India

പ്രസവ ശുശ്രൂഷയ്ക്ക് പ്രത്യേക ഇന്‍ഷുറന്‍സ് ആവശ്യമോ?

കെ.അരവിന്ദ്

നേരത്തെ വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കിയിരുന്നില്ല. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികള്‍ മാത്രമാണ് പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കിയിരുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പ്രസവ ശുശ്രൂഷയ്ക്ക് കൂടി പരിരക്ഷ നല്‍കുന്ന വ്യക്തിഗത ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസികള്‍ വിപണിയില്‍ ലഭ്യമാണ്.

മുന്‍കൂട്ടി കാണാനാകാത്ത ചികിത്സാ ചെലവുകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതെന്നിരിക്കെ പ്രസവത്തെ ആ നിര്‍വചനത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്നതായിരുന്നു മുന്‍കാലങ്ങളില്‍ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നിഷേധിച്ചിരുന്നതിന് കാരണം. പോളിസി വില്‍പ്പന വ്യാപകമാക്കുന്നതിനുള്ള തന്ത്രങ്ങളുടെ ഭാഗമായി ഈ നിലപാടില്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ മാറ്റം വരുത്തി.

ഇന്‍ഷുറന്‍സ് രംഗത്തെ മിക്കവാറും എല്ലാ പുതിയ പ്രവണതകള്‍ക്കും തുടക്കമിടുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്. പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ നല്‍കുന്ന പോളിസികളും ആദ്യം വിപണിയിലെത്തിച്ചത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളാണ്. ഇപ്പോള്‍ പൊതുമേഖലയിലെ ജനറല്‍ ഇന്‍ ഷുറന്‍സ് കമ്പനികളും ഇത്തരത്തിലുള്ള പോളിസികള്‍ വിപണിയിലെത്തിക്കുന്നുണ്ട്. പ്രസവത്തിനുള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷ ലഭിക്കുമെന്നതു കൊണ്ടു മാത്രം ഇത്തരത്തിലുള്ള വ്യക്തിഗത പോളിസികള്‍ എടുക്കാന്‍ തുനിയും മുമ്പ് ഈ പോ ളിസികളുടെ നിബന്ധനകള്‍ മനസിലാക്കിയിരിക്കേണ്ടതുണ്ട്.

പ്രസവത്തിനുള്ള ആശുപത്രി ചെലവുകള്‍ക്ക് പരിരക്ഷ നല്‍കുന്ന പോളിസികള്‍ ഇത്തരം ചെലവിന് പരിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിസി തുകയുടെ 10-20 ശതമാനം മാത്രമാണ് മിക്ക പോളിസികളും നല്‍കുന്ന പ്രസവ ശുശ്രൂഷാ പരിരക്ഷ. ഉദാഹരണത്തിന് ഒരു ലക്ഷം രൂപയുടെ ഒരു പോളിസിയില്‍ സാധാരണ പ്രസവത്തിന് ലഭിക്കുന്ന പരിരക്ഷ 10,000-20,000 രൂപ മാത്രമാണ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളില്‍ ഈ പരിധി അല്‍പ്പം കൂടി ഉയര്‍ന്നതായിരിക്കും.

ഇത്തരത്തിലുള്ള മിക്ക ഇന്‍ഷുറന്‍സ് ഉല്‍പ്പന്നങ്ങളിലും പോളിസി എടുത്തതിനു ശേഷമുള്ള നിശ്ചിത കാലയളവ് കഴിഞ്ഞാല്‍ മാത്രമേ പ്രസവ ശുശ്രൂഷയ്ക്ക് പരിരക്ഷ ലഭിക്കുകയുള്ളൂ. നാല് വര്‍ഷം മുതല്‍ ആറ് വര്‍ഷം വരെയാണ് വെയ്റ്റിംഗ് പീരിയഡ്. ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പോളിസികളുടെ കാര്യത്തില്‍ വെയ്റ്റിംഗ് പീരിയഡ് ഒന്‍പത് മാസം വരെയാണ്.

പ്രസവത്തിനുള്ള ആശുപത്രി ചെലവിന് പരിരക്ഷ എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് പോളിസികള്‍ എടുക്കുന്നതെങ്കില്‍ അതിന്റെ യഥാര്‍ത്ഥ പ്രയോജനം പലപ്പോഴും ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെന്നില്ല. വെയ്റ്റിംഗ് പീരിയഡിലുള്ള കാലയളവില്‍ അടക്കുന്ന പ്രീമിയം തുക ഫലപ്രദമായി നിക്ഷേപിക്കുകയാണെങ്കില്‍ ആശുപത്രി ചെലവിനുള്ള തുക കണ്ടെത്താവുന്നതേയുള്ളൂ. മ്യൂച്വല്‍ ഫണ്ടി ലോ പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റിലോ ഈ തുക നിക്ഷേപിക്കാവുന്നതാണ്. മാത്രവുമല്ല, പ്രസവ ശുശ്രൂഷയ്ക്കുള്ള ചെലവിന്റെ നിശ്ചിത പരിധി വരെ മാത്രമേ ക്ലെയിം തുക അനുവദിക്കപ്പെടൂ എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതുണ്ട്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എന്നത് വിവിധ തരം ചികിത്സാ ചെലവുകള്‍ക്കുള്ള പരിരക്ഷ ആണെന്നിരിക്കെ അത്തരമൊരു കാഴ്ചപ്പാടോടെ മാത്രമേ പോളിസി എടുക്കാവൂ. യഥാര്‍ത്ഥത്തില്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്തവര്‍ മാത്രമേ ഇത്തരം പോളിസികള്‍ എടുക്കുന്നത് പരിഗണിക്കേണ്ടതുള്ളൂ. മതിയായ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ക്ക് ഇത്തരം പോളിസികളുടെ ആവശ്യമില്ല.

 

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.