ഡല്‍ഹി: രാജ്യത്തെ പൊതു ഗതാഗത സംവിധാനം ജനസൗഹൃദവും, സുരക്ഷിതവും, ചിലവുകുറഞ്ഞതും, എല്ലാവര്‍ക്കും ലഭ്യമാകുന്നതും, മികച്ചതും, മാലിന്യവിമുക്തവും ആകേണ്ടതുണ്ട് എന്ന് കേന്ദ്ര മന്ത്രി ശ്രീ നിതിന്‍ ഗഡ്ഗരി. രാജ്യത്തെ പൊതു ഗതാഗത സംവിധാനം മുഴുവനായും ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റാനും കൂടുതല്‍ ഫലപ്രദം ആകുവാനും ഒരു ദേശീയ പൊതു മൊബിലിറ്റി കാര്‍ഡ് വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗതാഗത വികസന സമിതിയുടെ നാല്പതാമത് സമ്മേളനത്തെ ഇന്നലെ വൈകിട്ട് അഭിസംബോധന ചെയ്യവേ ബസ്സുകളുടെ പ്രവര്‍ത്തനത്തിന് ഫോസില്‍ ഇതര ഇന്ധനങ്ങള്‍ ഉപയോഗിക്കാന്‍ സംസ്ഥാനങ്ങള്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സിഎന്‍ജി, എല്‍എന്‍ജി, എഥനോള്‍ അടങ്ങിയ ഇന്ധനങ്ങള്‍ എന്നിവയ്‌ക്കൊപ്പം വൈദ്യുത വാഹനങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ ഗതാഗത മന്ത്രിമാര്‍ക്കൊപ്പം, ഗതാഗത സെക്രട്ടറിമാരും, ഗതാഗത കമ്മീഷണര്‍മാരും യോഗത്തില്‍ പങ്കെടുത്തു. പൊതുഗതാഗത സംവിധാനം ആധുനികവല്‍ക്കരിക്കാനും കൂടുതല്‍ മികച്ചതാക്കാനും സംസ്ഥാനങ്ങള്‍ നടത്തുന്ന എല്ലാ ശ്രമങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണ ശ്രീ ഗഡ്കരി വാഗ്ദാനം ചെയ്തു. FAME-II പോലെയുള്ള എല്ലാ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതികളുടേയും ഗുണഫലങ്ങള്‍ സംസ്ഥാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. അതുവഴി സാവധാനം വൈദ്യുത വാഹനങ്ങളിലേക്ക് മാറാനും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുഗതാഗത സംവിധാനത്തിന്റെയും ബസ്സുകളുടെയും ഗുണമേന്മ വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.