Kuwait

കുവൈത്ത് പാര്‍ലമന്റ് ഇലക്ഷന്‍ : പ്രതിപക്ഷത്തിന് മുന്നേറ്റം, മത്സരിച്ച 29 വനിതകളും തോറ്റു

 

കുവൈത്ത് സിറ്റി: കുവൈത്ത് പാര്‍ലമന്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് മുന്നേറ്റം. 5 മണ്ഡലങ്ങളില്‍ ആയി നടന്ന തിരഞ്ഞെടുപ്പില്‍ 66 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മൂന്നും മണ്ഡലങ്ങളില്‍ 70 ശതമാനം വീതം പോളിങ് രേഖപെടുത്തിയപ്പോള്‍ നാലും അഞ്ചും മണ്ഡലങ്ങളില്‍ 60 ശതമാനം വീതമാണ് പോളിങ് രേഖപ്പെടുത്തിയത്. ഇസ്ലാമിസ്റ്റുകള്‍ക്കും ഗോത്ര വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കും മേല്‍ക്കൈ ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പികുന്നത്. ഈ മന്ത്രിസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ഏക പാര്‍ലമന്റ് അംഗവും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ് അല്‍ ജുബൈറും മൂന്നാം മണ്ഠലത്തില്‍ നിന്നും പരാജയപ്പെട്ടു.മത്സരിച്ച 29 വനിതകളില്‍ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിങ് വനിതാ എംപിയായ സഫാ അല്‍ ഹാഷിം മൂന്നാം മണ്ഡലത്തില്‍ കനത്ത പരാജയം നേരിട്ടു.

വിജയിച്ചവരില്‍ 30 പേര്‍ 45 വയസ്സില്‍ യാഴെയുള്ള യുവാക്കളാണ്. 43 സിറ്റിങ് എംപിമാരാണ് ഇത്തവണ ജനവിധി തേടിയത്. ഇവരില്‍ 24 പേര്‍ പരാജയപ്പെടുകയും 19 പേര്‍ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്പീക്കര്‍ മര്‍സ്സൂഖ് അല്‍ ഘാനം രണ്ടാം മണ്ഡലത്തില്‍ നിന്ന് ഏറ്റവും അധികം വോട്ടുകള്‍ നേടി വിജയിച്ചു. ഉസാമ അല്‍ ഷാഹീന്‍, ഹസന്‍ അല്‍ ജൗഹര്‍, ഖലീല്‍ അല്‍ സാലെഹ്, അദ്നാന്‍ അബ്ദു സമദ്, ഈസ അല്‍ കന്ദറി, മുബാറക് ഹജറഫ്, അബ്ദുല്‍ കരീം അല്‍ കന്ദറി, ഉസാമ അല്‍ മുനവ്വര്‍ തുടങ്ങിയവരാണ് വിജയികളില്‍ പ്രമുഖര്‍. ഏറ്റവും അധികം വോട്ടുകള്‍ നേടി വിജയിച്ചത് അഞ്ചാം മണ്ഡലത്തില്‍ നിന്നുള്ള ഹംദാന്‍ സാലിം അല്‍ ആസ്മിയാണു. 8387 വോട്ടുകളാണു ഇദ്ദേഹം കരസ്ഥമാക്കിയത്.

ഒന്നാം മണ്ഠലത്തില്‍ നിന്നും വിജയിച്ച ഉസാമ അല്‍ ഷാഹീനാണു ഏറ്റവും കുറഞ്ഞ വോട്ടുകള്‍ നേടി വിജയിച്ച സ്ഥാനാര്‍ത്ഥി. 2167 വോട്ടുകളാണു ഇദ്ദേഹത്തിനു ലഭിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ കനത്ത ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചു കൊണ്ടാണു ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചു മണ്ഡലങ്ങളിലായി 567694 വോട്ടര്‍ മാരാണുള്ളത്. 29 വനിതകള്‍ അടക്കം 326 സ്ഥാനാര്‍ത്ഥികളാണു മല്‍സര രംഗത്ത് ഉണ്ടായിരുന്നത്. ഓരോ മണ്ഠലത്തില്‍ നിന്നും ഏറ്റവും അധികം വോട്ടുകള്‍ ലഭിക്കുന്ന പത്ത് സ്ഥാനാര്‍ത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. ആദ്യ ഫലങ്ങള്‍ ഇന്ന് പുലര്‍ച്ചയോടെ പുറത്ത് വന്നിരുന്നു. മൂന്നാം മണ്ഡലത്തില്‍ വോട്ടെണ്ണലില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഫല പ്രഖ്യാനം ഏറെ വൈകി.നിലവില്‍ സലഫി, ഇഖ്‌വാന്‍ ധാരകളെ പിന്തുണക്കുന്നവരാണ് പ്രതിപക്ഷത്തുള്ളത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

1 week ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

1 week ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

1 week ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

1 week ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

1 week ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

1 week ago

This website uses cookies.