Kerala

കടം കേറി കൊച്ചി മെട്രോ; ചെലവ് തുക പിരിച്ചെടുക്കാന്‍ വേണ്ടത് 23 വര്‍ഷം

 

കൊച്ചി: കൊച്ചി മെട്രോ സംസ്ഥാനത്തിന് വരുത്തിവെക്കുന്നത് വന്‍ സാമ്പത്തിക ബാധ്യതയാണെന്ന് വിവരാവകാശ രേഖ. സര്‍വേ കഴിഞ്ഞപ്പോള്‍ 2500 കോടി രൂപയാണ് നിര്‍മ്മാണ ചെലവായി പറഞ്ഞത്. എന്നാല്‍ 2013ല്‍ ഉദ്ഘാടന വേളയില്‍ പ്രഖ്യാപിച്ചത് 5182 കോടി രൂപയാണ്. കൊച്ചി മെട്രോയുടെ ആദ്യഘട്ടമായ ആലുവ-പേട്ട പൂര്‍ത്തിയായപ്പോള്‍ ആറായിരത്തി എട്ടു കോടി രൂപ ചെലവായി. 819 കോടി അധികമാണ്. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 6218 കോടിരൂപയാണ് ചെലവ്. കൊച്ചിയിലെ ‘ദി പ്രോപ്പര്‍ ചാനല്‍’ സമ്പാദിച്ച വിവരാവകാശ രേഖയിലാണ് ഇക്കാര്യം പറഞ്ഞത്.

മെട്രോയ്ക്ക് വേണ്ടി ചെലവായ തുകയില്‍ 3358 കോടി രൂപ വായ്പയാണ്. സര്‍വീസ് തുടങ്ങിയതിന് ശേഷം കഴിഞ്ഞ രണ്ടു വര്‍ഷവും യഥാക്രമം 4.13 കോടിയും, 19.18 കോടിയും ലാഭം കിട്ടി. കൊച്ചി മെട്രോയുടെ ഇതുവരെയുള്ള ടിക്കറ്റ് വരുമാനം 130 കോടി രൂപയാണ്. ടിക്കറ്റിതര വരുമാനം 102 കോടി രൂപയും. മെട്രോയുടെ പ്രതിദിന ചെലവ് 30 ലക്ഷ രൂപയും ആണ്. ആ സാഹചര്യത്തില്‍ മെട്രോയ്ക്ക് ചെലവായ പണം പിരിച്ചെടുക്കാന്‍ 23 വര്‍ഷം വേണ്ടി വരുമെന്ന് വിവരാവകാശ രേഖ പറയുന്നു.

എം.കെ ഹരിദാസ്

മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ കടങ്ങള്‍ വീട്ടാനുള്ള ബാധ്യത സംസ്ഥാന സര്‍ക്കാരിനാണ്. ലോക്ഡൗണിന് ശേഷം മെട്രോ ഓടിതുടങ്ങിയെങ്കിലും യാത്രക്കാരുടെ കുറവ് വരുമാനത്തെ ബാധിക്കുന്നുണ്ട്.

സാമൂഹിക വിഷയങ്ങളില്‍ വിവരാവകാശ നിയമം കൃത്യമായി പ്രയോജനപ്പെടുത്തുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ദി പ്രോപ്പര്‍ ചാനല്‍’ എന്ന പ്രസ്ഥാനം. എം.കെ ഹരിദാസ് ആണ് ചാനല്‍ പ്രസിഡന്റ്. കോഴിമാലിന്യം, ാചകവാതക വിതരണത്തിലെ അഴിമതി, ഗ്യാസ് ഏജന്‍സികളുടെ തട്ടിപ്പ്, സ്വകാര്യ ലാബുകളുടെ അനാസ്ഥ തുടങ്ങിയ വിഷയങ്ങളിലെല്ലാം ഹരിദാസിന്റെ ഇടപെടല്‍ വലുതാണ്.

സര്‍ക്കാര്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍നിന്നുള്ള മൃതദേഹങ്ങള്‍ 40,000 രൂപ വില നിശ്ചയിച്ച് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. അതിന്മേല്‍ ഹൈകോടതിയില്‍ നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലെ വാദം ഇപ്പോഴും തുടരുകയാണ്. ഇതിനോടകം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1.3 കോടിയുടെ വരുമാനം െപാതുഖജനാവിന് ഈയിനത്തില്‍ ലഭിച്ചു എന്ന വിവരവും ഹരിദാസാണ് കണ്ടെത്തിയത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ജസ്റ്റിസ് കൃഷ്ണയ്യര്‍ എന്നിവരടക്കുമുള്ളവര്‍ ഹരിദാസിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചിട്ടുണ്ട്.

വിവരാവകാശ നിയമ പ്രകാരം നല്‍കുന്ന അപേക്ഷയിലെ ഫീസും മറ്റും സ്വന്തം സമ്പാദ്യത്തില്‍ നിന്നാണ് ഹരിദാസ് എടുക്കുന്നത്. ഭാര്യ തൃശൂര്‍ ഒളരി ഉമ്മാപ്പിള്ളി ഉഷയുടെ പിന്തുണ ഹരിദാസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജം പകരുന്നു. മക്കളായ അശ്വിനും അര്‍ജുനും മരുമകള്‍ ഇരിങ്ങാലക്കുട പുളിയത്ത് അഖില സുരേഷും കൊച്ചിയിലെ ഇന്‍ഫോ പാര്‍ക്കില്‍ ഐ.ടി. പ്രഫഷനലുകളാണ്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.