കൊച്ചി: ലൈഫ് മിഷന്‍ കേസ് വേഗം പരിഗണിക്കണമെന്ന സിബിഐയുടെ ആവശ്യം ഹൈക്കോടതി തള്ളി. എതിര്‍ സത്യവാങ്മൂലം നല്‍കാത്തതിന് സിബിഐയെ കോടതി വിമര്‍ശിച്ചു. ഇന്ന് വാദം പറയാന്‍ സിബിഐ തയ്യാറുണ്ടോ എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഇന്ന് തയ്യറല്ലെന്നും എതിര്‍സത്യവാങ്മൂലം തയ്യാറാക്കുകയാണെന്ന് സിബിഐ മറുപടി നല്‍കി. എതിര്‍ സത്യവാങ്മൂലം പോലുമില്ലാതെ എങ്ങനെ ഹര്‍ജി പരിഗണിക്കുമെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലം ഡയറക്ടറുടെ അംഗീകാരത്തിന് അയച്ചിരിക്കുന്നുവെന്ന് സിബിഐ പറഞ്ഞു.
അതേസമയം, കേവലം മാധ്യമ ശ്രദ്ധ പിടിച്ചു പറ്റാന്‍ വേണ്ടി മാത്രമാണ് സി ബി ഐ ഒക്ടോബര്‍ 13നു ഇടക്കാല സ്റ്റേ ഉത്തരവ് ഉണ്ടായകേസില്‍ 15നു ഇത്തരത്തിലൊരു ഹര്‍ജി ഫയല്‍ ചെയ്തതെന്നും സര്‍ക്കാരിന് ദുഷ്‌പേരുണ്ടാക്കുക മാത്രമാണ് അത്തരമൊരു ഹര്‍ജിയുടെ ലക്ഷ്യമെന്നും ലൈഫ്മിഷന്‍ ബോധിപ്പിച്ചു.
എതിര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതിനു ശേഷം അഡീഷണല്‍ സോളിസിറ്റര്‍ ജനറലിനു സൗകര്യമായ തീയതി മനസ്സിലാക്കി ആവശ്യമെങ്കില്‍ പുതിയ ഹര്‍ജി ഫയല്‍ ചെയ്യാന്‍ സിബിഐയോട് കോടതി നിര്‍ദേശിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.