കെ.അരവിന്ദ്
ഓഹരി വിപണി ഈയാഴ്‌ച നഷ്‌ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. തിങ്കളാഴ്‌ചത്തെ നേട്ടം മുഴുവന്‍ നഷ്‌ടമാകുന്നതിന് വിപണിയിലെ തിരുത്തല്‍ വഴിവെച്ചു. നിഫ്‌റ്റിയും സെന്‍സെക്‌സും ഈയാഴ്‌ച ഒരു ശതമാനത്തിലേറെ ഇടിഞ്ഞു.
സര്‍ക്കാരിന്റെ ഒട്ടേറെ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെട്ട ബജറ്റിനെ തുടര്‍ന്ന് കുതിച്ചുകയറിയ നിഫ്‌റ്റി 15,500ന് അടുത്തെത്തിയതിനു ശേഷം ഒരു തിരുത്തല്‍ നേരിട്ടത് പലിശനിരക്ക് ഉയരുന്നതിന്റെ ചക്രം ആരംഭിക്കാറായോ എന്ന ആശങ്കയാണ്. അവസാനത്തെ ധന നയ അവലോകന യോഗങ്ങളില്‍ പലിശ നിരക്ക് മാറ്റമില്ലാതെ തുടരാനാണ് റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. പത്ത് വര്‍ഷത്തെ സര്‍ക്കാരിന്റെ ബോണ്ട് യീല്‍ഡ് 6.13 ശതമാനമായാണ് ഉയര്‍ന്നത്. ഇതാണ് ഓഹരി വിപണിയിലെ തിരുത്തലിന് വഴിവെച്ചത്.
തിങ്കളാഴ്‌ച 1300 പോയിന്റ് നേട്ടം രേഖപ്പെടുത്തിയ ബാങ്ക് നിഫ്‌റ്റി അതിനു ശേഷമുള്ള നാല് ദിവസം കൊണ്ട് 1600 പോയിന്റാണ് ഇടിഞ്ഞത്. സ്വകാര്യ മേഖലാ ബാങ്കുകളാണ് പ്രധാനമായും തിരുത്തല്‍ നേരിട്ടത്.
വെള്ളിയാഴ്‌ച എല്ലാ മേഖലകളിലെ ഓഹരികളിലും വില്‍പ്പന സമ്മര്‍ദം ശക്തമായി. ഇത് വിപണിയിലെ തിരുത്തലിന്റെ ആക്കം കൂട്ടുകയാണ് ചെയ്‌തത്.
തിരുത്തല്‍ തുടരാനാണ് സാധ്യത നിലനില്‍ക്കുന്നത്. 15,000ലെ താങ്ങ് ഭേദിച്ച സാഹചര്യത്തില്‍ നിഫ്‌റ്റിക്ക് 14,650ലാണ് അടുത്ത താങ്ങുള്ളത്. 15,200ലാണ് പ്രതിരോധം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.