Kerala

നൂറു രൂപ വരുമാനമുള്ളപ്പോള്‍ നൂറ്റിപത്തു രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, നൂറു രൂപ വരുമാനമുള്ളപ്പോള്‍ തൊണ്ണൂറു രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ്-മുരളി തുമ്മാരുകുടി

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ കടം കൂടുന്നുവെന്ന് ബഡ്ജറ്റില്‍ പ്രഖ്യാപിക്കുന്നത് അത്ര മോശമായ കാര്യമല്ലെന്നും, സാമ്പത്തിക ശാസ്ത്രത്തില്‍ അതിനെ വിലയിരുത്തേണ്ടത് 100 രൂപ വരുമാനമുള്ളപ്പോള്‍ 110 രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, 100 രൂപ വരുമാനമുള്ളപ്പോള്‍ 90 രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ് എന്നും മുരളി തുമ്മാരുകുടി അഭിപ്രായപ്പെട്ടു. പണത്തിന് ബുദ്ധിമുട്ടും പരിമിതികളും ഉള്ളപ്പോള്‍ കിഫ്ബിയെന്ന സംവിധാനമുണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റില്‍ പറയുന്നു.

യുഎന്‍ ദുരന്തനിവാരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്:

വ്യക്തിപരമായി ചിന്തിക്കുമ്പോള്‍ ‘കടം’എന്നത് മോശം കാര്യമായിട്ടാണ് നമ്മള്‍ പൊതുവെ കരുതുക. അതുകൊണ്ടുതന്നെ സര്‍ക്കാരിന്റെ കടം കൂടുന്നുവെന്ന് കേള്‍ക്കുമ്പോള്‍ നമുക്ക് അത് കുഴപ്പമാണെന്ന് തോന്നും. കടം കൂട്ടിക്കൊണ്ടുവരുന്ന മന്ത്രിമാര്‍ മോശക്കാരാണെന്ന് തോന്നും.
പക്ഷേ, ഇക്കണോമിക്സില്‍ കാര്യങ്ങളുടെ കിടപ്പ് അങ്ങനെയല്ല. 100 രൂപ വരുമാനമുള്ളപ്പോള്‍ 110 രൂപ ചെലവാക്കാന്‍ ധൈര്യം കാണിക്കുന്ന മന്ത്രി, 100 രൂപ വരുമാനമുള്ളപ്പോള്‍ 90 രൂപ ചെലവാക്കുന്ന മന്ത്രിയേക്കാള്‍ മിടുക്കനാണ്.

അതുകൊണ്ടാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ പണത്തിന് ബുദ്ധിമുട്ടും പരിമിതികളും ഉള്ളപ്പോള്‍ കിഫ്ബിയെന്ന സംവിധാനമുണ്ടാക്കി അതിനെ ഇത്രമാത്രം ക്രിയാത്മകമായി ഉപയോഗിക്കാന്‍ ധൈര്യം കാണിച്ച മന്ത്രി മറ്റുള്ളവരില്‍നിന്നും വ്യത്യസ്തനാകുന്നത്.കാരണം ഇന്ന് നമ്മള്‍ ചെലവാക്കുന്ന പണമാണ് നാളെ നമ്മുടെ വികസനത്തിന് അടിത്തറയിടുന്നത്. നാളത്തെ സമ്പദ്വ്യവസ്ഥയാണ് ഇന്നത്തെ കടവും പലിശയും തിരിച്ചുകൊടുക്കുക.

അപ്പോള്‍ നമ്മള്‍ കടം എടുക്കുന്നുണ്ടോ എന്നതല്ല പ്രധാനം, കടമെടുത്താല്‍ നാളെ അത് തിരിച്ചുകൊടുക്കാന്‍ പാകത്തിന് നമ്മുടെ സമ്പദ്വ്യവസ്ഥയെ വളര്‍ത്തുന്നുണ്ടോ എന്നതാണ്. സര്‍ക്കാര്‍ കടമെടുത്ത് സ്‌കൂള്‍ ഉണ്ടാക്കിയാല്‍, കിഫ്ബി വഴി ആശുപത്രി നിര്‍മിച്ചാല്‍, അവിടെ വലിയ ഫീസ് മേടിക്കാതെ കുട്ടികളെ പഠിപ്പിക്കുകയോ രോഗിയെ ചികിത്സിക്കുകയോ ചെയ്താല്‍ പിന്നെ എങ്ങനെയാണ് ഈ കടമൊക്ക കൊടുത്തുതീര്‍ക്കുന്നതെന്ന് തോന്നാം?

പക്ഷേ, സര്‍ക്കാരിന് അതിന്റെ ആവശ്യമില്ല. മൊത്തം സമ്പദ്വ്യവസ്ഥ വികസിച്ചാല്‍ മതി.നല്ല റോഡുകള്‍ ഉണ്ടായാല്‍, അത് കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കും. അല്ലെങ്കില്‍ കൂടുതല്‍ ചരക്കുഗതാഗതമുണ്ടാകും, കൂടുതല്‍ വാഹനം വരും. കൂടുതല്‍ പെട്രോള്‍ അടിക്കും, ടൂറിസ്റ്റുകള്‍ കൂടുതല്‍ പണം ഇവിടെ ചെലവാക്കും.ഇതൊക്കെ സമ്പദ്വ്യവസ്ഥയെ പുഷ്ടിപ്പെടുത്തി, അത് കൂടിയ ടാക്‌സ് വരുമാനമായി സര്‍ക്കാരില്‍ എത്തും. അങ്ങനെ 10 നിക്ഷേപിച്ചാല്‍ പന്ത്രണ്ടല്ല ഇരുപതായാണ് സര്‍ക്കാര്‍ സംവിധാനങ്ങളില്‍ വികസനത്തിന്റെ ഫലം ഉണ്ടാകുന്നത്.

സുസ്ഥിരമായ വികസനത്തിന്റെ അടിസ്ഥാനമെന്ന് പറയുന്നത് ആരോഗ്യമുള്ള ഒരു ജനതയാണ്. പൊതുജനാരോഗ്യത്തിലെ നിക്ഷേപം ലോകത്തെവിടെയും ഒന്നിനു പത്തായിട്ടാണ് സമൂഹങ്ങള്‍ക്ക് മടക്കിക്കിട്ടിയിട്ടുള്ളത്. ഈ കൊറോണക്കാലത്തെ ലോകം സൂക്ഷിച്ചുനോക്കിയിട്ടുള്ളവര്‍ക്ക് അക്കാര്യം മനസ്സിലാകും.

ഒരു സമൂഹത്തിലെ പുതിയ തലമുറയ്ക്ക് വിദ്യാഭ്യാസം നല്‍കുമ്പോഴാണ് അവര്‍ ഹ്യൂമന്‍ റിസോഴ്സ് ആകുന്നത്. ലോകത്തെവിടെയും മലയാളികള്‍ക്ക് ജോലി ചെയ്യാന്‍ സാധിക്കുന്നത് അവര്‍ മലയാളികള്‍ ആയതുകൊണ്ടല്ല, അവര്‍ക്ക് വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്ളതുകൊണ്ടാണ്. കൂടുതല്‍ വിദ്യാഭ്യാസയോഗ്യത ഉളളവര്‍ക്ക് നാട്ടിലും മറുനാട്ടിലും കൂടുതല്‍ വേതനമുള്ള ജോലികള്‍ ലഭിക്കും. കൂടുതല്‍ വരുമാനമുള്ള മലയാളികള്‍ വിദേശത്താണെങ്കില്‍ പോലും, നാട്ടില്‍ പണം ചെലവാക്കും, ആ പണത്തിന്റെ ഒരു പങ്ക് നികുതിയായി സര്‍ക്കാരിന് ലഭിക്കും.

നമ്മുടെ അടുത്ത തലമുറയെ വിശ്വസിച്ച് അവരുടെ ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും മുതല്‍മുടക്കി അത് കൂടുതല്‍ ശോഭനമായ ഭാവിയും ശക്തമായ സമ്പദ്വ്യവസ്ഥയും ഉണ്ടാക്കും, അന്ന് ഇന്നത്തെ കടങ്ങള്‍ അവര്‍ മുതലും പലിശയും ഉള്‍പ്പെടെ തിരിച്ചടച്ചുകൊള്ളുമെന്ന് പറയുമ്പോള്‍ അതൊരു ‘വിഷന്‍’ ആണ്. അത്തരം ‘വിഷന്‍’ ആണ് നാം നല്ല നേതൃത്വത്തില്‍നിന്നും പ്രതീക്ഷിക്കേണ്ടത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.