കോഴിക്കോട്: വടക്കന്‍ കേരളത്തിന്റെ പല ഭാഗങ്ങളില്‍ മഴ തുടരുകയാണ്. കോഴിക്കോട് കാവിലുംപാറയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയില്‍ ഉരുള്‍പൊട്ടി റോഡും കൃഷിയിടവും നശിച്ചു. 600 മീറ്റര്‍ റോഡാണ് നശിച്ചത്. എന്നാല്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കാലവര്‍ഷം കനത്തതോടെ കഴിഞ്ഞ ദിവസം സംസ്ഥാനത്തെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടുകും വെള്ളം പൊങ്ങുകയും ചെയ്തിരുന്നു. കോഴിക്കോട് മലയോര മേഖലയില്‍ മഴ തുടര്‍ന്നതോടെ തൊട്ടില്‍പാലം പുഴ കരകവിഞ്ഞ് ഒഴുകി. പ്രദേശത്തെ ഏഴ് വീടുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് വീട്ടുകാരെ മാറ്റി പാര്‍പ്പിച്ചു.
കോട്ടയത്തും മഴയെ തുടര്‍ന്ന് നാശനഷ്ടങ്ങളുണ്ടായി. ജില്ലയിലെ മണാര്‍കാട് ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നതോടെ നാല് കുടുംബങ്ങളെ ഇവിടേക്ക് മാറ്റി. ജില്ലയിലെ റെയില്‍വെ പാതയില്‍ കഴിഞ്ഞ ദിവസം മണ്ണിടിഞ്ഞ സാഹചര്യത്തില്‍ ജനശതാബ്ദി ട്രെയിനുകള്‍ ആലപ്പുഴ വഴിയാണ് സര്‍വ്വീസ് നടത്തുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.