ന്യൂസിലന്റില്‍ വന്‍ ഭൂരപക്ഷത്തോടെ വിജയം ഉറപ്പിച്ച് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍. 49.2 ശതമാനം വോട്ടുകള്‍ക്ക് വിജയിച്ച ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 120 സീറ്റുകളില്‍ 64 ഉം സ്വന്തമാക്കി. വോട്ടെണ്ണല്‍ പൂര്‍ത്തിയായിട്ടില്ലെങ്കിലും എതിര്‍ സ്ഥാനാര്‍ത്ഥി ജുഡിത്ത് കോളിനേക്കാള്‍ വലിയ ഭൂരിപക്ഷം വോട്ടുകളാണ് ജസീന്തയ്ക്ക് ലഭിച്ചത്.
പ്രാതിനിധ്യ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതിനു ശേഷമുള്ള ന്യൂസിലന്റിലെ ആദ്യ എകകക്ഷി സര്‍ക്കാര്‍ അധികാരത്തില്‍ ഏറുമെന്നാണ് അവസാന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കില്‍ ജസീന്ത ആര്‍ഡനും ലേബര്‍ പാര്‍ട്ടിക്കും ഇത് ചരിത്ര നിമിഷമായിരിക്കും. ലേബര്‍ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ തനിച്ച് ഭൂരിപക്ഷം കിട്ടുമെന്നാണ് സൂചന.
അതേസമയം കൂടുതല്‍ വോട്ടുകള്‍ നേടി മുന്നേറുന്ന ലേബര്‍ പാര്‍ട്ടിക്ക് ജുഡിത്ത് കോളിന്‍ ആശംസകളറിയിച്ചു. ജസീന്തയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് വിജയത്തിലേക്ക് നയിച്ചതെന്ന് ലേബര്‍ പാര്‍ട്ടി പ്രസിഡണ്ട് ക്ലെയ്റെ സാബോ വ്യക്തമാക്കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.