Breaking News

ഇമ്രാന്‍ ഖാന്റെ ഭാവി തുലാസില്‍, പട്ടാള മേധാവിയുമായി കൂടിക്കാഴ്ച നടത്തി

അവിശ്വാസ പ്രമേയം നേരിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ജാവേദ് ബാജ്വവയുമായി കൂടിക്കാഴ്ച നടത്തി.

സ്ലാമാബാദ് : പാക്കിസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പട്ടാള മേധാവി ഖമര്‍ ബജ്വവുയുമായി കൂടിക്കാഴ്ച നടത്തി.

ഇമ്രാന്‍ഖാനെതിരെ പാക് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയം വരുന്നതും ബലൂചിസ്ഥാനില്‍ ആഭ്യന്തര കലാപം നടക്കുന്നതും പാക്കിസ്ഥാനില്‍ അടുത്തു തന്നെ നടക്കുന്ന ഇസ്ലാമിക് രാജ്യങ്ങളുടെ സമ്മേളനവുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്.

അതേസമയം, പട്ടാളനേതൃത്വത്തിന്റെ പിന്തുണ ലഭിച്ചാല്‍ തന്റെ സര്‍ക്കാരിനെ രക്ഷിക്കാനാകുമെന്ന കണക്കുക്കൂട്ടലിലാണ് ഇമ്രാന്‍ പട്ടാള മേധാവിയെ കണ്ടതെന്ന് ദേശീയ പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ മോശം ഭാഷയില്‍ സംസാരിച്ചത് പട്ടാള നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ പട്ടാള മേധാവി ബാജ്വ ഇമ്രാന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

മതപുരോഹിതരുടെ പിന്തുണയുള്ള ജാമിയത് ഉല്‍മ ഇ ഇസ്ലാം നേതാവ് മൗലാന ഫസലൂര്‍ റഹ്‌മാനെ ഡീസല്‍ എന്ന് വിളിച്ചതാണ് പ്രശ്‌നമായത്.

എന്നാല്‍, താന്‍ മാത്രമല്ലെന്നും പൊതുവേ അദ്ദേഹത്തെ അങ്ങിനെയാണ് ഏവരും സംബോധന ചെയ്യുന്നതെന്നും ഇമ്രാന്‍ പറഞ്ഞു.

ഇമ്രാനില്‍ അവിശ്വാസം രേഖപ്പെടുത്തുന്ന പ്രമേയം പാര്‍ലമെന്റില്‍ വരുന്നതോടെ പാക് രാഷ്ട്രീയം കുഴഞ്ഞുമറിയുകയാണ്.

ഇമ്രാന്റെ പാര്‍ട്ടിയായ പിടിഐയുടെ 25 അംഗങ്ങള്‍ റിബല്‍ പ്രവര്‍ത്തനം നടത്തുന്നതും അവിശ്വാസത്തെ അനുകൂലിച്ച് വോട്ടു ചെയ്യുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് പതിനൊന്നിന് പൊതുറാലിയില്‍ പങ്കെടുക്കവെ ഇമ്രാന്‍ ഖാന്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ഒട്ടും ചേര്‍ന്നതല്ലെന്ന് പാക് സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.

ഇമ്രാന്റെ വിവാദ പ്രസംഗത്തെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വമേധയാ കേസ് എടുത്തിരുന്നു. മാര്‍ച്ച് പതിനാലിന് ഹാജരാകാന്‍ നോട്ടീസും നല്‍കിയിരുന്നു. ഇതിനെതിരെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങാന്‍ ഇമ്രാന്‍ ശ്രമിച്ചെങ്കിലും കോടതി ഇമ്രാനോട് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് കോടതി ആവശ്യപ്പെട്ടത്.

മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി പ്രഥമ ദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി കണ്ടെത്തി.

പ്രതിപക്ഷ നേതാക്കളെ അവഹേളിക്കുന്ന തരത്തില്‍ പ്രസംഗിക്കുകയും അവിശ്വാസ പ്രമേയം പരാജയപ്പെട്ടില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെതുടര്‍ന്നാണ് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഇമ്രാന് നേരിട്ട് ഹാജരായി വിശദീകരിക്കാന്‍ നോട്ടീസ് അയച്ചത്.

പാക്കിസ്ഥാനിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ പരിപാടികള്‍ക്കിടെയാണ് പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടായത്. ഇമ്രാന്റെ തുടര്‍ പ്രചാരണ പരിപാടികള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.