തിരുവനന്തപുരം അന്താരാഷ്ട വിമാനത്താവളം അദാനിക്ക് അമ്പത് വർഷത്തേക്ക് വിട്ടുനൽകിയ കേന്ദ്രസർക്കാർ തീരുമാനം വൻ കുംഭകോണമാണെന്ന് കോടിയേരി ബാലകൃഷ്ണന്‍. അത് കേരളത്തിനോടുള്ള വെല്ലുവിളിയാണ്. ജനകീയ ബദലുകൾക്കെതിരെ കോർപ്പറേറ്റിസം അടിച്ചേൽപ്പിക്കുമെന്ന കേന്ദ്ര നിലപാടാണ് ഇവിടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന നിയമസഭ ഏകകണ്‌ഠമായി സ്വകാര്യവൽക്കരണത്തെ എതിർത്തിട്ടും മുഖ്യമന്ത്രിയുൾപ്പെടെ നിരവധി പേർ സ്വകാര്യവൽക്കരണം തടയണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയെയും കേന്ദ്ര വ്യോമയാനമന്ത്രിയെയും നേരിട്ട് കണ്ടിട്ടും കേരളത്തിൻ്റെ വികാരം മനസിലാക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. കോടതിയിൽ ഇത് സംബന്ധിച്ചുള്ള കേസ് നിലനിൽക്കുമ്പോഴാണ് കേന്ദ്ര സർക്കാർ ഏകപക്ഷീയ തീരുമാനം അടിച്ചേൽപ്പിക്കുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനപ്രവർത്തനങ്ങളും സംസ്ഥാനത്തെ ഏൽപ്പിക്കണമെന്ന അഭ്യർത്ഥനയെ മാനിക്കാതെ ലേലനടപടിയുമായി കേന്ദ്ര സർക്കാർ മുന്നോട്ടുപോയപ്പോൾ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ രൂപീകരിച്ച് സംസ്ഥാനം മത്സരാധിഷ്ഠിത ലേലത്തിൽ വരെ പങ്കെടുത്തു. പക്ഷെ, കെഎസ്ഐഡിസിയുടെ നേതൃത്വത്തിൽ രൂപീകരിച്ച കമ്പനിക്ക് ബിഡ് ലഭിച്ചില്ല.
ഒരു യാത്രക്കാരന് 168 രൂപ എന്ന നിലയിലാണ് അദാനി ഗ്രൂപ്പ് ക്വാട്ട് ചെയ്‌തതെങ്കിൽ കെഎസ്‌ഐഡിസിയുടെ നേതൃത്വത്തിലുള്ള കമ്പനി 135 രൂപയാണ് ക്വാട്ട് ചെയ്‌ത്. ഒരു വിമാനത്താവളംപോലും നടത്തി പരിചയമില്ലാത്ത അദാനി ഗ്രൂപ്പിനുവേണ്ടി ലേലമാനദണ്ഡങ്ങളിൽ വെള്ളം ചേർക്കാൻ കേന്ദ്ര സർക്കാർ തയ്യാറായത് ഈ നാട് മനസിലാക്കിയതാണ്. അതിനൊക്കെ പിറകിൽ വലിയ സാമ്പത്തിക ഇടപെടലുകളാണുള്ളത്.
കേന്ദ്ര സർക്കാരിൻ്റെ ഈ നീക്കത്തിനെതിരെ സിപിഐ എം ശക്തമായ പ്രക്ഷോഭങ്ങളുമായി മുന്നോട്ടു പോകും. ഈ വിഷയത്തിൽ കോൺഗ്രസ് ഇരട്ടത്താപ്പാണ് കാണിക്കുന്നത്. ശശി തരൂരിനെ പോലുള്ളവർ സ്വകാര്യവൽക്കരണത്തെ സ്വാഗതം ചെയ്യുകയാണ്. കോൺഗ്രസിൽ ഏകാഭിപ്രായം ഉണ്ടാക്കാതെ, ജനങ്ങളുടെ കണ്ണിൽപ്പൊടിയിടാൻ വേണ്ടിയാവരുത് ഇത്തരം വിഷയങ്ങളിലെ നിലപാടുകൾ. കോൺഗ്രസ് തുടങ്ങിവെച്ച സ്വകാര്യവൽക്കരണ പ്രക്രിയയാണ് ബി ജെ പി ശക്തമായി ഇപ്പോൾ തുടരുന്നത്.
ജനങ്ങൾക്ക് വേണ്ടി, കേരളത്തിന് വേണ്ടി ഒറ്റക്കെട്ടായി നിൽക്കാനുള്ള ബാധ്യത ഇടതുപക്ഷം നിർവഹിക്കുക തന്നെ ചെയ്യും.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.