തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോര്‍ട്ട് ചര്‍ച്ചയാകവെ കേരളത്തിന്റെ വളര്‍ച്ചയക്ക് കിഫ്ബിയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വ്യക്തമാക്കി പ്രശസ്ത എഴുത്തുകാരന്‍ എന്‍. എസ് മാധവന്‍. മലയാള മനോരമയിലെ തല്‍സമയം കോളത്തിലാണ് മുന്‍ ധനകാര്യ സ്‌പെഷ്യല്‍ സെക്രട്ടറി കൂടിയായ എന്‍. എസ് മാധവന്റെ പ്രതികരണം. കിഫ്ബിക്കു മുന്‍പും പിന്‍പുമുള്ള കേരളത്തിലെ മൂലധനച്ചെലവ് പരിശോധിച്ചാല്‍ ഈ നൂതന ആശയം വിജയകരമായിരുന്നുവെന്ന് നിസ്സംശയം പറയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഭരണഘടനയെ ഉദ്ധരിച്ച് ഭരണഘടനാ സ്ഥാപനമായ സിഎജി കിഫ്ബിയുടെ അസ്തിത്വത്തെ തന്നെ ചോദ്യം ചെയ്യുകയാണെന്നും അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കി. ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം സിഎജി മൗലികമായ പ്രശ്‌നങ്ങള്‍ ഉന്നയിക്കുകയാണെങ്കില്‍ അതില്‍ ഉദ്ദേശ ശുദ്ധിയെക്കുറിച്ചുള്ള സംശയങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരാം. കിഫ്ബിയെ പല കാരണങ്ങള്‍കൊണ്ട് എതിര്‍ക്കുന്നവര്‍ ഇംഗ്ലിഷിലെ ഈ പറച്ചില്‍ ഓര്‍ക്കുന്നതു നല്ലതായിരിക്കും: ‘കുളിപ്പിച്ച വെള്ളത്തിനൊപ്പം കുട്ടിയെയും എറിഞ്ഞുകളയരുത്’, എന്‍. എസ് മാധവന്‍ എഴുതി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.