മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളെ പ്രതിരോധിക്കാന്‍ ടീം സെലക്ഷന്‍ നടപടി ക്രമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ബംഗാള്‍ രഞ്ജി ടീം മുന്‍ നായകനുമായ മനോജ് തിവാരി. ഒരു ദേശീയ മാധ്യമവുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കവെയാണ് തിവാരി നിലപാട് വ്യക്തമാക്കിയത്.
അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന ചര്‍ച്ചകള്‍ എല്ലാവര്‍ക്കും കാണാനാകുന്ന തരത്തില്‍ സുതാര്യമാക്കണമെന്നാണ് തിവാരിയുടെ അഭിപ്രായം. തത്സമയ സംപ്രേക്ഷണം ചെയ്യാനുള്ള നടപടി സ്വീകരിച്ചാല്‍ ടീം തെരഞ്ഞെടുപ്പ് നീതിയുക്തമാണോയെന്ന് എല്ലാവര്‍ക്കും കണ്ടു മനസിലാക്കാനാകുമെന്ന് തിവാരി പറഞ്ഞു. ഓരോ താരത്തിനും വേണ്ടി ഏത് സെലക്ടറാണ് സംസാരിക്കുന്നതെന്നും ആ സെലക്ടറുടെ വാദങ്ങള്‍ എന്തൊക്കെയാണെന്നും ഇതിലൂടെ മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ചില താരങ്ങളെ എന്തുകൊണ്ട് ടീമില്‍ ഉള്‍പ്പെടുത്തിയില്ല എന്ന ചോദ്യം ഉയരുമ്പോള്‍ സ്വഭാവികമായും ഓരോ സെലക്ടര്‍മാരും പരസ്പരം പഴിചാരുകയാണ് പതിവ്. അതുകൊണ്ട് ഇക്കാര്യത്തില്‍ കൂടുതല്‍ സുതാര്യത ആവശ്യമാണെന്നും മനോജ് തിവാരി ചൂണ്ടിക്കാട്ടി.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.