ഷാര്‍ജയില്‍ മടങ്ങിയെത്തി രണ്ടു പ്രവാസികളു ടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുക എന്ന അത്യാവശ്യ ലക്ഷ്യവും പെട്ടെന്നുള്ള മടക്കയാത്രയുടെ പിന്നിലുണ്ടെന്നതാണ് രണ്ടാമതും റാപിഡ് ടെസ്റ്റിന് ശ്രമിക്കാന്‍ കാരണം.

എന്നാല്‍, ഉദ്യോഗസ്ഥന്റെ മനോഭാവം നിഷേധാത്മകമായിരുന്നു. പിന്നീട്, കൊച്ചി വഴി മടങ്ങാനുള്ള തയ്യാ റെടുപ്പുമായി ടാക്‌സി പിടിച്ച് നെടുമ്പാശേരി വിമാനത്താവളത്തിലെത്തി. അവിടെ നടത്തിയ റാപിഡ് ടെ സ്റ്റില്‍ ഫലം നെഗറ്റീവായിരുന്നു.

ഏഴു മണിക്കൂറിനിടെ നടത്തിയ രണ്ട് റാപിഡ് പരിശോധനയ്ക്കിടെ ഫലങ്ങള്‍ മാറിമറിഞ്ഞതിനെയും പ്രവാ സികളെ ഇത്തരത്തില്‍ ചതിക്കുന്ന ഗുണമേന്‍മയില്ലാത്ത മെഷിനുകളുമായി വലിയ തുകയും വാങ്ങി ക ബളിപ്പിക്കുന്ന സംവിധാനങ്ങള്‍ക്കെതിരെ ശബ്ദിക്കാന്‍ വേണ്ടിയാണ് താന്‍ ഇക്കാര്യം സോഷ്യല്‍ മീഡി യയില്‍ പങ്കുവെച്ചതെന്ന് അഷ്‌റഫ് താമരശേരി പറയുന്നു.

അഷ്‌റഫ് താമരശേരിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് രാത്രി ഇന്നലെ 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive.

താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറ ത്തേ ക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി.24 മണിക്കൂറിന് മുമ്പ് എടു ത്ത RTPCR ൻ്റെ Result ആണെങ്കിൽ നെഗറ്റീവും. ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി,ഒരു രക്ഷയുമില്ലാത്ത മറുപടി,ഗൾഫിൽ പോയി കൊറേണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണ് കുഴപ്പം,ഇവിടെ നിന്ന് പൊയക്കോ സമയം കളയാതെ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും.

ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. രണ്ട് മയ്യത്തുകളാണ് എൻ്റെ വരവും കാ ത്ത് മോർച്ചറിയിൽ കിടക്കുന്നത്. തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്ന തും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിൻ്റെ കാ ര്യം പറഞ്ഞിട്ട് എന്ത് കാരൃം.

ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് മനസ്സിൽ ഒരു ആശയം കിട്ടി യത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേ രെ നെടുമ്പാശ്ശേരിക്ക്‌ വെച്ച് പിടിച്ചു.

രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന IX 413 Air india express ൻ്റെ ടിക്കറ്റ് online ലൂടെ എടുക്കുകയും ചെയ്തു. വെളുപ്പാൻ കാലം 4.45ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അ വിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ നെഗറ്റീവ്.

നോക്കു Trivandrumത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എൻ്റെ കോവിഡ് മാറിയോ,വെറും,7 മണി ക്കൂ ർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ,പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളു ടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്,അതുപോലെ നിങ്ങളുടെ മനോഭാവവും, ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം.ഈ Quality യില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാരൃ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം.എത്രയോ പാവപ്പെട്ട പ്രവാസികളാ ണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്.

ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും.ഇന്നലെ തന്നെ എനിക്ക് സമയവും പോ യത് കൂടാതെ,സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു.അധികാരികൾ ഇത്തരം കാരൃങ്ങൾക്ക് നേ രെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം.

അഷ്റഫ് താമരശ്ശേരി

യുഎഇയില്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് അയയ്ക്കു ന്നതി ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സഹായിക്കുന്ന പ്രവാസി സാമൂഹ്യ ക്ഷേമ പ്രവര്‍ ത്തകനാണ് അഷ്‌റഫ് താമരശേരി. ഇദ്ദേഹത്തിന്റെ നിസ്വാര്‍ത്ഥ സേവനങ്ങള്‍ക്ക് അം ഗീകാരമായി കേന്ദ്ര സര്‍ക്കാരിന്റെ ഭാരതീയ പ്രവാസി സമ്മാന്‍ പുരസ്‌കാരം ലഭിച്ചിട്ടു ണ്ട്. 18 വര്‍ഷക്കാലത്തിനിടെ ആറായിരത്തോളം മൃതദേഹങ്ങള്‍ ഉറ്റവരുടെ അടുത്തേ ക്ക് അയയ്ക്കാന്‍ അഷ്‌റഫിന്റെ സഹായം ലഭിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.